കോഴിക്കോട്: സിപിഎം വിമത നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധകേസിലെ മുഖ്യപ്രതി
കൊടിസുനി കൊല്ലപ്പെട്ടതായി അഭ്യൂഹം. ക്വട്ടേഷന്‍ സംബന്ധിച്ച വിവരങ്ങള്‍
പുറത്താകാതിരിക്കാന്‍ സുനിയെ കൊലപ്പെടുത്തുമെന്ന് നേരത്തെ
റിപ്പോര്‍ട്ടുണ്ടായിരുന്നു. അഭ്യൂഹത്തെ തുടര്‍ന്ന് പോലീസ് കേരളം, കര്‍ണാടക,
തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ അഞ്ചുദിവസത്തിനകം കാണപ്പെട്ട അജ്ഞാത
മൃതദേഹങ്ങളെക്കുറിച്ചുള്ള വിവരം ശേഖരിച്ചുവരുന്നു.