Image

വിഷ്ണുപ്രിയ വധക്കേസ് ; വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി

Published on 08 May, 2024
വിഷ്ണുപ്രിയ വധക്കേസ് ; വിധി  പറയുന്നത്  വെള്ളിയാഴ്ചത്തേക്ക് മാറ്റി

കണ്ണൂര്‍ : പാനൂരിലെ വിഷ്ണുപ്രിയയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത് മാറ്റിയത്. പ്രണയപ്പകയെ തുടര്‍ന്നാണ് മാനന്തേരി സ്വദേശി ശ്യാംജിത്ത് 22കാരിയായ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത്. ശ്യാംജിത്ത് വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.

2022 ഒക്ടോബര്‍ 22 നായിരുന്നു സംഭവം. പകല്‍ 12 മണിയോടെ വീട്ടിലെ കിടപ്പ് മുറിയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പാനൂര്‍ വള്ള്യായിലെ കണ്ണച്ചാകണ്ടി വീട്ടില്‍ വിനോദിന്റെ മകളാണ് വിഷ്ണുപ്രിയ. മണിക്കൂറുകള്‍ക്കകം തന്നെ പ്രതിയെ പോലീസ് പിടികൂടിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക