Emalayalee.com - തലസ്ഥാനത്തിന്‍റെ മുഖഛായമാറ്റിയ ഷീല ദീക്ഷിത്‌
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • ഫൊകാന
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

തലസ്ഥാനത്തിന്‍റെ മുഖഛായമാറ്റിയ ഷീല ദീക്ഷിത്‌

VARTHA 20-Jul-2019
VARTHA 20-Jul-2019
Share
കോണ്‍ഗ്രസിനെ സുവര്‍ണ കാലത്തിലേക്ക്‌ നയിച്ച ശക്തയായനേതാവായിരുന്നു ഷീല ദീക്ഷിത്‌. തുടര്‍ച്ചയായി15 വര്‍ഷക്കാലം മുഖ്യമന്ത്രിയായിരുന്ന ഷീല തലസ്ഥാനത്തിന്‍റെ മുഖഛായതന്നെയാണ്‌ മാറ്റയത്‌. 

ദില്ലിയുടെ വിപ്ലവകരമായ മാറ്റങ്ങളുടെ നട്ടെല്ലായിരുന്നു  ഷീല ദീക്ഷിത്‌. 

 തുടര്‍ച്ചയായി മൂന്ന്‌ തവണമുഖ്യമന്ത്രിയായ ഷീലയുടെ ഭരണകാലത്താണ്‌ പല ശ്രദ്ധേയ വികസന പദ്ധതികളും ഡല്‍ഹിക്ക്‌ ലഭിച്ചത്‌. 


ലോകനിലവാരത്തിലുള്ള റോഡുകളും രാജ്യത്തിന്റെ മറ്റ്‌ ഭാഗങ്ങളിലെല്ലാം മാതൃകാ പദ്ധതി എന്ന നിലയില്‍ അംഗീകരിക്കപ്പെട്ട ഡല്‍ഹി മെട്രോയുമെല്ലാം ഇതില്‍ ചിലത്‌ മാത്രം.

1984ല്‍ കനൗജില്‍ നിന്നാണ്‌ ഷീല ആദ്യമായി പാര്‍ലമെന്റിലേക്ക്‌ തിരഞ്ഞെടുക്കപ്പെടുന്നത്‌. 

തുടര്‍ന്ന്‌ രാജീവ്‌ ഗാന്ധി സര്‍ക്കാരില്‍ 1986, 1989 വര്‍ഷങ്ങളില്‍ മന്ത്രിയുമായി. 1998ലാണ്‌ ദില്ലി കോണ്‍ഗ്രസിന്റെ അധ്യക്ഷയായി ഷീലയെ തിരഞ്ഞെടുക്കുന്നത്‌. കടുത്ത വിഭാഗീയതയിലായിരുന്നു അപ്പോള്‍ കോണ്‍ഗ്രസ്‌ ദില്ലി ഘടകം. ആറ്‌ മാസം മാത്രമേ തിരഞ്ഞെടുപ്പിനും ഉണ്ടായിരുന്നുള്ളൂ. 

എന്നാല്‍ ഇതിനെയൊക്കെ മറികടന്ന്‌, അന്നത്തെ ഉള്ള കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്‌ ഷീല ദീക്ഷിത്‌ മുഖ്യമന്ത്രി പദത്തിലെത്തിയത്‌. 52 സീറ്റും പാര്‍ട്ടി നേടി.1998 മുതല്‍ 2013 വരെ 15 വര്‍ഷക്കാലമാണ്‌ ദില്ലി ഷീല ഭരിച്ചത്‌. 

2003ല്‍ കോണ്‍ഗ്രസ്‌ ദില്ലിയില്‍ വലിയൊരു വീഴ്‌ച്ച പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍വന്‍ തകര്‍ച്ച നേരിടുമെന്ന്‌ പ്രതീക്ഷിച്ചിടത്‌ കോണ്‍ഗ്രസ്‌ ദില്ലിയില്‍ ഒരിക്കല്‍ കൂടി അധികാരത്തിലെത്തി.


  മുന്‍ കേന്ദ്ര മന്ത്രി ഉമാശങ്കര്‍ ദീക്ഷിതിന്റെ മകന്‍ വിനോദുമായുള്ള വിവാഹത്തിന്‌ ശേഷമാണ്‌ ഷീല രാഷ്ട്രീയത്തിലേക്ക്‌ എത്തുന്നത്‌.

ഉമാശങ്കറിന്റെ സുപ്രധാന കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത്‌ ഷീലാ ദീക്ഷിതായിരുന്നു.

ഷീലയുടെ മിടുക്ക്‌ കണ്ട്‌ വനിതകളുടെ സാഹചര്യങ്ങള്‍ എങ്ങനെയാണെന്ന്‌ പഠിക്കുന്ന യുഎന്‍ കമ്മിഷനിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തിനൊപ്പം ഷീലയെയും അയക്കുകയായിരുന്നു ഇന്ദിര. ഇതാണ്‌ അവരുടെ രാഷ്ട്രീയ ജീവിതം മാറ്റി മറിച്ചത്‌.

 പഞ്ചാബിലെ കപൂര്‍ത്തലയില്‍   ഖത്ത്‌രി കുടുംബത്തിലാണ്‌ ജനിച്ചതെങ്കിലും ഷീല
വളര്‍ന്നത്‌ ഡല്‍ഹിയിലാണ്‌. 

സ്‌കൂള്‍, കോളജ്‌ പഠനകാലവുമെല്ലാം ഡല്‍ഹിയില്‍ പൂര്‍ത്തിായക്കിയ ഷീല ഡല്‍ഹിയിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിലേക്ക്‌ മരുമകളായി എത്തുകയായിരുന്നു. 

കോളജ്‌ കാലത്ത്‌ വിനോദ്‌ ദീക്ഷിതുമായി തുടങ്ങിയ പ്രണയം പിന്നീട്‌ വിവാഹത്തില്‍ എത്തചു
കയായിരുന്നുവെന്ന്‌ ഷീല തന്റെ ആത്മകഥയായ ദില്ലി പൗരയെന്ന നിലയില്‍, എന്റെ കാലം, എന്റെ ജീവിതം എന്ന പുസ്‌തകത്തില്‍ പറയുന്നു.

നെഹ്‌റു കുടുംബവുമായി അടുത്ത  ബന്ധം പുലര്‍ത്തിയ 
ഷീല,രാജീവ്‌ ഗാന്ധി സര്‍ക്കാരില്‍ 1986, 1989 വര്‍ഷങ്ങളില്‍ മന്ത്രിയുമായി.

1998ലാണ്‌ ദില്ലി കോണ്‍ഗ്രസിന്റെ അധ്യക്ഷയായി ഷീലയെ തിരഞ്ഞെടുക്കുന്നത്‌. കടുത്ത വിഭാഗീയതയിലായിരുന്നു അപ്പോള്‍ കോണ്‍ഗ്രസ്‌ ദില്ലി ഘടകം.

ആറ്‌ മാസം മാത്രമേ തിരഞ്ഞെടുപ്പിനും ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇതിനെയൊക്കെ മറികടന്ന്‌, അന്നത്തെ ഉള്ള കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്‌ ഷീല ദീക്ഷിത്‌ മുഖ്യമന്ത്രി പദത്തിലെത്തിയത്‌. 52 സീറ്റും പാര്‍ട്ടി നേടി.

ദില്ലി മുഖ്യമന്ത്രി സ്ഥാനത്തിന്‌ പുറമേ കേരള ഗവര്‍ണറായും ഷീല ദീക്ഷിത്‌ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. 2014 മാര്‍ച്ച്‌ 11ന്‌ കേരള ഗവര്‍ണറായി സ്ഥാനം ഏറ്റെടുത്ത ഷീല ദീക്ഷിത്‌ അഞ്ച്‌ മാസക്കാലം മാത്രമേ ആ പദവിയില്‍ തുടര്‍ന്നുളളൂ.

2013ലെ തിരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാര്‍ട്ടിയുടെ അരവിന്ദ്‌ കെജ്രിവാളിനോട്‌ മത്സരിച്ച്‌ തോറ്റതിന്‌ പിന്നാലെയാണ്‌ കേരള ഗവര്‍ണറായി ഷീല ദീക്ഷിത്‌ എത്തിയത്‌.

ഗാന്ധി കുടുംബവുമായുളള അടുപ്പം കോണ്‍ഗ്രസില്‍ ഷീല ദീക്ഷിതിന്റെ വളര്‍ച്ചയ്‌ക്ക്‌ വളമായിട്ടുണ്ട്‌.

  രാജീവ്‌ ഗാന്ധി വധത്തിന്‌ ശേഷം പാര്‍ട്ടിക്കുളളിലുണ്ടായ രണ്ട്‌ ചേരികളില്‍ സോണിയാ ഗാന്ധിക്കൊപ്പമാണ്‌ ഷീല ദീക്ഷിത്‌ നിലയുറപ്പിച്ചത്‌.

പിന്നെ പാര്‍ട്ടിക്കുളളില്‍ ഷീല ദീക്ഷിതിന്‌ തിരിഞ്ഞ്‌ നോക്കേണ്ടി വന്നിട്ടില്ല.

2013ല്‍ കെജ്രിവാളിനോട്‌ തോറ്റ്‌ സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍വലിഞ്ഞ ഷീല അധികം വൈകാതെ തന്നെ തിരിച്ചെത്തി. ദില്ലിയിലെ തോല്‍വിയ്‌ക്ക്‌ പിന്നാലെ രാജി വെച്ച പിസിസി അധ്യക്ഷന്‍ അജയ്‌ മാക്കന്‌ പകരം ആ കസേരയിലേക്ക്‌ ഷീല ദീക്ഷിത്‌ തന്നെയെത്തി.

ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാര്‍ട്ടിക്കൊപ്പം സഖ്യമുണ്ടാക്കുന്നതില്‍ നിന്നും കോണ്‍ഗ്രസിനെ പിന്നോട്ട്‌ വലിച്ചത്‌ ഷീലയും കൂട്ടരും ആയിരുന്നു.

ഫലം ദില്ലിയിലെ 7 സീറ്റുകളും ബിജെപി തൂത്ത്‌ വാരി. തോല്‍വിക്ക്‌ ശേഷം ഷീല ദീക്ഷിതിനെ കാണാന്‍ പോലും രാഹുല്‍ ഗാന്ധി തയ്യാറായിരുന്നില്ല. 
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ബ്രിട്ടിഷ് തന്ത്രം ബിജെപി പയറ്റുമ്പോള്‍ ഹിന്ദു ഇന്ത്യ സ്വപ്നം കാണുന്നവരോട്
മുത്തപ്പന്‍പുഴയില്‍ വീണ്ടും ആയുധധാരികളായ മാവോയിസ്റ്റ് സംഘം എത്തി
രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കുന്നു: യച്ചൂരി
മാമാങ്കം സിനിമ ഡൗണ്‍ലോഡ് ചെയ്തവര്‍ക്കെതിരേ നടപടി
വിഎസ് സര്‍ക്കാര്‍ വിട്ടയച്ച 20 തടവുകാര്‍ ജയിലിലേക്ക്
യുവതിയുടെ മരണത്തില്‍ ദുരൂഹത; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍
മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളി കേരള ഗവര്‍ണര്‍ ; പ്രതിഷേധങ്ങള്‍ രാഷ്ട്രീയപ്രേരിതം
നിര്‍ഭയ പ്രതികളെ ഞാന്‍ തൂക്കികൊല്ലാം: അമിത് ഷായ്ക്ക് സ്വന്തം രക്തം കൊണ്ട് കത്തെഴുതി ഷൂട്ടിംഗ് താരം
ഹര്‍ത്താലിന് സര്‍വീസ് മുടക്കില്ലെന്ന് കെഎസ്‌ആര്‍ടിസി
നിരാഹാരം നിലതെറ്റിച്ചു; സ്വാ​തി മാ​ലി​വാ​ള്‍ ആ​ശു​പ​ത്രി​യി​ല്‍
പൗരത്വ ഭേദഗതി നിയമത്തില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന്‌ അമിത്‌ ഷാ
പൗരത്വ നിയമ ഭേദഗതി പ്രതിഷേധം: അസമില്‍മരണം അഞ്ചായി
കേരളത്തിലും കോടതി സമന്‍സുകള്‍ ഇനി വാട്സ്‌ആപ്പ് വഴിയെത്തും
പീഡനക്കേസ്‌ പ്രതികള്‍ക്ക്‌ 21 ദിവസത്തിനുള്ളില്‍ വധശിക്ഷ; 'ദിശ ബില്‍' പാസാക്കി ആന്ധ്രാ നിയമസഭ
ഫത്തേപ്പൂര്‍ ബലാത്സംഗം: പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു
കേന്ദ്രനിയമം അനുസരിക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്‌: മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ഗവര്‍ണര്‍
രാഹുല്‍ ഗാന്ധിയുടെ സവര്‍ക്കര്‍ പ്രസ്‌താവന; ശിവസേനയുമായുള്ള കോണ്‍ഗ്രസ്‌ കൂട്ടുകെട്ടിനെ ചോദ്യം ചെയ്‌ത്‌ മായാവതി
ആനയെ എഴുന്നള്ളിച്ചുള്ള ക്ഷേത്ര ആചാരങ്ങള്‍ക് വിലക്ക് ഏര്‍പ്പെടുത്തില്ലെന്ന് മന്ത്രി കെ രാജു
നേപ്പാളില്‍ ബസ്‌ മറിഞ്ഞ്‌ മൂന്നുകുട്ടികളടക്കം 14 പേര്‍ മരിച്ചു
പൗരത്വ ഭേദഗതി: ദേശീയ അവാര്‍ഡ്‌ ചടങ്ങ്‌ ബഹിഷ്‌കരിച്ച്‌ സുഡാനി ടീം

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomma
CONTACT ARCHIVE ABOUT US PRIVACY POLICY
image image
To advertise email marketing@emalayalee.com

Copyright © 2017 LEGACY MEDIA INC. - All rights reserved.

Designed, Developed & Webmastered by NETMAGICS.COM