Image

സൗമ്യ വധം: പ്രതിയായ പോലീസുകാരനെതിരേ വകുപ്പുതല നടപടിയുണ്ടാകും

Published on 17 June, 2019
സൗമ്യ വധം: പ്രതിയായ പോലീസുകാരനെതിരേ വകുപ്പുതല നടപടിയുണ്ടാകും
ആലുവ: പോലീസിനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് കേരളത്തെ ഞെട്ടിച്ച അരുംകൊലയിലെ പ്രതിക്കെതിരേ വകുപ്പുതല അച്ചടക്ക നടപടിക്ക് ഒരുങ്ങി ആഭ്യന്തരവകുപ്പ്. വള്ളിക്കുന്നം പോലീസ് സ്റ്റേഷനിലെ വനിത സിപിഒ സൗമ്യയുടെ കൊലപാതകത്തിൽ പ്രഥമദൃഷ്ട്യ കുറ്റക്കാരനെന്നു തെളിഞ്ഞ ആലുവ ട്രാഫിക് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അജാസിനെതിരെയാണ് നടപടിക്കൊരുങ്ങുന്നത്.

കൃത്യത്തിനുശേഷം ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അജാസ് അന്പതു ശതമാനം പൊള്ളലേറ്റ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വകുപ്പുതലത്തിൽ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് അച്ചടക്ക നടപടി ഉടൻ ഉണ്ടാകുമെന്ന് റൂറൽ എസ്പി കെ. കാർത്തിക് അറിയിച്ചു.

കഴിഞ്ഞ ജൂലൈയിലാണ് അജാസ് ആലുവ ട്രാഫിക്കിൽ സ്ഥലംമാറിയെത്തിയത്. ഒന്പതാം തീയതി മുതൽ അവധിയിൽ പ്രവേശിച്ച ഇയാൾ ആസൂത്രിതമായി കൃത്യം നടത്തുകയായിരുന്നുവെന്നാണ് പോലീസിന്‍റെ നിഗമനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക