Image

ബക്രീദ് ആഘോഷമാക്കാന്‍ മമ്മൂട്ടി, ദിലീപ്, ആസിഫ് അലി ചിത്രങ്ങള്‍

Published on 23 September, 2015
ബക്രീദ് ആഘോഷമാക്കാന്‍ മമ്മൂട്ടി, ദിലീപ്, ആസിഫ് അലി ചിത്രങ്ങള്‍

പ്രവാസ ജീവിതത്തിന്റെ കാണാക്കാഴ്ചകളുമായി സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന പത്തേമാരി, ജോസൂട്ടിയുടെ യഥാര്‍ത്ഥ ജീവിത കാഴ്ചയുമായി ജിത്തു ജോസഫിന്റെ ലൈഫ് ഒഫ് ജോസൂട്ടി, കോഹിനൂര്‍ തേടി യാത്ര തിരിക്കുന്ന ഒരു സംഘം ചെറുപ്പക്കാരുടെ ജീവിതം പറയുന്ന വിനയ് ഗോവിന്ദിന്റെ കോഹിനൂര്‍ എന്നിവ 24ന് തിയേറ്ററില്‍ എത്തുന്നു. അലെന്‍സ് മീഡിയയുടെ ബാനറില്‍ സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന പത്തേമാരിയില്‍ മമ്മൂട്ടി നായകനും ജുവല്‍ മേരി നായികയുമാണ്. ശ്രീനിവാസന്‍, സിദ്ദിഖ്, സലിം കുമാര്‍, ദിനേശ് പ്രഭാകര്‍, പാര്‍വതി മേനോന്‍, അഞ്ജു അരവിന്ദ്, വിജി ചന്ദ്രശേഖരന്‍, ബാലചന്ദ്ര മേനോന്‍, യവനിക ഗോപാലകൃഷ്ണന്‍ എന്നിവരോടൊപ്പം നടന്‍ സിദ്ധിഖിന്റെ മകന്‍ ഷാഹിന്‍ സിദ്ധിഖുംഅഭിനയിക്കുന്നു. ചിത്രത്തില്‍ നൈല ഉഷ അതിഥി വേഷത്തില്‍ എത്തുന്നു. കാമറ മധു അമ്പാട്ട്. സംഗീത സംവിധാനം ബിജിബാല്‍. ടി കെ ഹാഷിഖ്, ടി പി സുധീഷ് എന്നിവര്‍ ചേര്‍ന്നാണ് പത്തേമാരി നിര്‍മ്മിച്ചിരിക്കുന്നത്.

ജിത്തു ജോസഫിന്റെ ലൈഫ് ഒഫ് ജോസൂട്ടിയില്‍ ദിലീപാണ് നായകന്‍. രചന നാരായണന്‍കുട്ടിയും ജ്യോതികൃഷ്ണയും നായികമാരായെത്തുന്നു. ജയലാല്‍ മേനോന്‍, രാജേഷ് വര്‍മ്മ എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, അക്‌സ ഭട്ട്, സുനില്‍ സുഖദ, ശശി കലിംഗ, സുധീര്‍ കരമന, വിജയകുമാരി, നോബി, പാഷാണം ഷാജി, ചെമ്പന്‍ വിനോദ് ജോസ്, ഹരീഷ് പേരടി എന്നിവരാണ് മറ്റു താരങ്ങള്‍. അനില്‍ ജോണ്‍സണാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ബാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോന്‍, അനില്‍ ബിശ്വാസ്, സുനില്‍ ലുല്ല എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.

വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന കോഹിനൂര്‍ എന്ന ചിത്രത്തില്‍ ആസിഫ് അലി, ഇന്ദ്രജിത്ത്, വിനയ് ഫോര്‍ട്ട്, അജു വര്‍ഗ്ഗീസ് എന്നിവര്‍ പ്രധാന താരങ്ങളാകുന്നു.
അപര്‍ണ വിനോദാണ് നായിക. സുധീര്‍ കരമന, റിസബാവ, ചെമ്പന്‍ വിനോദ് ജോസ്, ഭാവന, ഹരികൃഷ്ണന്‍ എന്നിവരും ചിത്രത്തിലുണ്ട്. ആസിഫ് അലി, സജിന്‍ ജാഫര്‍, ബ്രിജീഷ് മുഹമ്മദ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോഹിനൂറിലെ ഗാനങ്ങള്‍ക്ക് രാഹുല്‍ രാജ് ഈണം പകരുന്നു. സലില്‍ മേനോന്‍, രഞ്ജിത്ത് കമല ശങ്കര്‍ എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക