Image

വിദ്യാര്‍ഥി പാമ്ബുകടിയേറ്റ് മരിച്ച സംഭവം: ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിന് ആധ്യാപകന്‌ സസ്പെന്‍ഷന്‍

Published on 21 November, 2019
വിദ്യാര്‍ഥി പാമ്ബുകടിയേറ്റ് മരിച്ച സംഭവം: ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിന് ആധ്യാപകന്‌ സസ്പെന്‍ഷന്‍
സുല്‍ത്താന്‍ ബത്തേരി: ക്ലാസ് മുറിയില്‍ വിദ്യാര്‍ഥി പാമ്ബ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ചികിത്സ നല്‍കാന്‍ വൈകിയെന്ന് ആരോപണം. ബത്തേരി ഗവ. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ഷെറിനാണ് പാമ്ബുകടിയേറ്റ് കഴിഞ്ഞ ദിവസം മരിച്ചത്.

രക്ഷിതാക്കള്‍ എത്തിയതിന് ശേഷം മാത്രമാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് സ്‌കൂളിലെ കുട്ടികള്‍ പറഞ്ഞു. പാമ്ബ് കടിയേറ്റ് മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ മാത്രമാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയതെന്നും വിദ്യാര്‍ഥികള്‍ വിശദീകരിച്ചു. സംഭവത്തില്‍ ആരോപണവിധേയനായ ആധ്യാപകനെ സസ്‌പെന്റ് ചെയ്‌തു.

ബുധനാഴ്ച വൈകുന്നേരം ക്ലാസ് സമയത്താണ് പാമ്ബുകടിയേറ്റത്. എന്നാല്‍ പാമ്ബ് കടിച്ചതാണെന്ന് പറഞ്ഞിട്ടും അത് കേള്‍ക്കാന്‍ അധ്യാപകര്‍ തയ്യാറായില്ലെന്നും കുട്ടികള്‍ പറഞ്ഞു. ആദ്യ ബത്തേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും കുട്ടിയെ പ്രവേശിപ്പിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക