മുംബൈ:
സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ജഡ്ജിക്ക് 100 കോടി
വാഗ്ദാനം ചെയ്തുവെന്ന് സഹോദരിയുടെ വെളിപ്പെടുത്തല്‍. അന്തരിച്ച മുന്‍ സി.ബി.ഐ
ജഡ്ജി ഹര്‍കിഷന്‍ ലോയയുടെ സഹോദരി അനുരാധ ബിയാനിയാണ് വെളിപ്പെടുത്തലുമായി രംഗത്തു
വന്നിരിക്കുന്നത്.
കേസിലെ കോടതി വിധിയെ സ്വാധീനിക്കാന്‍ ഉന്നത ഇടപെടല്‍
ഉണ്ടായിരുന്നുവെന്നും അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ
പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ആയിരുന്ന തന്റെ സഹോദരന് 100 കോടി രൂപ വാഗ്ദാനം
ചെയ്തുവെന്നും അനുരാധ പറയുന്നു.
കാരവാന് മാഗസിനാണ് റിപ്പോര്‍ട്ട്
പുറത്തുവിട്ടത്. മരണം നടന്ന് മൂന്ന് വര്‍ഷത്തിനു ശേഷമാണ് നിര്‍ണായക
വെളിപ്പെടുത്തലുമായി ലോയയുടെ ബന്ധുക്കള്‍ രംഗത്ത് വന്നിരിക്കുന്നത്. ജഡ്ജി ലോയ
കൊല്ലപ്പെടുമ്പോള്‍ ഗുജറാത്ത് ആഭ്യന്തരവകുപ്പ് മന്ത്രിയും നീതിന്യായ വകുപ്പ്
കയ്യാളിയിരുന്നതുമായ അമിത് ഷായാണ് കേസിലെ മുഖ്യ പ്രതികളില്‍ ഒരാള്‍ അമിത് ഷാ
ഇപ്പോള്‍ ബി.ജെ.പിയുടെ ദേശീയ അധ്യക്ഷനാണ്.
2014 ഡിസംബര്‍ ഒന്നിനാണ് കേസ്
കൈകാര്യം ചെയ്തിരുന്ന ലോയ നാഗ്പൂരില്‍ വെച്ച് മരണപ്പെടുന്നത്. കേസിന്റെ വിചാരണ
നടക്കുന്ന സമയമായിരുന്നു അത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം
റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ തിടുക്കം കൂട്ടി പോസ്റ്റ്മോര്‍ട്ടം
നടത്തിയതില്‍ ദുരൂഹത ഉണ്ടെന്നാണ് ലോയയുടെ സഹോദരിയുടെയും പിതാവിന്റയും വാദം.
മരണവിവരം ഭാര്യയേയും ബന്ധുക്കളേയും അറിയിച്ചിരുന്നില്ല.