Image

ചുട്ടുപൊള്ളുന്ന വെയിലില്‍ കുട്ടിയെ കാറിലിരുത്തി മദ്യഷാപ്പിലേക്ക് പോയ മാതാവ് അറസ്റ്റില്‍

പി.പി. ചെറിയാന്‍ Published on 30 June, 2019
ചുട്ടുപൊള്ളുന്ന വെയിലില്‍ കുട്ടിയെ കാറിലിരുത്തി മദ്യഷാപ്പിലേക്ക് പോയ മാതാവ് അറസ്റ്റില്‍
ഒക്കലഹോമ: പതിനാല് മാസം പ്രായമുള്ള കുട്ടിയെ ഇരുപത് മിനിറ്റോളം ചുട്ടുപൊള്ളുന്ന കാറിനകത്ത് തനിച്ചാക്കി മദ്യഷാപ്പിലേക്ക് പോയ 24 വയസ്സുള്ള മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ജൂണ്‍ 26 ബുധനാഴ്ച വൈകിട്ട് 6.30-നായിരുന്നു സംഭവം. അതുവഴി വന്ന പോലീസ് കുട്ടിയുടെ കരച്ചില്‍ കേട്ട് കാറിനടുത്ത് എത്തിയപ്പോള്‍ മുന്‍സീറ്റില്‍ വിയര്‍ത്ത് കുളിച്ച് കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ ആണ് കാണുന്നത്.

ഇതിനിടയില്‍ മദ്യഷാപ്പില്‍ നിന്നു തിരിച്ചെത്തിയ കുട്ടിയുടെ മാതാവിനോട് കറ് തുറക്കാന്‍ ആവശ്യപ്പെട്ട്, ഉടന്‍ കുട്ടിയെ പുറത്തെടുത്ത് പ്രാഥമിക ചികിത്സ നല്‍കി.

കാറിനകത്തെ എയര്‍കണ്ടീഷണര്‍ ഓണായിരുന്നുവെന്നും, എന്നാല്‍ കുട്ടിക്ക് ആവശ്യമായ കാറ്റ് കിട്ടിയിരുന്നില്ലെന്നും പറയുന്നു. പുറത്തെ താപനില 88 ഡിഗ്രിയായിരുന്നു. ചൈല്‍ഡ് എന്‍ഡേയ്ജര്‍മെന്റ് കേസെടുത്ത് മാതാവിനെ തുള്‍സ് കൗണ്ടി ജയിലില്‍ അടച്ചു. ഒരുകാരണവശാലും കുട്ടികളെ തനിയെ കാറിലിരുത്തി പുറത്ത് പോകരുതെന്നും, ശക്തമായ ചൂടുള്ളപ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

ചുട്ടുപൊള്ളുന്ന വെയിലില്‍ കുട്ടിയെ കാറിലിരുത്തി മദ്യഷാപ്പിലേക്ക് പോയ മാതാവ് അറസ്റ്റില്‍
ചുട്ടുപൊള്ളുന്ന വെയിലില്‍ കുട്ടിയെ കാറിലിരുത്തി മദ്യഷാപ്പിലേക്ക് പോയ മാതാവ് അറസ്റ്റില്‍
ചുട്ടുപൊള്ളുന്ന വെയിലില്‍ കുട്ടിയെ കാറിലിരുത്തി മദ്യഷാപ്പിലേക്ക് പോയ മാതാവ് അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക