ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ബലാത്സംഗം ചെയ്തെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ രൂപത, ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ഏഴംഗങ്ങളുള്ള അന്വേഷണ കമ്മീഷനില്‍ വൈദികരെ ഉള്‍പ്പെടുത്തിയിട്ടില്ല. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ കേരളാ പൊലീസിന്റെ നാലംഗസംഘം ജലന്ധറില്‍ എത്താനിരിക്കെയാണ് സ്വന്തം നിലയില്‍ അന്വേഷണം നടത്താനുള്ള സഭയുടെ തീരുമാനം. രൂപത ഉപദേശക സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണിത്. വൈദികര്‍, കന്യാസ്ത്രീകള്‍, അല്മായര് (വിശ്വാസികള്‍) തുടങ്ങിയവരാണ് ഉപദേശക സമിതിയില്‍ ഉള്ളത്.
കാലാകാലങ്ങളായി, സഭാധികാരികൾ, സഭയുടെ പാരമ്പര്യം പിന്തുടർന്ന് ഫലപ്രദമായി തുടർന്നുകൊണ്ടിരിക്കുന്ന മാനഭംഗങ്ങളുടെ നിലവാരത്തിന് ഭംഗം സംഭവിച്ചിട്ടുണ്ടോ എന്നന്വേഷിച്ചറിയുവാനായിരിക്കണം കമ്മീഷനെ നിയമിച്ചിരിക്കുന്നത്. ബെലെ-ബേഷ്! കാലത്തിനൊത്തു സഭ കോലം മാറ്റുന്നില്ലായെന്ന് ഇനിയും ഒരു അൽമേനിക്കും വായ്തുറക്കാനാവില്ല! എത്ര ശ്രേഷ്ഠമായ സഭാനേതൃത്വം. പറ്റങ്ങളുടെ പൊൻപുലരി എന്ന് പറയാം.