Image

വൈദ്യുതി ടവറിന്റെ അറ്റകുറ്റപ്പണിക്ക് പോകുമ്ബോള്‍ വള്ളംമറിഞ്ഞു, കെ.എസ്.ഇ.ബി അസി.എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം

Published on 09 August, 2019
വൈദ്യുതി ടവറിന്റെ അറ്റകുറ്റപ്പണിക്ക് പോകുമ്ബോള്‍ വള്ളംമറിഞ്ഞു, കെ.എസ്.ഇ.ബി അസി.എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം

വൈദ്യുതി ടവറിന്റെ അറ്റകുറ്റപ്പണികള്‍ക്കായി പോകുമ്ബോള്‍ വള്ളം മറിഞ്ഞ് തൃശൂര്‍ ചാവക്കാട് പുന്നയൂര്‍കുളത്ത് കെ.എസ്.ഇ.ബി അസിസ്‌റ്റന്റ് എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം. കെ.എസ്.ഇ.ബിയുടെ വിയ്യൂര്‍ ഓഫീസിലെ അസിസ്‌റ്റന്റ് എ‌ഞ്ചിനീയര്‍ ബൈജു ആണ് മരിച്ചത്. അതേസമയം, സംസ്ഥാനത്ത് പലയിടങ്ങളിലും ഇപ്പോഴും മഴ തുടരുകയാണ്.


വയനാട് മേപ്പാടി പുതുമലയില്‍ അതിഭയങ്കരമായ ഉരുള്‍പ്പൊട്ടലില്‍ നിരവധിപേര്‍ അകപ്പെട്ടതായി സംശയമുണ്ട്. ഇതുവരെ നാല് മൃതദേഹങ്ങള്‍ കണ്ടെത്തി. രക്ഷാപ്രവര്‍ത്തകര്‍ക്കുപോലും കടന്നുചെല്ലാന്‍ കഴിയാത്തത്ര ദുഷ്കരമാണ് സ്ഥിതിഗതികള്‍. സൈന്യവും എത്തിച്ചേര്‍ന്നിട്ടുണ്ട്. എത്ര കുടുംബങ്ങള്‍ ഉരുള്‍പൊട്ടലില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തതയില്ല. നിലമ്ബൂര്‍ കവളപ്പാറ പതാറില്‍ ഉരുള്‍പൊട്ടലുണ്ടായി. മുപ്പതോളം വീടുകള്‍ മണ്ണിനടിയിലായതായി സംശയമുണ്ട്. 65 കുടുംബങ്ങളാണ് അവിടെയുള്ളത്. വലിയ പാറയുടെ മുകളിലുമൊക്കെയാണ് ജനം കയറി നില്‍ക്കുന്നത്.

 

രക്ഷാപ്രവര്‍ത്തകര്‍ക്ക് അല്‍പ്പം മുമ്ബാണ് ഇവിടേക്ക് എത്താനായത്സൈന്യവും ദുരന്ത നിവാരണസേനയും മിക്കയിടങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 25ആയി. ശക്തമായ കാറ്റിലും മഴയിലും തീരദേശപാതയില്‍ ആലപ്പുഴയ്ക്കും ചേര്‍ത്തലയ്ക്കും ഇടയില്‍ ഇന്ന് പുലര്‍ച്ചെ 3 ഓടെ റെയില്‍വേ ട്രാക്കില്‍ രണ്ടിടത്ത് മരങ്ങള്‍ ഒടിഞ്ഞുവീണു. ഇതോടെ ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. 


തകരാര്‍ പരിഹരിച്ചെങ്കിലും റെയില്‍പാത സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പിനെ തുടര്‍ന്ന് ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം നിറുത്തി. പാലക്കാട് വെള്ളപ്പൊക്കം ഉണ്ടായി. സംസ്ഥാനം വീണ്ടുമൊരു പ്രളയ ഭീതിയിലാണ്. മിക്ക ജില്ലകളിലും ജനജീവിതം ദുസഹമായി. 14 ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. നാളെയോടെ മഴ ശമിക്കുമെങ്കിലും 15ന് വീണ്ടും അതിശക്തമായ മഴയെത്തുമെന്നാണ് മുന്നറിയിപ്പ്. ഇത് ആശങ്കയ്‌ക്ക് ഇടയാക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക