Image

വി.കെ. സിംഗിനെ പുറത്താക്കണമെന്ന് എസ്പിയും ജനതാദളും; വേണ്‌ടെന്ന് ബിജെപി

Published on 28 March, 2012
വി.കെ. സിംഗിനെ പുറത്താക്കണമെന്ന് എസ്പിയും ജനതാദളും; വേണ്‌ടെന്ന് ബിജെപി
ന്യൂഡല്‍ഹി: കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗിനെ പുറത്താക്കണമെന്ന് സമാജ്‌വാദി പാര്‍ട്ടിയും ജനതാദള്‍ യുണൈറ്റഡും ആവശ്യപ്പെട്ടു. കരസേനയില്‍ ആയുധക്ഷാമമുണ്‌ടെന്ന് കാണിച്ച് ജനറല്‍ വി.കെ സിംഗ് പ്രധാനമന്ത്രിക്ക് അയച്ച കത്ത് പുറത്തായതിനെ തുടര്‍ന്നാണ് ആവശ്യം. 

രാജ്യസഭയില്‍ ജനതാദള്‍ യുണൈറ്റഡ് നേതാവ് ശിവനന്ദ് തിവാരിയാണ് വി.കെ. സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത്. ഗുരുതരമായ അച്ചടക്കലംഘനമാണിതെന്നും മോശം പ്രവണതയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് സമാജ്‌വാദി പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവ് ജനറല്‍ സിംഗിനെതിരേ കടുത്ത നടപടി തന്നെ വേണമെന്ന് ആവശ്യപ്പെട്ടത്. അതേസമയം സിംഗിനെ പുറത്താക്കണമെന്ന അഭിപ്രായത്തോട് യോജിക്കുന്നില്ലെന്നായിരുന്നു ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദിന്റെ പ്രതികരണം. 

കത്ത് ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നുമായിരുന്നു സിപിഎം നേതാവ് സീതാറാം യെച്ചൂരിയുടെ പ്രതികരണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക