Emalayalee.com - അമ്പരപ്പിക്കുന്ന മൂത്തോന്‍
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • ഫൊകാന
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

അമ്പരപ്പിക്കുന്ന മൂത്തോന്‍

FILM NEWS 13-Nov-2019
FILM NEWS 13-Nov-2019
Share
മുന്‍വിധികളുമായി മൂത്തോന്‍ കാണാന്‍ പോയാല്‍ അതെല്ലാം അമ്പേ കാറ്റില്‍ പറത്തേണ്ട അവസ്ഥയാണ്‌ പ്രേക്ഷകനുണ്ടാവുക. ഈ ചിത്രത്തില്‍ അതിശയോക്തിപരമായി ഒന്നും തന്നെയില്ല. വസ്‌തുതകളും സംഭവങ്ങളും അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ ആവിഷ്‌ക്കരിക്കുക മാത്രമാണ്‌. അതില്‍ പ്രണയവും പ്രതീക്ഷയും സമൂഹത്തിന്റെ ഇടപെടലും എല്ലാമുണ്ട്‌. പൊള്ളുന്ന യാഥാര്‌ത്ഥ്യങ്ങളിലേക്ക്‌ സൂം ചെയ്യുന്ന ക്യാമറയാണ്‌ മൂത്തോന്‍. അത്‌ നമ്മെ രസിപ്പിക്കുകയല്ല, മറിച്ച്‌ ഓരോ രംഗവും അനുഭവിപ്പി#്‌കുക മാത്രമാണ്‌ ചെയ്യുന്നത്‌.

ലക്ഷദ്വീപില്‍ നിന്നാണ്‌ കഥ തുടങ്ങുന്നത്‌. അവിടെ മുല്ല എന്നപന്ത്രണ്ട്‌ വയസുകാരന്‍. ദ്വീപിലെ ഒരുപാട്‌ കുട്ടികളില്‍ ഒരാള്‍. മുല്ലയ്‌ക്ക്‌ മുംബൈയിലുള്ള തന്റെ സഹോദരന്റെ അടുത്തേക്ക്‌ പോകണം. എന്നാല്‍ തന്റെ സഹോദരന്‍ മുംബൈയില്‍ എവിടെയാണ്‌ എന്നതിനെ കുറിച്ച്‌ മുല്ലയ്‌ക്ക്‌ വ്യക്തമായ വിവരം ഒന്നുമില്ല. ഒരു ചെറിയ ഊഹം മാത്രം. ഒടുവില്‍ മുല്ല സഹോദരെ തേടി മുംബൈയിലെത്തുന്നു. അവിടെ അയാള്‍ യാദൃശ്ചികമായി അക്‌ബര്‍ ഖാന്‍(നിവിന്‍ പോളി) എന്നയാളുടെ കൈകളിലെത്തുകയാണ്‌. 


തനി ഗുണ്ടയാണ്‌ അയാള്‍. മയക്കുമരുന്നു കച്ചവടവും കുട്ടികളെ ജോലിക്കു വിട്ട്‌ അതില്‍ നിന്നും കാശു പിരിച്ചും കമ്മീഷനടിച്ചുമൊക്കെയാണ്‌ അയാള്‍ തന്റെ തെരുവുജീവിതം നയിക്കുന്നത്‌. അയാളുടെ ക്രൂരതകളും കണ്ണില്‍ ചോരയില്ലാത്ത പെരുമാറ്റവും പ്രേക്ഷകരെ വെറുപ്പിക്കും. മുല്ല തന്റെ നാട്ടില്‍ നിന്നും വന്ന കുട്ടിയാണെന്ന്‌ മനസിലായിട്ടും അയാള്‍ അവനോട്‌ യാതൊരു അലിവോ സഹതാപമോ പ്രകടിപ്പിക്കുന്നില്ല. മാത്രവുമല്ല, അവനെ തന്റെ ജീവിതത്തിലെ അഴുക്കു നിറഞ്ഞ ചാലുകളിലേക്ക്‌ കൊണ്ടു വരാനുള്ള ശ്രമങ്ങളും വളരെ തന്ത്രപൂര്‍വം അക്‌ബര്‍ ഖാന്‍ നടത്തുന്നു.

അക്‌ബര്‍ ഖാന്‍ എങ്ങനെ ഒരു തെരുവുഗുണ്ടയായി. അയാളുടെ ഭൂതകാലത്തിലേക്കുള്ള യാത്രയിലാണ്‌ സിനിമയുടെ ബാക്കി കഥയുടെ സഞ്ചാരം. മീന്‍ പിടിച്ചും പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ ഉരുവിട്ടും ജീവിതത്തെ പ്രതീക്ഷകളോടെ നോക്കിക്കണ്ടും കഴിഞ്ഞിരുന്ന നാളുകള്‍ അയാള്‍ക്ക്‌ ഇന്നലെകളിലുണ്ടായിരുന്നു. അയാള്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനുമായിരുന്നു. 

പക്ഷേ ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ എല്ലാവരാലും അയാള്‍ പുറം തള്ളപ്പെടുന്നു. സമൂഹം യാഥാസ്‌തിതികത്വത്തിന്റെ അതിര്‍വരമ്പുകള്‍ കൊണ്ട്‌, സാമ്പ്രദായികതയുടെ ചുവരുകളില്‍ എഴുതി ചേര്‍ത്ത പ്രണയവഴികളില്‍ നിന്നും വിഭിന്നമായി അക്‌ബറും അയാളുടെ പ്രണയിതാവായ അമീറും (റോഷന്‍ മാത്യു) സഞ്ചരിക്കാന്‍ തുടങ്ങുമ്പോള്‍ അയാള്‍ മറ്റുള്ളവര്‍ക്ക്‌ അനഭിമതനാവുന്നു.

പ്രേമം, വടക്കന്‍ സെല്‍ഫി തുടങ്ങിയ ചിത്രങ്ങളില്‍ കണ്ട നിവിന്‍ പോളിയല്ല മൂത്തോനില്‍ കാണാനാവുക. ചോക്ലേറ്റ്‌ നായകനില്‍ നിന്ന്‌ കാമാത്തിപ്പുരയിലെ തെരുവുഗുണ്ടയായും മയക്കുമരുന്നു കച്ചവടക്കാനായും നിവിന്‍ പോളി തകര്‍ത്താടുകയാണ്‌. ശാന്തനായ അക്‌ബറില്‍ നിന്നും തെരുവുഗുണ്ടായുളള അയാളുടെ പരിണാമം അഭിനന്ദനീയമായ കൈയ്യടക്കത്തോടെ നിവിന്‍ അവതരിപ്പിച്ചിട്ടുണ്ട്‌. 

പ്രേമപ്പനിയുമായി നായികയുടെ പിന്നാലെ നടക്കുന്ന ചെറുപ്പക്കാരന്റെ വാര്‍പ്പുമാതൃക കഥാപാത്രങ്ങള്‍ മാത്രമല്ല, അതിസങ്കീര്‍ണ്ണമായ ഭാവാഭിനയ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്ന കഥാപാത്രങ്ങളെ പോലും ഏറ്റെടുത്തു അഭിയിക്കാന്‍ കഴിവും കരുത്തുമുള്ള നടനാണ്‌ താനെന്ന്‌ തെളിയിക്കാനും ഈ ചിത്രത്തിലെ അക്‌ബര്‍ ഖാനിലൂടെ നിവിന്‍ പോളി തെളിയിച്ചിരിക്കുന്നു. ടൈപ്പ്‌ കഥാപാത്രങ്ങളുടെ ചങ്ങലക്കണ്ണികളില്‍ നിന്നും പുറത്തു കടക്കാനും മൂത്തോനിലൂടെ നിവിന്‌ സാധിച്ചുവെന്നത്‌ പ്രേക്ഷകനെ സന്തോഷിപ്പിക്കാന്‍ പോന്ന കാര്യമാണ്‌.

മുല്ലയുടെ വേഷം അഭിനയിക്കുന്ന സഞ്‌ജന ദീപ, ദിലീഷ്‌ പോത്തന്‍, റോഷന്‍ മാത്യു, ശശാങ്ക്‌ അറോറ തുടങ്ങിയവരും തങ്ങളുടെ കഥാപാത്രത്തെ ഉജ്ജ്വലമാക്കി. പിന്നെ ഒരു സംവിധായിക എന്ന നിലയില്‍ ഗീതു മോഹന്‍ദാസ്‌ ഏറെ മുന്നേറിയ ഒരു ചലച്ചിത്രം കൂടിയാണ്‌ മൂത്തോന്‍. 

കാമാത്തിപ്പുരയും അവിടുത്തെ ജീവിതങ്ങളുമെല്ലാം ഇതിനു മുമ്പും പല സിനിമകളിലൂടെയും നമ്മള്‍ കണ്ടിട്ടുണ്ട്‌. പക്ഷേ അതില്‍ നിന്നെല്ലാം വ്യത്യസ്‌തമായി യാഥാര്‍ത്ഥ്യങ്ങളെ കെട്ടുകാഴ്‌ചകളുടെ അകമ്പടിയില്ലാതെ അവതരിപ്പിക്കുന്നു ഇതില്‍. ചിത്രത്തിന്റെ ഏറ്റവും വലിയ കരുത്ത്‌ എന്നു പറയുന്നതും ഗീതുവും അനുരാഗ്‌ കശ്യപും ചേര്‍ന്നൊരുക്കിയ തിരക്കഥ തന്നെയാണ്‌. മികച്ചൊരു പ്രമേയത്തെ ശക്തമായി താങ്ങി നിര്‍ത്തുന്ന തരത്തില്‍ തിരക്കഥയുടെ ചട്ടക്കൂടൊരുക്കാന്‍ ഗീതുവിനും അനുരാഗിനും കഴിഞ്ഞുവെന്നതും അഭിനന്ദനം അര്‍ഹിക്കുന്നു.

രാജീവ്‌ രവിയാണ്‌ ഛായാഗ്രഹണം. കാമാത്തിപ്പുരയും അവിടുത്തെ മനുഷ്യജീവിതങ്ങളും ക്യാമറകൊണ്ട്‌ ഇത്ര മനോഹരമായി ഒപ്പിയെടുത്ത മറ്റൊരു ചിത്രമില്ല എന്നു വേണമെങ്കില്‍ പറയാം. പ്രത്യേകിച്ച്‌ രാത്രിയിലെ രംഗങ്ങള്‍. 

അതു പോലെ തന്നെ ലക്ഷദ്വീപിന്റെ മനോഹാരിതയും ശാന്തതയും ചിത്രത്തിന്റെ ആദ്യ പകുതിയെ സുന്ദരമാക്കുന്നുണ്ട്‌. കാമാത്തിപ്പുരയുടെ ഭീദിതമായ മുഖം പ്രേക്ഷകന്‌ മുന്നില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്നതിനും രാജീവ്‌ രവിയുടെ ക്യാമറയ്‌ക്ക്‌ സാധിച്ചിട്ടുണ്ട്‌. നല്ല സിനിമകളെ സ്‌നേഹിക്കുന്നവര്‍ക്ക്‌ മൂത്തോന്‍ കാണാന്‍ ധൈര്യമായി ടിക്കറ്റെടുക്കാം.
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
രജനികാന്തിന്റെ 168ാം മത്തെ ചിത്രത്തില്‍ നായിക കീര്‍ത്തി സുരേഷ്
പുതിയ ലുക്കില്‍ ധര്‍മജന്‍; 'ധമാക്ക'; ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍
ലൂസിഫറിനു ശേഷം പൃഥ്വിരാജും സച്ചിയും വീണ്ടും ഒന്നിക്കുന്നു
മാമാങ്കം: മനസു തുറുന്ന് മുന്‍സംവിധായകന്‍ സഞ്ജീവ് പിള്ള
മാഫിയ ചാപ്റ്റര്‍ 1: ചിത്രത്തിന്‍റെ രണ്ടാമത്തെ ടീസര്‍ ഇന്ന് റിലീസ് ചെയ്യും
സല്‍മാന്‍ ഖാന്‍ ചിത്രം രാധേയിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി
മേലില്‍ അഞ്ജലിക്ക് പ്രയാസമുണ്ടാകുന്ന ഒരു കാര്യവും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല ,അഞ്ജലി അമീറിന്റെ പരാതി ഒത്തുതീര്‍പ്പാക്കി
അയ്യപ്പനും കോശിയും : ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി
നടന്‍ ബാലയും ഗായിക അമൃത സുരേഷും വിവാഹമോചിതരായി
അ​മ്മ, ഫെ​ഫ്ക ഭാ​ര​വാ​ഹി​ക​ള്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ പ്ര​തീ​ക്ഷ​യുണ്ട്; ഷെ​യ്ന്‍ നി​ഗം
മായിഘട്ട്‌ മാതൃത്വത്തിനുള്ള സല്യൂട്ട്‌ - ആനന്ദ്‌ മഹാദേവന്‍
മകരമഞ്ഞിലൂടെ ലെനിനും എം ജെ രാധാകൃഷ്‌ണനും ആദരം
വൈവിധ്യമുള്ള പ്രമേയങ്ങളെ വിതരണക്കാര്‍ മുന്‍ വിധികളോടെ കാണുന്നു- ശ്യാമപ്രസാദ്‌
കഥാപാത്രങ്ങളുടെ വികാരങ്ങളെ പൂര്‍ണതയില്‍ എത്തിക്കാന്‍ ശബ്ദം പ്രധാനമെന്ന്‌ - റസൂല്‍ പൂക്കുട്ടി
നീതി ചൂടോടെ നടപ്പാക്കിയാല്‍ അത്രയും നല്ലതാണ്' നയന്‍താര
ഉള്‍ട്ടയുടെ വിശേഷങ്ങളുമായി അനുശ്രീയും രമേശ് പിഷാരടിയും
ജയസൂര്യ ചിത്രം 'തൃശൂര്‍ പൂരം'ട്രെയിലര്‍ പുറത്തിറക്കി
മഞ്ജു-റോഷന്‍ കൂട്ടുകെട്ട് വീണ്ടും; പ്രതി പൂവന്‍ കോഴിയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
'സിനിമയുമായി ബന്ധമില്ലാതെ മൂന്ന് മാസം. അതില്‍ സന്തോഷിക്കുന്ന രണ്ടാളും'- പൃഥ്വി
ഷെയ്ന്‍ നിഗം പ്രശ്‌നത്തില്‍ 'അമ്മ'യില്‍ പടലപ്പിണക്കം

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomma
CONTACT ARCHIVE ABOUT US PRIVACY POLICY
image image
To advertise email marketing@emalayalee.com

Copyright © 2017 LEGACY MEDIA INC. - All rights reserved.

Designed, Developed & Webmastered by NETMAGICS.COM