Image

പിണറായിയുടെ പ്രസ്താവന ക്രൂരമെന്ന് ഉമ്മന്‍ചാണ്ടി

Published on 09 May, 2012
പിണറായിയുടെ പ്രസ്താവന ക്രൂരമെന്ന് ഉമ്മന്‍ചാണ്ടി
കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ കുലംകുത്തിയാണെന്ന പിണറായി വിജയന്റെ പ്രസ്താവന ക്രൂരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പൊതുപ്രവര്‍ത്തകര്‍ ഉപയോഗിക്കേണ്ട പദങ്ങളും അതിന്റെ സന്ദര്‍ഭങ്ങളും അവരവര്‍ തീരുമാനിക്കണം. ഇത്തരം പ്രയോഗം നടത്തുന്നവരെ ജനം തിരുത്തും. കേരളത്തിലെ ജനങ്ങള്‍ ഇതിനുമുന്‍പും അവസരത്തിനൊത്ത് ഉയര്‍ത്ത് തിരുത്തേണ്ടവരെ തിരുത്തിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞു.

കേസില്‍ എത്ര ഉന്നതരായാലും ഒത്തുതീര്‍പ്പുണ്ടാകില്ല. നിയമം നിയമത്തിന്റെ വഴിക്കു പോകും. അന്വേഷണം നേരായ വഴിക്കാണ് പോകുന്നത്. ഗൂഢാലോചന നടത്തിയവരെ പുറത്തുകൊണ്ടുവരും. എന്നാല്‍ ഇതിന് സമയപരിധി പറയാനാകില്ല. നെയ്യാറ്റിന്‍കരയും ചന്ദ്രശേഖരന്‍ വധവുമായി യാതൊരു ബന്ധവുമില്ല. നെയ്യാറ്റിന്‍കരയില്‍ പിറവം ആവര്‍ത്തിക്കുമെന്നും യുഡിഎഫിന്റെ വിജയം സുനിശ്ചിതമാണന്നും മുഖ്യമന്ത്രി പറഞ്ഞു.

 ബാലകൃഷ്ണപിള്ള-ഗണേഷ്കുമാര്‍ തര്‍ക്കം പരിഹരിക്കാന്‍ താനും കെപിസിസി അധ്യക്ഷനും ഇരുവരുമായും ചര്‍ച്ച ചെയ്ത് ചില ധാരണകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ഈ ധാരണകള്‍ പാലിക്കുന്നതോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക