“ആരാ അവിടെ പതുങ്ങിനില്ക്കുന്നത്?” സ്വര്ഗ്ഗകവാടത്തിന് വെളിയില്‍
മതിലിനോടുചേര്‍ന്ന് ഒരാള്‍ കുറെനേരമായി പാത്തുംപതുങ്ങിയും
നില്ക്കുന്നത്കണ്ടിട്ട് വിശുദ്ധപത്രോസ് ചോദിച്ചു.
“ചോദിച്ചത്
കേട്ടില്ലേ, ആരാണെന്ന്?” ഒരുനിഴല് അനങ്ങിയതല്ലാതെ ചോദ്യത്തിന് മറുപടി
കിട്ടാഞ്ഞതുകൊണ്ട് അദ്ദേഹം വീണ്ടും ചോദിച്ചു.
“ഞാനാണേ.” നിഴല്‍
മറുപടിപറഞ്ഞു.
“ഞാനെന്നവെച്ചാല് ആരാണ്;
പേരില്ലേ?”
“അന്തപ്പനെന്നാണേ.”
“മുഴുവന്‍ പേരുപറയു ഇനീഷ്യല്‍
ഉള്‍പ്പെടെ.”
“അന്തപ്പനെന്ന വായനക്കാരന്.”
“വായനക്കാരന്
എന്നുള്ളത് പേരാണോ?” മറുപടികേട്ട് വിശുദ്ധ പത്രോസ് ചിരിച്ചു. “അന്തപ്പനെന്ന്
കേട്ടിട്ടുണ്ട്. വായനക്കാരന് എന്നപേര് ആദ്യമായിട്ട്
കേള്‍ക്കുകാ.”
“വായനക്കാരന് എന്നുള്ളത്
തൂലികാനാമമാണേ.”
“തൂലികാനാമമൊന്നും ഇവിടെ പറയേണ്ട. ഇവിടെ
കംപ്യൂട്ടറില്‍ ശരിക്കുള്ള പേരേകാണത്തുള്ളു ഫസ്റ്റ് നെയിമും ലാസ്റ്റ് നെയിമും
പറ.”
“ഫസ്റ്റ് നെയിം പറയാന്‍ പറ്റത്തില്ല. കാരണം കള്ളപ്പേരില്‍
കമന്റെഴുതുകയായിരുന്നു എന്റെ ജോലി.”
വിശുദ്ധ പത്രോസ്
കംപ്യൂട്ടറില്‍ നോക്കിയിട്ട് അങ്ങനെയൊരു പേര് കാണാഞ്ഞതുകൊണ്ട് ബ്ളാക്ക്
ലിസ്റ്റില്‍ നോക്കി. അവിടെ അന്തപ്പനെന്ന ഒരുപേരുകണ്ടു.
“ഇവിടെ
ബ്ളാക്ക് ലിസ്റ്റില്‍ ഒരന്തപ്പനെ കാണാനുണ്ട്. അത് ദുഷ്ട ആത്മാക്കളുടെ
ലിസ്റ്റാണ്. ലോകത്തില്‍ കമന്റടിക്കാരനായിരുന്നു, അല്ലേ? അതുകൊണ്ടാ നല്ല
ആത്മാക്കളുടെ കൂട്ടത്തില്‍ പേരുവരാഞ്ഞത്. നിന്നോടെനിക്ക് സഹതാപമുണ്ട്
അന്തപ്പാ. നിനക്ക് ദൈവംതന്ന നല്ലൊരുജീവിതം നീ കമന്റടിച്ച്
പാഴാക്കികളഞ്ഞല്ലോ. ശരി. ഏതെല്ലാം കള്ളപ്പേരുകളിലാണ് നീ
കമന്റെഴുതിയിരുന്നത്?”
“വായനക്കാരന് എന്ന് പറഞ്ഞല്ലോ. പിന്നെ
വിദ്യാധരന്റെ പേരും ഒരിക്കല്‍ ഉപയോഗിച്ചു. ഇംഗ്ളീഷിലെഴുതിയതിനാല് ഈ
വിദ്യാധരന് കള്ളനാണെന്ന് ഒരാള്‍ പറഞ്ഞതുകൊണ്ട് പിന്നീട് ആ പേരില്‍
എഴുതിയിട്ടില്ല. തന്നെയുമല്ല ശരിക്കുള്ള വിദ്യാധരന്
വിവരമുള്ളവനായതുകൊണ്ട് വിവരമില്ലാത്ത ഞാന്‍ ആ പേരില്‍ എന്തെങ്കിലും
മണ്ടത്തരങ്ങള്‍ എഴുതിയാല്‍ വായനക്കാര്‍ പെട്ടന്ന് തിരിച്ചറിയും എന്ന ഭയവും
ഉണ്ടായിരുന്നു.”
"നീയെന്തിനാ അന്തപ്പാ മഹത്തായ ആ ഭാഷയെ മലിനമാക്കിയത്? ഷേക്ക്സ്പിയറും
ബെര്‍ണാഡ് ഷായും മറ്റും മഹത്തരമാക്കിയ ഇംഗ്ളീഷ് ഭാഷയെ അപമാനിച്ച
ഒറ്റക്കുറ്റംമതി നിനക്ക് സ്വര്‍ക്ഷത്തിലേക്ക് പ്രവേശനം നിഷേധിക്കാന്‍. അതുകൊണ്ട് നീ
അങ്ങേഗേറ്റലേക്ക് പൊയ്ക്കൊള്ളു. അവിടെ നിന്റെപേര് തീര്‍ച്ചയായും
കാണും.”
“അത് നരകത്തിലേക്കുള്ള ഗേറ്റല്ലേ? ഞാനവിടെ
പോകില്ല.”
“ഇവിടെ പേരില്ലാത്തുകൊണ്ട് നീ പോയേതീരു അന്തപ്പാ.
അവിടെപ്പോയിരുന്ന് നീ മലയാളത്തിലോ മംഗ്ളീഷിലോ കമന്റെഴുത്.
ഒരുപകാരംമാത്രം നീ ചെയ്യണം. ഇംഗ്ളീഷ്ഭാഷയെ
ദ്രോഹിക്കരുത്.”
“അന്തപ്പന് വന്നിട്ടുണ്ടോ?” അങ്ങേ ഗേറ്റില്‍നിന്ന്
ചെകുത്താന് വിളിച്ചുചോദിച്ചു.
“ഇവിടെ നില്‍പ്പുണ്ട്.” വിശുദ്ധ
പത്രോസ് പറഞ്ഞു.
“താനവിടെ എന്തെടുക്കയാണടോ?” ചെകുത്താന്
ദേഷ്യപ്പെട്ടു. “എത്രനേരംകൊണ്ട് ഞാന്‍ വിളിക്കുന്നു. വേഗംവന്നുകയറ്.
നിന്നെയൊക്കെ അകത്തേക്കുവിട്ടിട്ട് എനിക്കുവേറെ ജോലിയുണ്ട്.”
“ഞാന്‍
പോണോ; എനിക്ക് ഒരവസരംകൂടി തന്നുകൂടേ?” അന്തപ്പന് പത്രോസിനോട്
അപേക്ഷിച്ചു. “ഞാന്‍ നാട്ടില്‍പോയി നല്ലൊരു ജീവിതം നയിച്ചിട്ട് തിരിച്ചുവരാം.”
“സോറി അന്തപ്പാ. എല്ലാ മനുഷ്യര്‍ക്കും ഒരവസരം മാത്രമേ
ദൈവംനല്കാറുള്ളു. നീ നിന്റെ ജീവിതം കമന്റെഴുതി പാഴാക്കി. ഇത് നിന്റെ
വിധിയാണെന്ന് കരുത്തിക്കൊള്ളു. ഇനി നരകത്തിലാണ് നിന്റെ
ജീവിതം.”
“വാടോ ഇങ്ങോട്ട്.” ചെകുത്താന് അന്തപ്പന്റെ കൈപിടിച്ച്
വലിച്ചു. “നിന്നെക്കൊണ്ട് വല്ല്യ ശല്ല്യമായല്ലോ. ലോകത്തിലും നീയൊരു
ശല്ല്യക്കാരനായിരുന്നു, അല്ലേ?”
“കൈവിട, കൈവിട്. ഞാന്‍ വിരില്ല. എന്നെ
വിട്.” അന്തപ്പന് ചെകുത്താനുമായിട്ട് ബലംപ്രയോഗം നടത്തി.
“ആരാ
തന്റെ കയ്യേപ്പിടിച്ചത്?” ശബ്ദംകേട്ട് ഉണര്‍ന്ന മിസസ്സ് അന്തപ്പന് ചോദിച്ചു.
“കുറെനേരംകൊണ്ട് പറയുന്നല്ലോ കൈവിട് കൈവിടെന്ന്. ഞാന്‍ തന്റെ
കയ്യേപ്പിടിച്ചോ? മനുഷനെ സമാധാനത്തോടെ ഉറങ്ങനും സമ്മതിക്കത്തില്ല.
ഇങ്ങനെയൊരു മനുഷ്യന്.”
‘ാര്യയുടെ ശകാരംകേട്ടെങ്കിലും
നരകത്തില്പോകതെ രക്ഷപെട്ടല്ലോയെന്നോര്ത്ത് അന്തപ്പന് തിരഞ്ഞുകിടന്നു;
സമാധാനത്തോടെ.
What shaped Anthappan’s views are his own knowledge, experience and environment. Nobody can blame him for it. We all change our views as our knowledge base change. So although I do not agree to all of Anthappan’s views, an opposition is necessary here to sharpen my arguments. Public gets the best from such collision. A public figure must have the courage to face any criticism. We see cartoons laughing at politicians and other public figures. They do not respond to it normally. Looks like most enjoy such attention and publicity. Although, I try not to personally criticize a person to hurt him, criticizing his views is my right. Hope we all learn from our mistakes.
അതിന്റെ അർത്ഥം വായന്കാരക്ക് മനസ്സിലാകേണ്ടതാണ് . ഓ എൻ വി മരണം വരെ എഴുതി, അങ്ങനെ യതാർത്ഥ പ്രതിഭയുള്ളവർ എഴുതികൊണ്ടേയിരിക്കും. ആരെങ്കിലും എഴുതാൻ സഹായിക്കയും ആ സഹായം നിന്ന് പോകയും ചെയ്യുമ്പോൾ എഴുത്ത് നിരുത്തുന്നവരുമുണ്ട്. ശ്രീ സാം നിരന്തരം വിവിധ വിഷയങ്ങളെ കുറിച്ച് എഴുതുന്നയാളാണല്ലോ.അപ്പോൾ
അദ്ദേഹത്തിനു സര്‍ഗ്ഗ ശക്തിയുണ്ട്. പിന്നെ അന്തപ്പാൻ എന്നാ പേരു ഉപയോഗിക്കാതെ വേറെ പേരു കൊടുത്തിരുന്നെങ്കിൽഈ കോലാഹലം ഉണ്ടാകുമായിരുന്നില്ല.