റിയോ ഡി ജനിറോ: ബ്രസീലിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഡാം തകര്‍ന്ന്
9 പേര്‍ മരിച്ചു. കാംപോസ് ഡി ഗോയ്‌ടാകസെസ് പട്ടണത്തിനു സമീപമുള്ള
അണക്കെട്ടാണ് തകര്‍ന്നത്. സംഭവത്തില്‍ 13,000 പേര്‍ ഭവനരഹിതരായതായും
റിപ്പോര്‍ട്ടുണ്ട്. വ്യാഴാഴ്‌ചയുണ്ടായ കനത്ത മഴയെതുടര്‍ന്നുണ്ടായ കനത്ത
വെള്ളപ്പൊക്കത്തില്‍ ആയിരക്കണക്കിനു വീടുകള്‍ വെള്ളത്തിനടിയിലായി.