കാറ്റായി പറന്നതും, പൂവായി വിരിഞ്ഞതും,
മഴയായി പെയ്തതും അവളായിരുന്നു.
ഇരുള് പെയ്ത വഴികളൂം ഏകാന്ത യാമവും
അവള്‍ക്കായ് ഞാന്‍ കാത്തുവച്ചു.
വണ്ടായി തേന്‍ നുകരുവാനും,
പൂവായ് വസന്തം വിരിയിക്കാനും ഞാന്‍ പഠിച്ചു.
കരായത്ത നാളുകള്‍, ഉത്സവരാവുകള്‍ ഞാനും പകര്‍ന്നു നല്കി.
ഒടുവില്‍ ഒരു പുഞ്ചിരി മാത്രമായ്
നല്കിയിട്ടൊടുവില് അവളും പോയിമറഞ്ഞു.
പ്രണയം ഒരു മിഥ്യയാണ് വെറും മിഥ്യ.
നാളേക്ക് ഓര്‍ത്ത് വിതുമ്പാന്‍ ഒരു ഓര്‍മ്മ മാത്രം.