Image

സ്പെഷ്യൽ ലെയ്സണ്‍ ഓഫീസർ നിയമനത്തിൽ അഴിമതിയെന്ന് ഹസൻ

Published on 14 August, 2019
സ്പെഷ്യൽ ലെയ്സണ്‍ ഓഫീസർ നിയമനത്തിൽ അഴിമതിയെന്ന് ഹസൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ലെയ്സണ്‍ ഓഫീസറായി വൻ ശന്പളത്തിൽ എ. വേലപ്പൻ നായരെ നിയമിച്ചത് സ്വജനപക്ഷപാതവും അഴിമതിയുമാണെന്ന് കെപിസിസി അംഗം എം.എം.ഹസൻ. ഈ സർക്കാർ അധികാരത്തിൽ വന്ന നാൾ മുതൽ സിപിഎം അനുഭാവികളെയും സഹയാത്രികരെയും ആവശ്യമില്ലാത്ത തസ്തികകൾ സൃഷ്ടിച്ച് കുടിയിരുത്തി പൊതുഖജനാവിലെ പണം ധൂർത്തടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സർക്കാരിന്‍റെ കേസുകളുടെ നടത്തിപ്പിന് വേണ്ടിയാണ് ലെയ്സണ്‍ ഓഫീസറായി വേലപ്പൻ നായരെ പ്രതിമാസം 1.10 ലക്ഷം രൂപ ശന്പളം നൽകി നിയമിച്ചിരിക്കുന്നത്. കേസുകൾ നടത്താൻ അഡ്വക്കേറ്റ് ജനറൽമാരും ധാരാളം പ്ലീഡർമാരും ഉള്ളപ്പോഴാണ് അനാവശ്യമായ ഈ നിയമനമെന്നും അദ്ദേഹം പറഞ്ഞു.

കേസിന്‍റെ കാര്യങ്ങൾ നോക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു അംഗത്തിനെ ചുമതലപ്പെടുത്താമെന്നിരിക്കെയാണ് അനാവശ്യമായ ഈ നിയമനം. വേലപ്പൻ നായരുടെ നിയമനം റദ്ദാക്കണം. മുഖ്യമന്ത്രിയുടെ ഉപദേശകരുടെയും പേഴ്സണൽ സ്റ്റാഫിന്‍റെയും ശന്പളയിനത്തിൽ തന്നെ വലിയൊരു തുകയാണ് ഖജനാവിൽ നിന്നും നഷ്ടമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള ചരിത്രത്തിൽ ഒരു മുഖ്യമന്ത്രിക്കും ഇത്രയും ഉപദേശകരുണ്ടായിട്ടില്ല. തെരഞ്ഞെടുപ്പിൽ തോറ്റയാളെ കാബിനറ്റ് പദവി നൽകി ഡൽഹി കേരള ഹൗസിലെ ലെയ്സണ്‍ ഓഫീസറായി നിയമിച്ചതും ഒട്ടും ശരിയല്ലെന്നും ഇതെല്ലാം പൊതുഖജനാവ് കൊള്ളയടിക്കുന്നതിന് തുല്യമാണെന്നും ഹസൻ ആരോപിച്ചു.

സംസ്ഥാന സർക്കാർ കക്ഷിയായുള്ള കേസുകളുടെ മേൽനോട്ടത്തിനാണ് സ്പെഷൽ ലെയ്സൺ ഓഫീസറായി എ.വേലപ്പൻ നായരെ നിയമിച്ചത്. 1.10 ലക്ഷം രൂപയാണ് പ്രതിമാസം ശന്പളം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക