Image

നൂപുര്‍ തല്‍വാര്‍ ജയിലില്‍ നിരാഹാരം തുടങ്ങി

Published on 01 May, 2012
നൂപുര്‍ തല്‍വാര്‍ ജയിലില്‍ നിരാഹാരം തുടങ്ങി
ന്യൂഡല്‍ഹി: മകള്‍ ആരുഷിയുടെയും ജോലിക്കാരന്‍ ഹേംരാജിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നൂപുര്‍ തല്‍വാര്‍ ജയിലില്‍ നിരാഹാരം തുടങ്ങി.

ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ദസന ജയിലിലാക്കിയ നൂപുര്‍ ഇന്നലെ രാത്രിയാണ് നിരാഹാരം തുടങ്ങിയത്. നൂപുരിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുന്നുണ്ട്.

സുപ്രീം കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയാണ് നൂപുര്‍ പ്രത്യേക സി.ബി.ഐ. കോടതിയില്‍ കീഴടങ്ങിയത്. ഉടന്‍തന്നെ അവരെ ജുഡീഷ്യല്‍ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകിട്ടുവരെ അവര്‍ക്ക് കോടതിയില്‍ കഴിയേണ്ടി വന്നു.

അതിനിടെ അവരുടെ അഭിഭാഷകന്‍ സ്ഥിരം ജാമ്യത്തിനായി പ്രത്യേക ജഡ്ജി പ്രീതി സിങ്ങിന്റെ കോടതിയെ സമീപിച്ചു. എന്നാല്‍, അനുകൂല തീരുമാനം ഉണ്ടാകാഞ്ഞതിനെത്തുടര്‍ന്ന് ഇടക്കാല ജാമ്യത്തിനായി ശ്രമിച്ചു. ജഡ്ജി ഭരത് ഭൂഷണ്‍ തീരുമാനം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ശ്യാംലാലിന്റെ പരിഗണനയ്ക്ക് ശുപാര്‍ശ ചെയ്തു. ഉച്ചയ്ക്കുശേഷം ഹര്‍ജി പരിഗണിച്ച ജഡ്ജി നൂപുറിന് ജാമ്യം നിഷേധിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക