വിവാഹേതര ബന്ധങ്ങള്‍ ഇനിമുതല്‍ ക്രിമിനല്‍ കുറ്റമല്ല സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു. സദാചാരത്തിന്റെ ഭിത്തികള്‍ ഇടിഞ്ഞ് വീഴുന്ന ഒരു 'ഇടിത്തീ'. കുടുംബ ഭദ്രതയെ ഒന്നുലക്കാന്‍ ഈ വിധി ഹേതുവാകുമോ എന്ന് പലരും സംശയിക്കുന്നുണ്ടെങ്കില്‍ അവരില്‍ വഴി തെറ്റാനുള്ള ഒരു മനസ്സിന്റെ ഇളക്കം അനുഭവപ്പെടുന്നുണ്ടായിരിക്കും എന്ന് ശങ്കിക്കാം.
എന്തുകൊണ്ടാണ് സ്ത്രീയും പുരുഷനും സ്വന്തം ഭര്‍ത്താവിനെയും ഭാര്യയെയും വിട്ട് അന്യ സ്ത്രീ-പുരുഷ സംഗമത്തിന് കൊതിക്കുന്നത്?
കൗമാരത്തില്‍ ജീവിതപങ്കാളിയെ കുറിച്ചുള്ള സങ്കല്പങ്ങള് ഓരോരുത്തരിലും പൂവിടാറുണ്ട്. എന്നാല്‍ വിവാഹം എന്ന ഒരു ബിന്ദുവില്‍ അത് എത്തി നില്ക്കുമ്പോള് വിദ്യാഭ്യാസം, ജോലി, സൗന്ദര്യം എന്നീ പ്രായോഗികമായ ആവശ്യകതകള്‍ ഒത്തുവരുമ്പോള്‍ ഓരോ മനസ്സിലെയും കൊച്ചു കൊച്ചു സ്വകാര്യ സങ്കല്പങ്ങള് ഈ മാനദണ്ഡങ്ങളില്‍ ഹോമിയ്ക്കപ്പെടുന്നു. കൗമാര പ്രായത്തിലെ ശാരീരികമായ അഭിനിവേശവും സ്വകാര്യ സങ്കല്‍പ്പങ്ങളെ ത്യജിയ്ക്കാന്‍ മനസ്സിനെ നിര്‍ബന്ധിതമാക്കുന്നു
അങ്ങിനെ ജീവിത പങ്കാളി എങ്ങിനെയായിരിയ്ക്കണമെന്ന സങ്കല്‍പ്പങ്ങള്‍ വിവാഹം എന്ന കരാറില്‍ അടിയറ വയ്ക്കപ്പെടുന്നു. ഇത്തരം ഒരു അനുഭവം വിവാഹശേഷം പലര്‍ക്കും ഉണ്ടായിട്ടുണ്ടാകാം. വിവാഹത്തിനുശേഷം എല്ലാം മറന്നു പുതിയൊരു കുടുംബജീവിതം ആരംഭിയ്ക്കുന്നു. പിന്നീട് എവിടെയോ ആരിലോ, താന്‍ ഇഷ്ടപ്പെട്ടിരുന്ന, തന്റെ പങ്കാളിയില്‍ ഉണ്ടായിരിയ്ക്കണെമെന്നു ആഗ്രഹിച്ച വ്യക്തിത്വം കാണുമ്പോള്‍ അവരില്‍ ഒരിഷ്ടം, ഒരടുപ്പം, അല്ലെങ്കില്‍ അതിലുപരി ഒരു ബന്ധം തുടരുന്നുവെങ്കില്‍ അതിനെ തെറ്റെന്നു വിളിയ്ക്കാമോ? അത്തരം ബന്ധങ്ങള്‍ തെറ്റാണെന്നു മനസ്സ് പറയുമ്പോഴും അതിലേക്ക് തന്നെ മനസ്സ് തെന്നി വീണു ചിന്നിച്ചിതറുന്ന കുടുംബ ജീവിതത്തിനു ബലിയാടാകുന്നവരും ഇല്ലേ?
തന്റെ ജീവിത പങ്കാളിയ്ക് മാനസികമായും ശാരീരികമായും യാതൊരു കുറവും, ബുദ്ധിമുട്ടും നല്‍കാതെ നിലനിര്‍ത്തുന്ന മറ്റൊരു ബന്ധം തെറ്റാണോ എന്ന് പലരും മനസ്സില്‍ ചോദിക്കുന്നു.
വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ല എന്ന് സുപ്രിം കോടതിയും പറയുന്നു. ഈ നിയമത്തെ എങ്ങിനെ വിലയിരുത്താം?
ഇന്ത്യന്‍ സംസ്കാരമനുസരിച്ച് വിവാഹേതര ബന്ധങ്ങള്‍ ധാര്‍മ്മികമായി തെറ്റാണ്. കാരണം മറ്റേതു ബന്ധങ്ങളെക്കാളും ജീവിത പങ്കാളിയുമായുള്ള ബന്ധം വ്യത്യസ്തമാകുന്നത് മാനസികമായി മാത്രമല്ല ശാരീരികമായും ഉള്ള പങ്കുവയ്ക്കലാണ്. ഈ ബന്ധം ആരംഭിയ്ക്കുന്നതും തുടരുന്നതും മറ്റേതു ബന്ധത്തില്‍ നിന്നും വ്യത്യസ്തമാകുന്നതും ശാരീരികവും മാനസികവുമായ പരസ്പര വിശ്വാസത്തിലാണ്. അതിനാല്‍ വിവാഹേതര ബന്ധങ്ങള്‍ പങ്കാളിയോട് ചെയ്യുന്ന വിശ്വാസവഞ്ചന തന്നെയാണ്.
തന്റെ ജീവിത പങ്കാളി വേറൊരാള്‍ക്ക് മനസ്സും ശരീരവും പങ്കുവയ്ക്കുന്നു എന്നത് ഒരാള്‍ക്കും മാനസികമായി സഹിയ്ക്കാവുന്ന ഒന്നല്ല. ഇതിന്റെ അനന്തരഫലം പങ്കാളികള്‍ തമ്മില്‍ പരസ്പരം വിടപറയല്‍ മാത്രമായിരിയ്ക്കും വിവാഹേതര ബന്ധങ്ങള്‍ ഒരു പരിധിവരെ സംഭവിയ്ക്കുന്നത് സാഹചര്യങ്ങളില്‍ നിന്നുമാണെന്നു പറയാം. മറ്റൊരു കാരണം തന്റെ പങ്കാളിയെക്കാള്‍ മറ്റൊരാളോട് തോന്നുന്ന ശാരീരിക ആകര്‍ഷണവും ആകാം.
വിവാഹേതര ബന്ധങ്ങള്‍ ഈ കാലഘട്ടത്തില്‍ അല്ലെങ്കില്‍ ഒരു പ്രത്യേക വിഭാഗത്തില്‍ മാത്രം സംഭവിയ്ക്കുന്നതല്ല. പുരാണങ്ങള്‍ അടിസ്ഥാനപ്പെടുത്തി നോക്കുകയാണെങ്കില്‍ രാധാ-കൃഷ്ണ ബന്ധം, ആധുനിക കാലത്തേയ്ക്ക് നോക്കുകയാണെങ്കില്‍ പണവും അധികാരവും എല്ലാം തനിയ്ക്കുണ്ടായിരുന്നിട്ടും ഡയാന രാജകുമാരിയ്ക്ക് ടോഡി ഫെയ്ഡുമായുണ്ടായിരുന്ന പ്രണയം എന്നിങ്ങനെ അനേകം ബന്ധങ്ങള്‍ ഇതിനുദാഹരണങ്ങള്‍ ആണ്.
എന്നാല്‍ ഇന്നത്തെ കാലഘട്ടത്തില്‍ വിവാഹേതര ബന്ധങ്ങളുടെ നിരക്ക് വര്‍ദ്ദിച്ചു വരുന്നു. 2017 -ല്‍ നടത്തിയ പഠന പ്രകാരം വിവാഹബന്ധങ്ങളില്‍ മുന്നില്‍ ഒരു വിഭാഗം വിവാഹേതര ബന്ധങ്ങളാല്‍ വഞ്ചിയ്ക്കപ്പെടുന്നു എന്ന് പറയപ്പെടുന്നു. 22% പുരുഷന്മാര് അവരുടെ ജീവിത പങ്കാളിയെ വഞ്ചിയ്ക്കുന്നു. 14% സ്ത്രീകള്‍ അവരുടെ ജീവിതപങ്കാളികളെ വഞ്ചിയ്ക്കുന്നതായി സമ്മതിയ്ക്കുന്നുവെന്നും പറയപ്പെടുന്നു. എന്തായിരിയ്ക്കും ഇതിനൊരുങ്ങുന്ന സാഹചര്യങ്ങള്‍?
വിവാഹ ബന്ധങ്ങളില്‍ ശാരീരിക ബന്ധങ്ങള്‍ക്കും അതില്‍ നിന്നും ലഭിയ്ക്കുന്ന സംതൃപ്തിയ്ക്കും വളരെ പ്രാധാന്യമുണ്ട്. ശാരീരികമായ ബന്ധങ്ങളില്‍ പരസ്പരം വരുന്ന സംതൃപ്തി കുറവു വിവാഹേതര ബന്ധങ്ങള്‍ക്ക് വഴി തെളിയിയ്ക്കുന്നു. മിക്കവാറും ഭാര്യാ ഭര്ത്താക്കന്മാര്ക്കു പറയാനുള്ള പരാതി തന്റെ പങ്കാളി തനിയ്ക്കായി മതിയാവോളം സമയം തരുന്നില്ല എന്നതാണ്.. ഇന്ത്യന്‍ സംസ്കാരമനുസരിച്ച് ഒരു കുഞ്ഞിന് ജന്മം നല്കിയാല് പങ്കാളികള്‍ പരസ്പരമുള്ള ശ്രദ്ധ കുറയുന്നു. പിനീടുള്ള ജീവിതത്തില്‍ അവര്‍ ശ്രദ്ധ ചെലുത്തുന്നത് കുട്ടികളുടെ ആരോഗ്യത്തിലും, വളര്‍ച്ചയിലും, പഠനത്തിലും, ഭാവി പരിപാടികളിലുമാണ്.
ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ ചെലവഴിയ്ക്കുന്ന സമയങ്ങള്‍ ഒരുപക്ഷെ കുട്ടികളെ കുറിച്ചുള്ള ചര്‍ച്ചകളും, ഭാവി പരിപാടികളും മാത്രമായി ഒതുങ്ങിനില്ക്കുന്നു. സ്വകാര്യ നിമിഷങ്ങളിലുണ്ടാകുന്ന അഭാവം വിവാഹേതര ബന്ധങ്ങളിലേയ്ക്ക് മനസ്സിനെ കൊണ്ടുപോകുന്നു.
ഇന്നത്തെ കാലത്ത് അണുകുടുംബങ്ങളില്‍ ഭാര്യാഭര്ത്താക്കന്മാര് രണ്ടുപേരും ജോലി ചെയ്യുന്നവരായിരിയ്ക്കും. അതുപോലെത്തന്നെ പങ്കാളികള്‍ തമ്മില്‍ പരസ്പരം സ്നേഹം ഉണ്ടായിരിയ്ക്കും. പക്ഷെ ആ സ്നേഹം കൈമാറുന്നതിന് ജോലിത്തിരക്ക് മൂലം സമയം കണ്ടെത്താന്‍ കഷ്ടപ്പെടുന്നു.
ജോലിസഥലങ്ങളിലെ പിരിമുറുക്കങ്ങള്‍, യാത്രയക്ലേശങ്ങള്, വീട്ടിലെത്തിയാല്‍ ഉണ്ടാകുന്ന ചുമതലകള്‍ എന്നിവ മനുഷ്യനെ ഒരു യന്ത്രമാക്കി മാറ്റുന്നു. പല തൊഴിലുകളിലും വീട്ടില്‍ എത്തിയാലും അവര്‍ ചുമതല വിമുക്തരാകുന്നില്ല. ചെയ്തു തീര്‍ക്കേണ്ട ജോലികള്‍, എത്തിപിടിയ്ക്കേണ്ട ലക്ഷ്യങ്ങള്‍, തുടര്‍ച്ചയായുള്ള ഫോണ്‍ കോളുകള്‍ എന്നിവ ജോലി സമയത്തിനുശേഷവും അവരെ വേട്ടയാടുന്നു. സാമ്പത്തിക ഭദ്രതയ്ക്കുവേണ്ടിയുള്ള ഈ നെട്ടോട്ടത്തില്‍ ഭാര്യ-ഭര്‍തൃ ബന്ധങ്ങളും സ്വകാര്യ നിമിഷങ്ങളും ഹോമിയ്ക്കപ്പെടുന്നു. ഇത്തരം പിരിമുറുക്കങ്ങളില്‍ പലരും വിവാഹേതര ബന്ധം ഒരു ആശ്വാസമായി കാണുന്നു.
വിവാഹേതര ബന്ധങ്ങള്‍ അധികവും അരങ്ങേറുന്നത് ജോലി സ്ഥലങ്ങളിലാണെന്നു പഠനങ്ങള്‍ തെളിയിച്ചിരിയ്ക്കുന്നു. വിവാഹേതര ബന്ധങ്ങളില്‍ 36%-വും സംഭവിയ്ക്കുന്നത് ജോലിസ്ഥലങ്ങളിലാണെന്നാണ് പറയപ്പെടുന്നത്.
ഇന്നത്തെ സ്ത്രീ വിദ്യാഭ്യാസവും, വിവേകവും, തന്റേടവും, ഉള്ളവളും, തന്റെ അഭിപ്രായങ്ങളെയും, കഴിവുകളെയും തുറന്നു പ്രകടിപ്പിയ്ക്കുന്നവളുമാണ്. അത് മാത്രമല്ല ചില കുടുംബങ്ങള്‍ വരുമാനത്തിനായി പുരുഷനേക്കാള്‍ സ്ത്രീയെ ആശ്രയിയ്ക്കുന്നു. സ്കൂളും, കോച്ചിംഗ്, ക്ളാസ്സുകളും കഴിഞ്ഞു കുട്ടികളും, ജോലി കഴിഞ്ഞു മാതാപിതാക്കളും കൂടണയുന്നത് ഇരുട്ട് പരന്നതിനുശേഷമാണ് എല്ലാവരും ശാരീരികമായി വളരെ ക്ഷീണിതരായിരിയ്ക്കും.
വീട്ടിലെത്തിയാല്‍ വീട്ടമ്മമാര്‍ വീട്ടുജോലികളിലും , ഗൃഹനാഥന്മാര് മറ്റു ചുമതലകളുലും, കുട്ടികള്‍ തന്റെ പഠന കാര്യങ്ങളിലും തിരക്കിലാകുന്നു. പിന്നീട് ലഭിയ്ക്കുന്ന സമയം ഒരുപക്ഷെ സോഷ്യല്‍ മീഡിയകളിലും ചെലവഴിയ്ക്കുന്നു. അതിനാല്‍ ഒരു വീട്ടിലെ ഓരോ അംഗങ്ങളും ഒരുമിച്ച് ചെലവഴിയ്ക്കുന്ന സമയം വളരെ വിരളമാണ്.
മാത്രമല്ല പല മേഖലകളിലും എട്ടു മണിക്കൂറില്‍ കൂടുതല്‍ ഓഫീസില്‍ തന്നെ ചെലവഴിയ്ക്കേണ്ടതായും, സ്ത്രീ പുരുഷ ഭേദമന്യേ ഒരുമിച്ചിരുന്നു ചര്‍ച്ചകളും പ്രോജക്ടുകളും ചെയ്യേണ്ടതായും ഉണ്ട്. ഇത്തരം സാഹചര്യത്തില്‍ ജീവിത പങ്കാളിയ്ക്കൊപ്പം ചെലവിടുന്നതില്‍ കൂടുതല്‍ സമയം സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചെലവിടുന്നു. കൂടുതല്‍ സമയം ഒരുമിച്ച് ചെലവിടുമ്പോള്‍ പലപ്പോഴും വ്യക്തിപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും, സ്വകാര്യതകള്‍ പങ്കുവയ്ക്കാനും ഇടവരുന്നു. ഒരുമിച്ച് കൂടുതല്‍ സമയം ചെലവിടുമ്പോള്‍ പരസ്പരം ഉളവാകുന്ന ശ്രദ്ധ പരിചരണം സ്നേഹം ആത്മാര്‍ഥത എന്നിവ സഹപ്രവര്ത്തകന് അല്ലെങ്കില്‍ പ്രവര്‍ത്തക എന്നതില്‍ നിന്നും വഴി മാറി മറ്റൊരു ബന്ധത്തിന് തുടക്കമിടുന്നു.
ഒരുപക്ഷെ സാഹചര്യങ്ങള്‍കൊണ്ട് ജീവിത പങ്കാളികള്‍ക്ക് നല്കാന് കഴിയുന്നതിലും ശ്രദ്ധയും പരിചരണവും സ്നേഹവും പരസ്പര വിശ്വാസവും പങ്കിടാന്‍ ഇവര്‍ക്ക് കഴിയാറുണ്ട്. ഈ വിശ്വാസവും, അടുപ്പവും പലപ്പോഴും മാനസിക ബന്ധമെന്ന തലത്തില്‍നിന്നും വഴിവിട്ട് ശാരീരികബന്ധം കൂടിയായി വളരുന്നു. ഇത്തരം ബന്ധങ്ങള്‍ മാനസിക ഉല്ലാസത്തിനുവേണ്ടിയും, താല്ക്കാലികമായുമാണെന്ന പരസ്പര ധാരണ പലപ്പോഴും രണ്ടുപേരിലും ഉണ്ടായിരിയ്ക്കും. എന്നിരുന്നാലും ഈ ബന്ധത്തിന്റെ പരിധി വിടുമ്പോള്‍ അത് സ്ഥിരമായ ബന്ധമാക്കി മാറ്റേണ്ടുന്ന മാനസിക അവസ്ഥയിലേയ്ക്ക് രണ്ടുപേരും വഴുതിവീഴുന്നു. ഇവിടെയാണ് ദാമ്പത്യജീവിതം തകര്‍ന്നുടയുന്നത്, കുട്ടികള്‍ മൂകസാക്ഷികളാകുന്നത്.
വിവാഹേതര ബന്ധങ്ങള്‍ വിരളമായി പലപ്പോഴും നന്മയും ചെയ്യാറുണ്ട്. അമിതമായ ജോലിഭാരങ്ങളില്‍ നിന്നുള്ള വിരസത മാനസിക പിരിമുറുക്കങ്ങള്‍ എന്നിവ മാറ്റാന്‍ ജോലിസ്ഥലങ്ങളിലെ വിവാഹേതര ബന്ധങ്ങള്‍ സഹായിയ്ക്കാറുണ്ട്. തന്റെ പങ്കാളിയല്ലാത്ത മറ്റൊരായുമായി കൂടുതല്‍ അടുക്കുമ്പോള്‍ തന്റെ പങ്കാളിയിലുള്ള ഗുണങ്ങളില്‍ പലപ്പോഴും തിരിച്ചറിവുണ്ടാകുന്നു. അതോടൊപ്പം തന്നെ തന്നിലുള്ള പോരായ്മകളെ തിരിച്ചറിയാനും അവസരം നല്കുന്നു.
ഒരു പുരുഷനോ, സ്ത്രീയ്ക്കോ സാഹചര്യങ്ങള്‍ക്കനുസരിച്ച് വിവാഹത്തിനുശേഷം മറ്റൊരാളോട് അടുപ്പം തോന്നുന്നതിനെ തെറ്റെന്നു പറയാന്‍ കഴിയില്ല. എന്നിരുന്നാലും ഇത്തരം ബന്ധങ്ങള്‍ വഴിവിട്ടുപോകുമ്പോള്‍ അത് നിയമപരമായി തെറ്റോ ശരിയോ എന്തായിരുന്നാലും അത് ദാമ്പത്യ ജീവിതത്തിലും, കുട്ടികളുടെ ഭാവിയിലും ദോഷകരമായ പ്രഭാവം തന്നെ ഉളവാക്കുന്നു വിവാഹേതര ബന്ധങ്ങള്‍ ക്രിമിനല്‍ കുറ്റമല്ല എന്ന് സുപ്രിം കോടതി പറയുന്നു അതെ സമയം വിവാഹേതര ബന്ധം വിവാഹമോചനത്തിന് കാരണമാകുമ്പോഴും, വിവാഹേതര ബന്ധത്തെചൊല്ലി ഒരു ആത്മഹത്യയ്ക്ക് ഇടവരുന്നുവെങ്കില്‍ ജീവിത പങ്കാളി കുറ്റം ചുമത്തപ്പെടുമെന്നും കോടതി പറയുന്നതില്‍ നിന്നും വിവാഹേതര ബന്ധങ്ങള്‍ കെട്ടുറപ്പുള്ള കുടുംബജീവിതത്തെ അനുകൂലിയ്ക്കുന്നില്ല എന്ന് തന്നെ വ്യക്തമാക്കുന്നു.
ഇന്നത്തെ തലമുറ കുടുംബവുമായി സമയം ചിലവിടുന്നതിലും കൂടുതല്‍ സമയം കണ്ടെത്തുന്നത് സോഷ്യല്‍ മീഡിയകളില്‍ ചിലവിടുന്നതിനാണ്. ജീവിത പങ്കാളിയ്ക്കുവേണ്ടിയും, കുടുംബത്തിനുവേണ്ടിയും സമയം കണ്ടെത്തുന്നതിലൂടെ പരസ്പരമുള്ള മാനസികമായ കെട്ടുറപ്പുകള്‍ ശക്തമായി നിലനിര്‍ത്താന്‍ കഴിയുന്നു . ഈ കെട്ടുറപ്പ് ഏതു സാഹചര്യത്തിലും കുടുംബം എന്ന ലക്ഷ്യത്തെ, അവിടുത്തെ കൊച്ചു കൊച്ചു സന്തോഷങ്ങളെ മുന്നില്‍ കണ്ടു ഒരു ശക്തിയാലും മനസ്സിന് ചാഞ്ചല്യം നേരിടാതെ മുന്നോട്ടു പോകാന്‍ ശക്തി നല്കുന്നു.
പങ്കാളികള്‍ തമ്മിലുള്ള പരസ്പര വിശ്വാസവും, ബഹുമാനവും, പരസ്പരം മനസ്സ് തുറക്കാനുള്ള മനസ്ഥിതിയും കെട്ടുറപ്പുള്ള ഒരു കുടുംബത്തിന്റെ നെടും തൂണുകളാണ്. മാനസികവും, ശാരീരികവുമായ സംതൃപ്തിയും ഇതില്‍ ഒരു പ്രധാന പങ്കുവഹിയ്ക്കുന്നു. സ്നേഹം, പരിചരണം, വിശ്വാസം, ലാളന, പങ്കിടല്‍ എന്നിവ ഓരോ പങ്കാളിയും തന്റെ ജീവിത പങ്കാളിയില്‍ നിന്നും പ്രതീക്ഷിയ്ക്കുന്നു. ഇവ പരസ്പരം കൈമാറാന്‍ കഴിയുന്നിടത്താണ് ദാമ്പത്യ ജീവിതത്തിന്റെ വിജയം നിലനില്‍ക്കുന്നത്.
പരസ്പരം അടുത്തറിഞ്ഞ ജീവിതപങ്കാളികളുടെ നിഷ്ക്കളങ്കമായ മനസ്സാക്ഷിയ്ക്കു മുന്നില്‍ ഒരു നിയമ നടപടിയുടെയും ആവശ്യകത ഉണ്ടെന്നു തോന്നുന്നില്ല.
നമ്പ്യാരുടെ മൊഞ്ചുള്ള ഫോട്ടോവും നല്ല ലേഖനങ്ങളും
ബായിക്കാൻ കയിഞ്ഞില്ല . സുപ്രീം കോടതി
ബിധി ഞമ്മളെപോലുള്ളവർക്ക് പെരുത്ത്
സമാധാനം. ആരോടെങ്കിലും മൊഹബത്ത്
തോന്നിയാൽ അവരെ സ്വന്തമാക്കാൻ
നിക്കാഹ് കയിക്കണ്ടല്ലോ .നിക്കാഹും മൊയി ചൊല്ലലും
മുസീബത്ത്ആണ്. ഇതിപ്പോ ചില്ലറ പോക്ക്-വരവ്
ഉഭയസമ്മതത്തോടെ . ബിധി വന്നുവെന്നും
പറഞ്ഞു മനുസന്മാർ അഴിഞ്ഞാടാൻ പോകരുത്.
ഇതൊക്കെ രഹസ്യമായി ആനന്ദിക്കേണ്ട ഏർപ്പാട്.
ലിവിങ് ടുഗതർ എന്ന ആഭാസത്തെക്കാൾ
വിവാഹേതര ബന്ധം നല്ലത്. ലിവിങ് ടുഗെതരിൽ
സ്ത്രീ വെറും വെപ്പാട്ടിയാണ്. പുരുഷൻ ഇട്ടേച്ച്
പോകുമ്പോൾ അവളും കുറെ പിള്ളേരും ശേഷിക്കും.
അപ്പോൾ എല്ലാവര്ക്കും അസ്സലാമു അലൈക്കും.
പാശ്ചാത്യ രാജ്യങ്ങൾ ഭാരത സംസ്കാരം ആദരവോടെ നോക്കി കണ്ടതിന്റെ അടിസ്ഥാനം കുടുംബഭദ്രത ആയിരുന്നു. അതിനു ശക്തി പകർന്നത് സ്ത്രീയുടെ കുടുബത്തോടുള്ള കരുതലും, സ്നേഹവും പ്രതിസന്ധികൾ തരണം ചെയ്യാൻ കാണിച്ച കരുത്തും ആയിരുന്നു. വിവാഹേതര ബന്ധത്തിന് പിന്തുണ കൊടുത്ത നീതിപീഠത്തിന്റെ വിധിയെ ആശങ്കയോടെ കാണേണ്ടിയിരിക്കുന്നു. കുടുംബ ബന്ധത്തിൽ അധികാരം എന്ന വാക്കിനെ കോടതി നിർവചിച്ചത് ശരിയല്ല.
ഭർത്താവിന് ഭാര്യയോടോ മറിച്ചോ ഉള്ള അധികാരം അടിമത്വം അല്ല. സ്നേഹത്തിന്റേതും കരുതലിന്റേതും ഉത്തമ കരുത്താണ്
In the legal sense, marriage is a contract. One of the clauses (as mostly understood) is loyalty to the partner. When the clause is violated then the contract is rescinded. It is better to close the contract and move their separate ways rather than committing adultery and continuing the relationship.
As it is opined before, the culture of a society is heavily dependent on the structure of the family and its morals. When the morals corrode, the structure collapses. If you look at the modern western societies, it is happening in a rapid fashion all around the continents. The criminal deterrent was indeed a precaution, even though it can be argued that it is a bit inhuman. There is no doubt in my mind that the human society as a whole is heading toward precipitous fall by adopting individualism as the moral code. Whether in India or any other part of the world, it is going to reap tomorrow in bundles what is sown today as seeds.
4Marriage should be honored by all, and the marriage bed kept pure, for God will judge the adulterer and all the sexually immoral. Hebrews 13:4.
ഓ എന്തിനാ ജെസ്സി മോളേ ഇങ്ങനെ ഒക്കെ !
ചിന്ന വീട് തമിഴകത്തു തന്നെ അല്ലല്ലോ
എന്തിനാ മലയാളി അച്ചായന്മാര് ഇടക്കിടെ നാട്ടില്‍ പോകുന്നത് ?
തിരുമല്‍ , ഉഴിച്ചില്‍ , കണ്വെന്ഷന് , സഭ സിന്ടു , മുഖ്യമന്ത്രി വിളിച്ചു
അങ്ങനെ പല ട്രിക്ക്സ് .
പൊക്കോട്ടെ , എന്റെ അച്ചായന് പോകുമ്പോള്‍ ഞാനും ഒരു കൊച്ചു ചിന്ന വീട് ഇവിടെ അങ്ങ് ഒരുക്കും. അല്ല പിന്നെ