അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയെക്കാള്‍ പുതിയതായി
രൂപം കൊണ്ട ഫോമാ വളര്‍ന്നുവെന്ന് മുന്‍അംബാസഡര്‍ ടി പി ശ്രീനിവാസന്‍.
തിരുവനന്തപുരത്തു നടന്ന ഒന്നാം അമേരിക്കന്‍ നായര്‍ സംഗമത്തില്‍ മുഖ്യ
പ്രഭാഷണംനടത്തുമ്പോള്‍ ആണ് അദ്ദേഹം ഇങ്ങനെ ഒരു പ്രസ്താവന നടത്തിയത് .
ഫൊക്കാനാ ഫിലോറിഡയില്‍ വച്ച് പിളര്‍ന്നുഫോമാ ഉണ്ടായപ്പോള്‍അംബാസഡര്‍
ആയിരുന്നു ഞാന്‍ . അന്ന് കോണ്‍സുലേറ്റില്‍ നിന്ന് ആരും തന്നെ ഫോമാ
കണ്‍വന്‍ഷനു പോകാന്‍ തയാറായില്ല. പക്ഷെ ഞാന്‍ പോയി. പലരും പോകരുത് എന്ന്
പറയാന്‍ കാരണം ഫൊക്കാനാ പിളരുന്നതിനോട് അവര്‍ക്കു യോജിപ്പുണ്ടായിരുന്നില്ല
എന്നതാണ്. പക്ഷെ ഞാന്‍ പോകാന്‍ കാരണം ഫോമാ ഒരു പുതിയ സംഘടനാ അല്ലെ .
കേരളത്തിലെ സംഘടനകളുടെ സ്ഥിതി അല്ല അമേരിക്കയില്‍. എത്ര സംഘടനകള്‍
ഉണ്ടായാലും അത് കേരളത്തിന് ഗുണം ചെയ്യുകയേ ഉള്ളു. അതുകൊണ്ടു ഇനിയും
സംഘടനകള്‍ ഉണ്ടാകണം . എങ്കിലേ കേരളത്തിന് ജീവകാരുണ്യ മേഖലയില്‍ സഹായങ്ങള്‍
ലഭിക്കു. അന്ന് ചെറിയ തോതില്‍ വളര്‍ന്ന സംഘടനയായ ഫോമാ ഇന്ന്
ഫൊക്കാനയെക്കാള്‍ വലുതായി.അതില്‍ സന്തോഷമുണ്ട് .
അതുപോലെ തന്നെ അമേരിക്കയില്‍ ഹിന്ദു സംഘടനകളുടെ മീറ്റിങ്ങുകളില്‍
പങ്കെടുക്കുമ്പോള്‍ ഞാന്‍ ഒരു നായരായിരുന്നു എന്ന് ആര്‍ക്കും
അറിയില്ലായിരുന്നു. പല നായന്മാരും മറ്റു നായന്മാരുടെ കുറ്റം എന്നോട് വന്നു
പറഞ്ഞിട്ടുണ്ട് . അതൊക്കെ ഒരു കൗതുകമായേ എനിക്ക് തോന്നിയിട്ടുള്ളൂ. ഇത്തരം
സംഘടനകളും അമേരിക്കയില്‍ വേണം എന്ന അഭിപ്രായക്കാരന്‍ ആണ് ഞാന്‍ . അതുകൊണ്ട്
ഇങ്ങനെ ഒരു ഒത്തുചേരല്‍ സംഘടിപ്പിക്കുവാന്‍ സാധിച്ചു. അതില്‍
പങ്കെടുക്കുവാനും പറ്റി.
അമേരിക്കയില്‍ മലയാളി സംഘടനകളുടെ സംഘടയുടെ കണ്‍വന്‍ഷനു പങ്കെടുത്തപ്പോള്‍
തനിക്കു തോന്നിയത് ഈ സംഘടനാ ഒരു പ്രത്യേക സമുദായത്തിന്റെ കൂട്ടമാണ്
എന്ന്മാതൃഭൂമി ബ്യുറോ ചീഫ് ജി. ശേഖരന്‍ നായര്‍ പറഞ്ഞു.
അത്പറയാതിരിക്കുവാന്‍ നിര്‍വാഹമില്ല.
സാംസ്‌കാരിക സംഘടനകളില്‍ ഇത്തരം
പ്രവണതകള്‍ ആദ്യമായിട്ടാണ് ഞാന്‍ കാണുന്നത്.
ഒന്നാം അമേരിക്കന്‍ നായര്‍ സംഗമത്തിന് തുടക്കമിടുന്നതില്‍ വലിയ പങ്കുവഹിച്ച
വ്യക്തിയാണ് ടി പി ശ്രീനിവാസന്‍ എന്ന് അദ്ദേഹംപറഞ്ഞു. സംഗമം ചെയര്‍മാന്‍
രാജേഷ് നായര്‍ ഇങ്ങനെ ഒരു സംഗമം നടത്തുന്നതിനെക്കുറിച്ചു തന്നോട് പറയുകയും
ടി പി ശ്രീനിവാസനുമായിഈ വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തു . പെരുന്ന എന്‍
എസ് എസ് ആസ്ഥാനത്തു നായര്‍ സര്‍വീസ് സ്വസൈറ്റി നേതാക്കന്‍മാരുമായി സംഗമം
നേതാക്കള്‍ക്ക് ചര്‍ച്ച നടത്തുവാന്‍ അങ്ങനെ അവസരം ലഭിച്ചു. അങ്ങനെയാണ് ഈ
സംഗമം ഇവിടെനടക്കുന്നത് .സാമുദായിക സംഗമം ഒരു സംസ്‌കാരമാണ് ഇത്തരം
കൂട്ടായ്മയും സംസ്‌കാരത്തിന്റെ ഭാഗമാണ്.
അമേരിക്കയില്‍ എല്ലാ സമുദായങ്ങളിലും പടലപ്പിണക്കങ്ങളും അടിയും വഴക്കുമൊക്കെ
ഉണ്ടെന്നും ഫൊക്കാന പോലെയുള്ള സംഘടനകളില്‍ സാമുദായിക ഐക്യമുണ്ടെന്നും
ഫൊക്കാനയുടെ ആദ്യകാല സെക്രട്ടറി മധു നായര്‍ പറഞ്ഞു. സാമുദായിക
സംഘടകളെകൊണ്ട് പൊറുതി മുട്ടി ഇരിക്കുമ്പോള്‍ ആണ് ഫൊക്കാനയുടെ രൂപീകരണം .
വിവിധ സമുദായങ്ങളില്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇരിക്കുന്ന പലരുംഇത്തരം
സംഘടനകളില്‍ അംഗങ്ങള്‍ ആകുന്നതു സ്വാഭാവികമാണ് .
ഇന്നു ഫൊക്കാനയ്ക്കു കേരള സമൂഹത്തില്‍ അര്‍ഹിക്കുന്ന സ്ഥാനം ഉണ്ട്. ഫൊക്കാന
സാഹിത്യ പുരസ്‌കാരം ഒക്കെ അതിനൊരു ഉദാഹരണമാണ് .സാംസ്‌കാരിക സംഘടനകളില്‍
ലഭിക്കുന്ന അംഗീകാരം ഒരിക്കലും സാമുദായിക സംഘടനകളില്‍ ലഭിക്കില്ല. അപ്പോള്‍
സാമുദായിക സംഘടനകളും സാംസ്‌കാരികമായ വിഷയങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചാല്‍
വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കും-അദ്ദേഹം പറഞ്ഞു.
പക്ഷെ ഇവിടെ ആരും ജാതിയൊ മതമൊ നോക്കിയല്ല സംഘടനകളില്‍ നേതാവാകുന്നത്. ഫൊക്കാന സ്ഥാപിച്ചത് ഹിന്ദുവായിരുന്നു. അദ്ധേഹത്തിന്റെ ജാതി ആരും ചോദിച്ചില്ല. പിന്നെ ഡോ. പാര്‍ഥസാരഥി പിള്ള, മന്മഥന്‍ നായര്‍, ശശിധരന്‍ നായര്‍, ജി.കെ.പിള്ള അങ്ങനെ പലരും പ്രസിഡന്റായി. ആരും അവരുടെ ജാതിയോ മതമോ ചോദിച്ചില്ല.
അമേരിക്കയിലെ 40 ലക്ഷം ഇന്ത്യാക്കാരില്‍ ഹിന്ദുക്കളാണു മഹാഭൂരിപക്ഷം. സ്വാഭാവികമായും ഹിന്ദു സംഘടനകള്‍ക്ക് പ്രാധാന്യം കൂടും. കാരണം അംഗ സംഖ്യ. ഭൂരിപക്ഷമാണല്ലൊ ജനാധിപത്യം.
പഠിക്കാതെ അഭിപ്രായം പറയുന്നത്കേരള ശൈലി. അതു അദ്ധേഹവും പിന്തുടര്‍ന്നു എന്നു മാത്രം. അതോ മനസിലെ വര്‍ഗീയത പുറത്തു വന്നതോ? ടി.പി. ശ്രീനിവാസന്‍ എന്തായാലും അങ്ങനെ പറയില്ല
പുലിവാല് പിടിച്ചൊരു നായരച്ചൻ
നായരേം നരിയേം ഒന്നിച്ചുകെട്ടും
നാവുവളർന്നൊരു "ജെയിംസ് മാത്യു"
അല്ലലാലങ്ങു ജാതി മറന്നിതോ
നീച നാരിതന്‍ കൈയ്യാല്‍ ജലം വാങ്ങി
യാചമിക്കുമോ ചൊല്ലെഴുമാര്യന്മാർ
വെള്ളമടിച്ചിരുന്നു പുലമ്പുന്നോ?
താണത്തരത്തിലുള്ള കള്ളടിച്ചിടീൽ
നായര്ക്രൈസ്തവനായുടൻ മാറിടും
അണ്ടിയോ മൂത്തത് മാങ്ങയോയെന്നുള്ള
ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിച്ചിടും
ആചമിക്കുക എന്ന വാക്കിന്റെ അർത്ഥം എനിക്കറിയില്ലായിരുന്നു. ആഗമിക്കുക എന്നാവാം എന്ന് ചിന്തിച്ചു. അപ്പോഴാണ് എന്നെപ്പോലുള്ളവരുടെ ബുദ്ധിമുട്ട് മനസിലാക്കിയതുപോലെ അതിന്റ അർത്ഥവും വിദ്യാധരൻ ചേർത്തത്. ഇദ്ദേഹം മലയാളം അദ്ധ്യാപകനാണോ? എന്തായാലെന്താ അമേരിക്കൻ സാഹിത്യാകാരന്മാരുടെ അജ്ഞതയിൽ നിന്നുള്ള അഹങ്കാരം ഇല്ലാത്ത ആളാണ്.