Image

മഞ്ജുവാര്യര്‍ ശ്രീകുമാര്‍ മേനോന് 65 ലക്ഷം രൂപയുടെ വക്കീല്‍ നോട്ടില്‍ അയച്ചിരുന്നുവെന്ന് ശാന്തിവിള ദിനേശ്

Published on 21 December, 2018
മഞ്ജുവാര്യര്‍ ശ്രീകുമാര്‍ മേനോന് 65 ലക്ഷം രൂപയുടെ വക്കീല്‍ നോട്ടില്‍ അയച്ചിരുന്നുവെന്ന് ശാന്തിവിള ദിനേശ്


മഞ്ജുവാര്യര്‍ ശ്രീകുമാര്‍ മേനോന്‍ പിണക്കത്തിന്‍റെ കൂടുതല്‍ കഥകള്‍ ഇപ്പോള്‍ വെളിച്ചത്തേക്ക് വരുകയാണ്. സിനിമയിലേക്ക് രണ്ടാം വരവ് നടത്തിയ മഞ്ജുവിന്‍റെ പ്രമോട്ടറും ബ്രാന്‍ഡിംഗ് ബില്‍ഡറുമായിരുന്ന ശ്രീകുമാറും മഞ്ജുവും തമ്മിലുള്ള പിണക്കത്തിലും പ്രശ്നങ്ങളിലുമായിരുന്നു എന്ന വിവരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തു വന്നിരുന്നത്. ഇതിന്‍റെ പിന്നാലെയാണ് മഞ്ജു ആറു മാസങ്ങള്‍ക്ക് മുമ്പു തന്നെ ശ്രീകുമാര്‍ മേനോന് 65 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് നല്‍കിയിരുന്നു എന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ് വെളിപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടല്‍ ചാനലിലെ ചര്‍ച്ചയില്‍ ശ്രീകുമാര്‍ മേനോനെ ഇരുത്തിക്കൊണ്ടാണ് ശാന്തിവിള ദിനേശ് ആരോപണം ഉന്നയിച്ചത്. 
രണ്ടാം വരവില്‍ മഞ്ജുവിന്‍റെ പരസ്യ ചിത്രങ്ങളും പൊതു പരിപാടികളും സിനിമകളും എല്ലാം നിശ്ചയിച്ചിരുന്നത് ശ്രീകുമാര്‍ മേനോനായിരുന്നു. മഞ്ജു കരാര്‍ ചെയ്ത സിനിമകളുടെ അഡ്വാന്‍സ് തുകയായി ശ്രീകുമാര്‍ 65 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു എന്നും ഈ തുക മഞ്ജുവിന് നല്‍കാതെ സ്വന്തമായി എടുക്കുകയുണ്ടായി എന്നും ഈ തുക തിരിച്ചു തരണമെന്നും ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് എന്നാണ് വിവരങ്ങള്‍. സംഭവം സത്യമാണ് എന്ന് സിനിമാ മേഖലയിലെ പലരും പറയുന്നു. 
കഴിഞ്ഞ ഒരു വര്‍ഷമായി ആത്മാര്‍ഥ സുഹൃത്തുക്കളായ മഞ്ജുവും ശ്രീകുമാര്‍ മേനോനും പിണങ്ങിപ്പിരിഞ്ഞിരുന്നു. എന്നാലിത് പുറത്ത് അറിയാതെ ഒളിപ്പിച്ചു വെക്കുകയായിരുന്നു ഇരുവരും. വക്കീല്‍ നോട്ടീസ് അയച്ചതു പോലും വാര്‍ത്തയാകാതെ ഇരുവരും മറച്ചിരുന്നു. എന്നാല്‍ ഒടിയന്‍ റിലീസോടെ ഈ വിഷയം പുറം ലോകം അറിയുകയായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക