Image

സി.പി.എമ്മിന് ദേശീയ പാര്‍ട്ടി പദവി നഷ്‌ടമാകും,കേരളം യു.ഡി.എഫ് തൂത്തുവാരും : രൂക്ഷവിമര്‍ശനവുമായി എ.എ.അസീസ്

Published on 03 April, 2019
സി.പി.എമ്മിന് ദേശീയ പാര്‍ട്ടി പദവി നഷ്‌ടമാകും,കേരളം യു.ഡി.എഫ് തൂത്തുവാരും : രൂക്ഷവിമര്‍ശനവുമായി എ.എ.അസീസ്

തിരുവനന്തപുരം: പാര്‍ലമെന്റ് തിരഞ്ഞെ‌ടുപ്പ് കഴിയുമ്ബോള്‍ ദേശീയ പാര്‍ട്ടി എന്ന അംഗീകാരം പോലും സി.പി.എമ്മിന് ഇല്ലാതാവുമെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പറഞ്ഞു. ബംഗാളില്‍ നിന്ന് സി.പി.എമ്മിനെന്നല്ല ഇടതുപക്ഷത്തിന് തന്നെ സീറ്രുകളൊന്നും സാദ്ധ്യതയില്ല. ഇടതുപക്ഷത്തിന് മുമ്ബ് പാര്‍ലമെന്റില്‍ 64 സീറ്ര് വരെ ഉണ്ടായിരുന്നതാണ്. ഇപ്പോഴത് 16 ആയി. സി.പി.എമ്മിന്റെ നിലപാടാണ് തകര്‍ച്ചയ്ക്ക് കാരണം. തെറ്രായ സമീപനമാണ് സി.പി.എം കാലാകാലങ്ങളില്‍ കൈക്കൊള്ളുന്നത്. ഘടകകക്ഷികളെ ഇല്ലാതാക്കുക എന്ന സമീപനമാണ് സി.പി.എമ്മിന്റേത്. ഇടതുപക്ഷ നിലപാടുകളാണ് ആ‌ര്‍.എസ്.പിക്കുള്ളത്. അവിടെ നില്‍ക്കാന്‍ താല്പര്യമില്ലാഞ്ഞിട്ടല്ല. രക്ഷയില്ലാത്തതുകൊണ്ടാണ് ഞങ്ങള്‍ പോന്നത്. ചെറിയ പാര്‍ട്ടികളെ ഇല്ലാതാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. എ.എ.അസീസ് 'ഫ്ളാഷി'നോട് സംസാരിക്കുന്നു:


കേരളത്തില്‍ മുഴുവന്‍ സീറ്രും യു.ഡി.എഫ് നേടുമെന്ന് പറ‌ഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. ഇടതുമുന്നണിയോട് ജനങ്ങള്‍ക്ക് അത്രവലിയ അമര്‍ഷമുണ്ട്. പ്രത്യേകിച്ചും ശബരിമല വിഷയത്തില്‍. വിശ്വാസികളായ ആളുകളുടെ വിശ്വാസം സംരക്ഷിക്കാന്‍ കഴിയണ്ടേ. ശബരിമലയില്‍ സര്‍ക്കാര്‍ കാട്ടിക്കൂട്ടിയത് അനാവശ്യമാണെന്നാണ് ബഹുഭൂരിപക്ഷം പേരും വിശ്വസിക്കുന്നത്. ശബരിമല വിഷയത്തില്‍ പ്രതിഷേധമുള്ളവര്‍ യു.ഡി.എഫിനാണ് വോട്ട് ചെയ്യുക. കേരളത്തില്‍ ബി.ജെ.പിയുടെ വോട്ട് കൂടും. അതിന്റെ നഷ്ടം എല്‍.ഡി.എഫിനായിരിക്കും. കേന്ദ്രത്തില്‍ ഇനി ഏകകക്ഷി ഭരണം സാദ്ധ്യമല്ല. വലിയ ഒറ്ര കക്ഷിയാകാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഇതിനായി ബി.ജെ.പിയുമായി കോണ്‍ഗ്രസ് മത്സരിക്കുകയാണ്. എന്നാല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്ര് കിട്ടാതിരിക്കാനുള്ള ശ്രമമാണ് സി.പി.എം സ്വീകരിക്കുന്നത്.


വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തുന്നത് തീര്‍ച്ചയായും യു.ഡി.എഫിന് ഗുണമുണ്ടാകും. അതിന്റെ അമ്ബരപ്പുകൊണ്ടാണല്ലോ സി.പി.എം വ്യാജ പ്രചാരണവുമായി രംഗത്തുവന്നിരിക്കുന്നത്. ഇതുപോലെ കള്ളപ്രചാരണം നടത്തുന്നതില്‍ ഇത്രയും വൈദഗ്ദ്ധ്യം നേടിയ മറ്രൊരു പാര്‍ട്ടിയെ കാണില്ല. പ്രധാനമന്ത്രിയാകാന്‍ സാദ്ധ്യതയുള്ളയാളെ പാര്‍ട്ടി പത്രത്തിലെ മുഖപ്രസംഗത്തില്‍ പപ്പു എന്നു വിളിക്കുന്നത് സംസ്കാരമില്ലായ്മ കൊണ്ടാണ്.


യു.പി.എ അധികാരത്തില്‍ വന്നാല്‍ ആര്‍.എസ്.പി പ്രതിനിധിയായി എന്‍.കെ.പ്രേമചന്ദ്രന്‍ കേന്ദ്രമന്ത്രിയാകും. പ്രേമചന്ദ്രനെതിരെ നുണപ്രചാരണമാണ് സി.പി.എം നടത്തുന്നത്. പ്രേമചന്ദ്രന് മുസ്ലിം വോട്ട് കിട്ടാതിരിക്കാന്‍ സംഘി എന്ന പ്രചാരണം നടത്തുന്നു. മുമ്ബ് പരനാറി എന്ന് വിളിച്ചത് പിണറായി വിജയനാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക