Image

'ഞങ്ങള്‍ അടിമകളല്ല' (ചാക്കോ കളരിക്കല്‍)

ചാക്കോ കളരിക്കല്‍ Published on 05 November, 2019
'ഞങ്ങള്‍ അടിമകളല്ല'  (ചാക്കോ കളരിക്കല്‍)
ലൂസി കളപ്പുര സിസ്റ്ററിന്റെ പ്രശ്‌നവുമായി ബന്ധപ്പെട്ട് സഭാ നേതൃത്വത്തിന്  ഉണ്ടായിക്കൊണ്ടിരിക്കുന്ന മാനഹാനിയ്ക്ക് തടയിടാന്‍ ഈ അടുത്തകാലത്ത് മാന്തവാടിയിലും തൃശൂരും ചങ്ങനാശ്ശേരിയിലും വൈദിക/സന്ന്യസ്ത ന്യായീകരണ സമ്മേളനങ്ങള്‍ നടക്കുകയുണ്ടായല്ലോ. അതില്‍ സംബന്ധിച്ച കന്ന്യാസ്ത്രീകള്‍ മനഃസാക്ഷിവിരുദ്ധമായി വിളിച്ചുപറഞ്ഞതാണ് 'ഞങ്ങള്‍ അടിമകളല്ല' എന്ന്. അടിമകളായ പാവം കന്ന്യാസ്ത്രീകളെ പഴിച്ചിട്ട് കാര്യമില്ല. കന്ന്യാസ്ത്രീ ജീവിതത്തെപ്പറ്റി പഠിക്കുകയോ ആഗോള മാധ്യമവാര്‍ത്ത പിന്തുടരുകയോ ചെയ്താല്‍, അവര്‍ പുരോഹിത മേധാവിത്വത്തിന്റെ അടിമകളാണെന്ന് എളുപ്പം മനസ്സിലാകും. അതിന് ദൈവശാസ്ത്രം പഠിക്കേണ്ട ആവശ്യമില്ല. സന്ന്യസ്ത സംഗമത്തിന്റെ ഒളിപ്പോര് കന്ന്യാസ്ത്രീകള്‍ക്കെതിരായി കന്ന്യാസ്ത്രീകളെ രംഗത്തിറക്കുക എന്നതാണെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും.

ജലന്ധര്‍ രൂപതയുടെ മെത്രാനായിരുന്ന ഫ്രാങ്കോ തന്റെ കീഴിലുണ്ടായിരുന്ന ഒരു കന്ന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണം ഉണ്ടാകുകയും അത് പോലീസ് കേസാക്കുകയും ചെയ്തു. കന്ന്യാസ്ത്രീകള്‍കൂടി പങ്കെടുത്ത വഞ്ചിസ്‌ക്വയര്‍ സമരത്തെ തുടര്‍ന്ന് ഫ്രാങ്കോയെ അറസ്റ്റുചെയ്ത് ഏതാനും ദിവസത്തേയ്ക്ക് ജയിലിലടച്ചു. ലൂസി കളപ്പുര കന്ന്യാസ്ത്രീ വഞ്ചിസ്‌ക്വയര്‍ സമരത്തില്‍ സംബന്ധിച്ച് അവരുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. അതോടെ അവര്‍ സഭാമേലധികാരികളുടെ നോട്ടപ്പുള്ളിയുമായി. ഈ അടുത്തകാലത്ത് കളപ്പുര സിസ്റ്ററിന്റെ മാതൃസഭയായ എഇഇ, സിസ്റ്ററിനെ  കോണ്‍ഗ്രിഗേഷനില്‍നിന്നും പുറത്താക്കി. ഫ്രാങ്കോ വിഷയത്തിലും ലൂസി വിഷയത്തിലും സീറോ മലബാര്‍ സഭാനേതൃത്വം സത്യത്തിന്റെയും നീതിയുടെയും പക്ഷത്തുനില്ക്കാതെ വേട്ടക്കാരോടൊപ്പം നില്ക്കുന്നു എന്ന കാര്യം സമുദായാംഗങ്ങള്‍ക്കും മറ്റു മതസ്ഥര്‍ക്കും വ്യക്തമായി അറിയാം.

ലൂസി സിസ്റ്ററിന്റെ സഹനസമരം ഒറ്റപ്പെട്ട സമരമല്ല. ഭാരതത്തിലെ കന്ന്യാസ്ത്രീമഠങ്ങളില്‍ കാലോചിതമായ പരിവര്‍ത്തനങ്ങള്‍ക്കും ഗുണപരമായ മാറ്റങ്ങള്‍ക്കും അത് കാരണമാകും. മതമാഫിയായെ എതിര്‍ക്കുവാനുള്ള ആര്‍ജവം, ലൂസി സിസ്റ്ററിന്റെ ത്യാഗത്തിന്റെ ആശയഗൗരവം എല്ലാം വിശ്വാസികള്‍ തിരിച്ചറിഞ്ഞു തുടങ്ങിയപ്പോള്‍ സഭാനേതൃത്വം വാലില്‍ തീപിടിച്ച വാനരന്മാരെപ്പോലെയായി. അതിന് അവര്‍ കണ്ടുപിടിച്ച ഒരു പോംവഴിയാണ് കന്ന്യാസ്ത്രീകളെ തടുത്തുകൂടി സന്ന്യസ്തസമ്മേളനം നടത്തി ഞങ്ങള്‍ മെത്രാന്മാരുടെയും പുരോഹിതരുടെയും അടിമകളല്ലായെന്ന് അവരെക്കൊണ്ട് വിളിച്ചുപറയിപ്പിക്കുക. അനുസരണം എന്ന വൃതത്തെ ദുര്‍വ്യാഖ്യാനംചെയ്ത് കന്ന്യാസ്ത്രീകളുടെ വ്യക്തിത്വത്തെ സഭാമേലധികാരം പണ്ടേ തകര്‍ത്തു കളഞ്ഞു. അത്തരം അടിമകന്ന്യാസ്ത്രീകളെ  സമ്മേളനത്തില്‍ പങ്കെടുപ്പിക്കാന്‍ പുരോഹിത മേധാവിത്വത്തിന് എളുപ്പം സാധിക്കും. അതാണ് നാം മാനന്തവാടിയിലും തൃശൂരും ചങ്ങനാശ്ശേരിയിലും കണ്ടത്.

കന്ന്യാസ്ത്രീകള്‍ സാധാരണ അടിമകള്‍ മാത്രമല്ലാ; അവര്‍ പുരോഹിതരുടെയും മെത്രാന്മാരുടെയും ലൈംഗിക അടിമകള്‍ കൂടിയാണ്. അടുത്തകാലത്ത് ഫ്രാന്‍സിസ് പാപ്പ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നല്‍കിയ മറുപടിയാണിത്. ദുരുപയോഗത്തിന്റെ കാഠിന്യം മൂലം ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2005 ല്‍ ഫ്രാന്‍സിലെ ഒരു കോണ്‍ഗ്രിഗേഷന്‍തന്നെ പിരിച്ചുവിടേണ്ടിവന്നു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുകകൂടി ഉണ്ടായി. കാലാകാലങ്ങളായി സഭയില്‍ നിലനില്‍ക്കുന്ന ഭയാനകമായ നിശ്ശബ്ദതയുടെയും രഹസ്യത്തിന്റെയും സംസ്‌കാരം മൂലമാണ് ലൈംഗിക പീഡനങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാന്‍  കന്ന്യാസ്ത്രീകള്‍ക്ക് സാധിക്കാതെ പോകുന്നത് എന്നാണ് അവരുടെ ആഗോള സംഘടനകള്‍ വിലയിരുത്തുന്നത്.
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഫ്രാങ്കോ മുളക്കന്മാര്‍ ചിലിയിലും (Chile) കുറെ വിലസി. പരാതിപ്പെട്ട കന്ന്യാസ്ത്രീകളെ മഠത്തില്‍നിന്നും പറഞ്ഞുവിടുകയാണ് അവിടേയും  ചെയ്തത്. 

ആഫ്രിക്കയിലും ഇറ്റലിയിലും സമാനസംഭവങ്ങള്‍ അരങ്ങേറി. ബലാത്സംഗഗര്‍ഭം അലസിപ്പിച്ച് ആ പാപഭാരത്തില്‍ ജീവിതകാലം മുഴുവന്‍ കഴിയാന്‍ ഒരു കന്ന്യാസ്ത്രീക്ക് ഇടവരുന്നതിലും കൂടിയ അടിമത്തം ഈ ലോകത്ത് മറ്റെന്താണുള്ളത്? ലൈംഗിക അടിമകളുടെ ഗര്‍ഭം ബലമായി അലസിപ്പിക്കുന്ന  സഭതന്നെയാണ് ഗര്‍ഭച്ഛിദ്രത്തിനെതിരായി വാതോരാതെ പ്രസംഗിക്കുന്നതെന്നോര്‍ക്കണം! ദാസ്യവേല, അമിത ജോലി, കുറഞ്ഞ വേതനം (കിട്ടുന്ന വേതനം മഠാധികാരികളെ ഏല്‍പ്പിക്കണം), പുരോഹിതന്മാരെ സേവിച്ച് മടുത്ത കന്ന്യാസ്ത്രീകള്‍  അവര്‍ അടിമകളാണോ? ഈ അടിമകന്ന്യാസ്ത്രീകള്‍ ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും ഏഷ്യയിലും ധാരാളം ഉണ്ട് എന്നുള്ളതാണ് ഈ വിഷയത്തിലെ ദുഃഖസത്യം. പരാതിപ്പെടുന്ന കന്ന്യാസ്ത്രീകള്‍ക്കും അവരുടെ കോണ്‍ഗ്രിഗേഷനുമെതിരായി സഭാധികാരം പ്രതികാര നടപടികള്‍ സ്വീകരിക്കും. സഭയ്ക്കുള്ളിലെ ആശ്രയത്വം അവരുടെ പ്രതികാരശേഷിയെ ദുര്‍ബലപ്പെടുത്തുന്നു.

പുരോഹിതര്‍ കന്ന്യാസ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്ത്  അടിമകളാക്കുന്നു എന്ന ഫ്രാന്‍സിസ് പാപ്പയുടെ അഭിപ്രായപ്രകടനത്തിനുശേഷം വത്തിക്കാല്‍റെ പ്രസിദ്ധീകരണമായ 'Women Church World' എന്ന മാസിക പുരോഹിത ബലാത്സംഗത്തെ നിശിതമായി വിമര്‍ശിച്ചു. ആഗോളസഭയില്‍ നടക്കുന്ന ലൈംഗിക ചൂഷണഫലമായി കന്ന്യാസ്ത്രീകള്‍ ഗര്‍ഭിണികളാകുകയും ഗര്‍ഭം അലസിപ്പിക്കല്‍ നടക്കുകയും അപ്പനില്ലാകുട്ടികളെ പ്രസവിയ്ക്കുകയും ചെയ്യുന്ന ക്രൂരകൃത്യങ്ങളെ മാസിക തുറന്നുകാട്ടി. അതിന്റെ പരിണതഫലമായി സഭാധികാരത്തില്‍നിന്നും എഡിറ്റോറിയല്‍ ഇടപെടല്‍ ഉണ്ടായി. അതോടെ മാസികയുടെ സ്ത്രീകളായ മുഴുവന്‍ ബോര്‍ഡ്അംഗങ്ങളും കൂട്ടത്തോടെ രാജിവെച്ച് ഇറങ്ങിപ്പോയി. പുരുഷ മേധാവിത്വ അജണ്ട നടപ്പിലാക്കാന്‍ പരിശുദ്ധ സിംഹാസനം കൂടുതല്‍ 'അനുസരണയുള്ള' വരെ എഡിറ്റോറിയല്‍ ബോര്‍ഡിലേയ്ക്ക് കൊണ്ടുവരുവാന്‍ പരിശ്രമിക്കുന്നുയെന്ന് മുന്‍ ചീഫ് എഡിറ്റര്‍ ലുസെറ്റ സ്‌കറാഫിയ (Lucetta Scaraffia) കുറ്റപ്പെടുത്തി. അനുസരണയുള്ള സ്ത്രീകളെ തപ്പിത്തേടി തലപ്പത്തുവെയ്ക്കുന്ന പഴയ ശീലമാണ് സഭ ഇന്നും തുടരുന്നതെന്ന് വ്യക്തം. ഒരു കന്ന്യാസ്ത്രീയെ പുരോഹിതനോ മെത്രാനോ ബലാത്സംഗം ചെയ്താലോ ലൈംഗിക അടിമയായി സൂക്ഷിച്ചാലോ ഗര്‍ഭിണിയാക്കിയാലോ ഗര്‍ഭം അലസിപ്പിക്കേണ്ടിവന്നാലോ അപ്പനില്ലാ കുട്ടിയെ പ്രസവിച്ചാലോ ആ കന്ന്യാസ്ത്രീ മിണ്ടിപ്പോകരുത്. മേലധികാരികളോട് പരാതിപ്പെടരുത്. മൗനത്തോടെ സഹിച്ച് ജീവിച്ചുകൊള്ളണം. പരാതിപ്പെടുന്നവള്‍ അനുസരണകെട്ടവളാണ്. ഫ്രാങ്കോ, റോബിന്‍ തുടങ്ങിയ സഭയിലെ വൃത്തികെട്ട പുരോഹിതര്‍ എത്ര എത്ര കന്ന്യാസ്ത്രീകളെയും കുടുംബങ്ങളെയുമാണ് നശിപ്പിച്ചത്. ആഗോളസഭയില്‍ ആയിരക്കണക്കിന് പുരോഹിതരാണ് കുട്ടികളോടും സ്ത്രീകളോടും ലൈംഗിക അതിക്രമങ്ങള്‍ നടത്തിയിട്ടുള്ളത്! സംഭവം വെളിച്ചത്തു കൊണ്ടുവരുന്ന മാധ്യമങ്ങളെയും സഭ നല്ലപാഠം പഠിപ്പിക്കാന്‍ ശ്രമിക്കുന്നു. ഫാ റോയി കണ്ണംച്ചിറ സിഎംഐ തന്റെ പ്രസംഗത്തില്‍ കേരളത്തിലെ മാധ്യമങ്ങളെ 'ചാനല്‍ തമ്പുരാക്കന്മാര്‍',  'മാധ്യമ പ്രഭുക്കള്‍' എന്നെല്ലാം വിളിച്ച് ആക്ഷേപിച്ചത് മറ്റൊന്നുംകൊണ്ടല്ല. തിരുത്തലിന് തയ്യാറാകാതെ ചാനലുകാരെ കുറ്റപ്പെടുത്തിയിട്ടെന്തുകാര്യം? സ്ത്രീകളെ, അവര്‍ കന്ന്യാസ്ത്രീകള്‍ ആയിരുന്നാല്‍പോലും, അടിച്ചമര്‍ത്തുന്ന സഭാരീതി സോഷ്യല്‍ മീഡിയായുടെ ആവിര്‍ഭാവത്തോടെ ഇനി വിലപ്പോകില്ല. പുരോഹിതരുടെ കൊള്ളരുതായ്മകള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ ആയിരക്കണക്കിന് പുലിക്കുന്നന്മാര്‍ ഫേസ്ബുക്കിലും വാട്‌സാപ്പിലും ഉണ്ടെന്നുള്ളത് ആശ്വാസകരംതന്നെ.

മാര്‍പാപ്പമാരും കര്‍ദിനാളന്മാരും മെത്രാന്മാരും കന്ന്യാസ്ത്രീകളെ വീട്ടുജോലിക്കാരികളായി ഉപയോഗിക്കുന്ന പാരമ്പര്യമാണ് കത്തോലിക്കാസഭയ്ക്കുള്ളത്. പുരോഹിതര്‍ക്ക് അവര്‍ ഭക്ഷണം പാകംചെയ്തു കൊടുക്കുന്നു; വസ്ത്രം അലക്കി ഇസ്തിരിയിട്ടു കൊടുക്കുന്നു. അത്തരം വിലകുറഞ്ഞ പ്രവര്‍ത്തികളെ അപലപിക്കാന്‍ കന്ന്യാസ്ത്രീകള്‍ക്ക് ആത്മവിശ്വാസമോ ധൈര്യമോ ഇല്ല. 'Sex Slaves in the Catholic Church' എന്ന ഒരു ഡോക്യുമെന്ററി ജര്‍മന്‍ഫ്രഞ്ച്! ചാനലായ ആര്‍ട്ടി (Arte) പ്രക്ഷേപണം ചെയ്യുകവരെ ഉണ്ടായി. കന്ന്യാസ്ത്രീ സുപ്പീരിയര്‍ന്മാരുടെ ലോക സംഘടനയായ International Union of Superiors General കന്ന്യാസ്ത്രീകളോടുള്ള പുരോഹിത ലൈംഗിക അതിക്രമങ്ങളെ അവരുടെ മേലധികാരികളെ ധരിപ്പിക്കുകയും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കുറവിലങ്ങാട്ടെ കന്ന്യാസ്ത്രീയും മറ്റനവധി കന്ന്യാസ്ത്രീകളും സഭാമേലധികാരികളെ അറിയിച്ചപ്പോള്‍ അവര്‍ക്കുണ്ടായ അനുഭവങ്ങള്‍ നമ്മുടെ കണ്മുമ്പില്‍ത്തന്നെ ഉണ്ടല്ലോ. കത്തോലിക്കാ സഭാധികാരികള്‍ ഇന്നും സ്ത്രീകളെ രണ്ടാംതരം പൗരനായി കാണുന്നു. #NunsToo ചലനത്തിന്റെ കാലഘട്ടമായ ഇന്ന് #ചൗിഠെീീ യുഗംകൂടി പിറന്നിരിക്കയാണ്. വത്തിക്കാന്റെ തൊട്ടു വെളിയിലുള്ള ഒരു മഠത്തില്‍ 2003ല്‍ ചേര്‍ന്ന ഡോറിസ് വാഗ്‌നര്‍ (Doris Wagner) എന്ന ജര്‍മന്‍ കന്ന്യാസ്ത്രീയെ 2008 മുതല്‍ ഒരു പുരോഹിതന്‍ ബലാത്സംഗം ചെയ്തുതുടങ്ങി. അക്കാര്യം മഠാധിപയോട് പരാതിപ്പെട്ടപ്പോള്‍ അവര്‍ കുപിതയാകുകയും പുരോഹിതന് ആ കന്ന്യാസ്ത്രീ അപകടകാരിയാണെന്നു പറഞ്ഞ് കുറ്റപ്പെടുത്തുകയാണ് ചെയ്തത്. അതിനുശേഷം അവരുടെ നടപ്പിനുകുറ്റം ഇരിപ്പിനുകുറ്റം നോട്ടത്തിനുകുറ്റം സംസാരത്തിനുകുറ്റം. തുടര്‍ച്ചയായി ഉണ്ടായ നിന്ദ സഹിക്കവയ്യാതെ അവസാനം സന്റ് പീറ്റേഴ്‌സിന്റെ മുകളില്‍നിന്ന് എടുത്തുചാടി ആത്മഹത്യ ചെയ്യാന്‍വരെ തുനിഞ്ഞെന്ന് ജആട ചാനലിലെ ക്രിസ്റ്റഫര്‍ ലിവ്‌സെ വത്തിക്കാന്റെ തൊട്ടു വെളിയിലുള്ള ഒരു മഠത്തില്‍ 2003ല്‍ ചേര്‍ന്ന ഡോറിസ് വാഗ്‌നര്‍ (Doris Wagner) എന്ന ജര്‍മന്‍ കന്ന്യാസ്ത്രീയെ 2008 മുതല്‍ ഒരു പുരോഹിതന്‍ ബലാത്സംഗം ചെയ്തുതുടങ്ങി. അക്കാര്യം മഠാധിപയോട് പരാതിപ്പെട്ടപ്പോള്‍ അവര്‍ കുപിതയാകുകയും പുരോഹിതന് ആ കന്ന്യാസ്ത്രീ അപകടകാരിയാണെന്നു പറഞ്ഞ് കുറ്റപ്പെടുത്തുകയാണ് ചെയ്തത്. അതിനുശേഷം അവരുടെ നടപ്പിനുകുറ്റം ഇരിപ്പിനുകുറ്റം നോട്ടത്തിനുകുറ്റം സംസാരത്തിനുകുറ്റം. തുടര്‍ച്ചയായി ഉണ്ടായ നിന്ദ സഹിക്കവയ്യാതെ അവസാനം സന്റ് പീറ്റേഴ്‌സിന്റെ മുകളില്‍നിന്ന് എടുത്തുചാടി ആത്മഹത്യ ചെയ്യാന്‍വരെ തുനിഞ്ഞെന്ന് PBS ചാനലിലെ ക്രിസ്റ്റഫര്‍ ലിവ്‌സെ (Christopher Livesay)-യ്ക്ക് കൊടുത്ത ഒരു അഭിമുഖത്തില്‍ ആ കന്ന്യാസ്ത്രീ പറയുകയുണ്ടായി. മഠങ്ങളില്‍ ശ്വാസംമുട്ടി കഴിയുന്ന സിസ്‌റ്റേഴ്‌സിന് മഠം വിട്ടുപോകുന്ന കാര്യം ചിന്തിക്കാന്‍പോലും സാധിക്കയില്ല. കാരണം, അവര്‍ക്ക് മറ്റൊരു ബദല്‍ വഴിയില്ല. പുരോഹിത ലൈംഗിക പീഡനത്തിന് ഒരു കന്ന്യാസ്ത്രീ ഇരയായാല്‍, സഭ ആ പുരോഹിതനെ അമേരിക്കന്‍ ഫുട്ബാള്‍ ഫീല്‍ഡിലെ ഡിഫന്‍ഡറെപോലെ പൊരുതി രക്ഷപ്പെടുത്തും. അവസാനം കന്ന്യാസ്ത്രീ മഠത്തില്‍നിന്ന് പോകേണ്ടിയും വരും. കന്ന്യാസ്ത്രീകള്‍ അടിമകള്‍ അല്ലപോലും!

ലോകവ്യാപകമായി കത്തോലിക്കാസഭയില്‍ നടന്നുകൊണ്ടിരിക്കുന്ന പുരോഹിതരുടെ കന്ന്യാസ്ത്രീലൈംഗിക പീഡനങ്ങള്‍ മൂടിവെയ്ക്കാന്‍ സഭാധികാരികള്‍ നടത്തുന്ന കുല്‍സിത ശ്രമങ്ങള്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ് ചെയ്യുന്നത്. അതിന് ഉത്തമ ഉദാഹരണമാണ് ഫ്രാങ്കോ കേസ്. കുറ്റവാളികളായ പുരോഹിതര്‍ക്ക് സഭാധികാരികള്‍ രാഷ്ട്രീയസംരക്ഷണംവരെ നല്‍കുന്നു. എന്നാല്‍ ക്രിമിനലുകളായ പുരോഹിതരെ പൗരോഹിത്യത്തില്‍നിന്നും പുറത്താക്കുകയും സിവില്‍ അധികാരികള്‍ക്ക് ഏല്പിച്ചുകൊടുക്കുകയുമാണ് സഭാധികൃതര്‍ ചെയ്യേണ്ടത്. സ്വന്തം രക്തത്തിന്റെ രക്തമായ മക്കളെ കൈകൊണ്ട് സ്പര്‍ശിക്കാന്‍പോലും അറപ്പുകാണിക്കുന്ന, സ്വന്തം മക്കളെ ജാരസന്തതികളായി കാണുന്ന കപടവേഷധാരികള്‍ കന്ന്യാസ്ത്രീകളുടെ ഹൃദയവും മനസ്സും ശരീരവും ആത്മാവും കാര്‍ന്നുതിന്നുന്നു. അനുരാഗക്രീഡയില്‍ മുങ്ങിപ്പൊങ്ങുന്ന മെത്രാന്മാരില്‍നിന്നും പുരോഹിതരില്‍നിന്നും കന്ന്യാസ്ത്രീകള്‍ എന്ന് മോചിതരാകുമോ എന്നവര്‍ക്ക് പറയാം ഞങ്ങള്‍ അടിമകളല്ല എന്ന്. ഇന്നത്തെ സഭാചുറ്റുപാടില്‍ കന്ന്യാസ്ത്രീകളെ നിങ്ങള്‍ അടിമകള്‍തന്നെയാണ്.

'ഞങ്ങള്‍ അടിമകളല്ല'  (ചാക്കോ കളരിക്കല്‍)
'ഞങ്ങള്‍ അടിമകളല്ല'  (ചാക്കോ കളരിക്കല്‍)
ചാക്കോ കളരിക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക