മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി യമുന. ടെലിവിഷൻ രംഗത്ത് ചരിത്ര സൃഷ്ടിച്ച ഒരു പരമ്പരായായിരുന്നു ദുരദർശനിൽ സംപ്രേക്ഷണം ചെയ്ത ജ്വാലയായി. ഈ പരമ്പര നടി യമുനയുടെ കരിയറിൽ വലിയ ബ്രേക്ക് നൽകുകയായിരുന്നു. ജ്വാലയായിക്ക് പിന്നാലെ മിനിസ്ക്രീനിൽ താരം സജീവമാകുകയായിരുന്നു. സ്വഭാവനടിയായും വില്ലത്തിയായും നടി ടെലിവിഷൻ പരമ്പരകളിൽ നിറഞ്ഞു നിന്നിരുന്നു. സ്റ്റാലിന് ശിവദാസ്, ഉസ്താദ്, പല്ലാവൂര്‍ ദേവനാരായണന്, വല്യേട്ടന്, പട്ടണത്തില്‍ സുന്ദരന്‍, മീശമാധവന്, ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം യമുനയ്ക്ക് ചെയ്യാന്‍ കഴിഞ്ഞു.
ഇപ്പോള്‍ തന്റെ അഭിനയ ജീവിതത്തെ കുറിച്ചും സ്വകാര്യ ജീവിതത്തെ കുറിച്ചുമാണ് പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ യമുന തുറന്നു പറഞ്ഞത്. തന്റെ വിവാഹമോചന വാര്‍ത്തയെ പറ്റിയും രണ്ടാം വിവാഹത്തെ പറ്റി പ്രചരിക്കുന്ന വാര്‍ത്തകളെ കുറിച്ചുമൊക്കെ യമുന തുറന്നു പറഞ്ഞു. ' സംവിധായകന് എസ്.പി മഹേഷ് ആയിരുന്നു എന്റെ ഭര്‍ത്താവ്. 2019ല്‍ നിയമപരമായി വേര്‍പിരിഞ്ഞു. 2016 മുതല്‍ പിരിഞ്ഞു താമസിക്കുകയായിരുന്നു. ആമി, ആഷ്മി എന്നീ രണ്ടു പെണ്മക്കളാണ് ഞങ്ങള്‍ക്ക്. മൂത്തയാള്‍ 9 ആം ക്ലാസിലും ഇളയയാള്‍ 5 ആം ക്ലാസിലും പഠിക്കുന്നു.
രണ്ടു പെണ്‍കുട്ടികളെയും കൊണ്ട് ഒറ്റയ്ക്കുള്ള ജീവിതമാണ് ഇപ്പോള്‍. ഞാന്‍ ഈ കുട്ടികളെയും കൊണ്ട് ഡിവോഴ്സ് എന്ന തീരുമാനവുമായി മുന്നോട്ടു പോയപ്പോള്‍ ഒരുപാട് വിമര്‍ശനങ്ങളുണ്ടായി. എന്റെയും ഭര്‍ത്താവിന്റെയും കൂട്ടായ തീരുമാനമായിരുന്നു ഇനി ഒരുമിച്ചു പറ്റില്ല എന്ന്. മാനസികമായി പൊരുത്തപ്പെടാന്‍ സാധിക്കില്ല എന്നു തോന്നിയപ്പോഴാണ് മക്കളുമായി ആലോചിച്ച് ഡിവോഴ്സ് എന്ന തീരുമാനം എടുത്തത്. ശരിക്കും എന്റെ മൂത്ത മകളുടെ തീരുമാനമായിരുന്നു.
ഇനി അച്ഛനും അമ്മയും ഒന്നിച്ച് നില്‍ക്കേണ്ട, ഒന്നിച്ച് നിന്നാല്‍ നിങ്ങള്‍ക്കും ഞങ്ങള്‍ക്കും സന്തോഷമുണ്ടാകില്ല എന്നത്. പക്ഷേ, പലരും കഥയുണ്ടാക്കി, എനിക്ക് വേറെ ബന്ധമുണ്ട്, വേറെ കല്യാണം കഴിക്കാന്‍ പോകുന്നു എന്നൊക്കെ. പക്ഷേ എനിക്ക് അത്തരം യാതൊരു ചിന്തയുമില്ല. അതൊന്നും സത്യമല്ല. ഒരു റിലേഷന്‍ വന്നാലോ ഒരു രണ്ടാം വിവാഹം വന്നാലോ ഞാന്‍ അത് ഓപ്പണ്‍ ആയി പറയും. ഒരിക്കലും മറച്ചു വയ്ക്കില്ല. ഇപ്പോള്‍ എന്റെ ലോകത്ത് എന്റെ മക്കള്‍ മാത്രമാണ്.' യമുന പറയുന്നു.