ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളില്‍ ഇതുവരെ ഓന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്ന ജൊ ബൈസനെ പിന് തള്ളി എലിസബത്ത് വാറന്‍ മുന്പന്തിയിലെത്തിയതായി ഒക്ടോബര്‍ 14 തിങ്കളാഴ്ച ക്വനിപേയ്ക്ക് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച സര്‍വ്വെയില്‍ ചൂണ്ടികാണിക്കുന്ന പുതിയ സര്‍വ്വെയില്‍ ഇരുപത്തിയേഴ് ശതമാനം വോട്ടുകളാണ് ജൊ ബൈഡന് ലഭിച്ചത്. എന്നാല്‍ എലിസബത്ത് വാറന്‍ 30 ശതമാനം വോട്ടുകള്‍ കരസ്ഥമാക്കി ഒന്നാം സ്ഥാനത്തെത്തി.
മൂന്നാം സ്ഥാനത്ത് എത്തിയ ബര്‍ണി സാന്‍ഡേഴ്സിന് 11 ശതമാനം വോട്ടുകള്‍ മാത്രമാണ് വോട്ടകളും നേടി.
കഴിഞ്ഞ ഓഗസ്റ്റില്‍ ബൈഡന് 4 ശതമാനം പിന്തുണച്ചപ്പോള്‍ വാറന്‍ ലഭിച്ചത് 21 ശതമാനമായിരുന്നു.
ജൊ ബൈഡനും, മകനും ഉക്രെയ്ന് വിവാദത്തില്‍ ഉള്‍പ്പെട്ടതും, ബൈഡന് ഡിബേറ്റുകളില്‍ മെട്ടപ്പെട്ട പ്രകടനം കാഴ്ചവെക്കാത്തതുമാണ് ശതമാനം കുറഞ്ഞതിന് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്.
അമേരിക്കക്ക് പുതിയൊരു വനിതാ പ്രസിഡന്റ് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ഹിലരി ക്ലിന്റന് പരാജയപ്പെട്ടിടത്ത് വാറന്‍ വിജയിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വീക്ഷിച്ചു കൊണ്ടിരിക്കുന്നത്. ബെര്‍ണിസാന്റേഴ്സ് വളരെ പിന്നോക്കം പോയതും, വാറന്‍ അനുകൂലമായി മാറിയിരിക്കുന്നത്.
ഉക്രെയിന്/ ഹൂളിയനി ചാര പണിയില്‍ ബന്ധം ഉള്ള മുന്നാമത്തെ ആളിനെ FBI, ജെ ഫ് കെ എയര്‍ പോര്‍ട്ടില്‍ വച്ച് അറസ്റ്റു ചെയ്തു.
അടുത്തത് ജൂളിയാനിയോ?
മനുഷ കടത്ത്, സെക്സ് റാക്കറ്റ്, നടത്തിയ മുന്നുര് പേരെ കനേഡിയന്‍ പോലിസ് പിടികൂടി.
തുര്‍ക്കി സിറിയന്‍ പ്രദേസങ്ങളില്‍ നടത്തുന്ന ആക്രമണം അമേരിക്കയുടെ പ്രശ്നം അല്ല എന്ന് ട്രുംപ്. അമേരിക്കന്‍ പട്ടാളത്തെ ട്രുംപ് പിന്‍വലിച്ച ഉടനെ റഷ്യ , അമേരിക്കന്‍ പട്ടാള ക്യാമ്പ് കൈയേറി.
പണക്കാര്‍ക്ക് വേണ്ടി മാത്രം അല്ല സ്റ്റോക്ക് മാര്‍ക്കറ്റ്, എല്ലാവരും സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം ഇടും എന്ന് ട്രുംപ്.
ഇപ്പോള്‍ സൌദിഅറേബ്യയില്‍ ഉള്ള പട്ടാളം കൂടാതെ 2൦൦൦൦ ട്രൂപ്സിനെ കൂടി അയച്ച ട്രുംപ് പറയുന്നു' ഞാന്‍ പട്ടാളക്കാരെ തിരികെ കൊണ്ടുവരാന്‍ വേണ്ടിയാണ് സിറിയയില്‍ നിന്നും പട്ടാളത്തെ പിന്‍വലിച്ചത്'. റഷ്യയെ സഹായിക്കാന്‍ ആണ് ഇപ്രകാരം ചെയ്തത്.