സംസ്കാരം ഏകശിലാ നിര്‍മ്മിതമല്ല എന്ന തിരിച്ചറിവ് നാടന്‍പാട്ട് വൈവിധ്യങ്ങളിലൂടെ
സഞ്ചരിക്കുമ്പോള്‍ നമുക്കുണ്ടാകുന്നു. മുഖ്യധാരാ സംസ്കാരത്തിന്റെ പ്രഭാവത്തില്‍
നിശബ്ദമായിപ്പോയതോ, ഓരങ്ങളിലേക്ക് മാറ്റപ്പെട്ടതോ ആയ സംസ്കാരിക സങ്കല്‍പ്പങ്ങളുടെ
സമൃദ്ധിയെ ഇവിടെ എന്നും വിസ്മയത്തോടെ തിരിച്ചറിയുന്നു. പ്രണയവും പ്രതികാരവും
നാടന്‍ പാട്ടുകളില്‍ എന്തെന്ത് വൈവിധ്യങ്ങളോടെയാണ്
അവതരിപ്പിക്കപ്പെടുന്നത്!
ഇവിടെ ഹൂസ്റ്റണിലെ റോഡില്‍കൂടി
സഞ്ചരിക്കുന്നതിനേക്കാള് മനസിന് എന്തു ശാന്തതയാണ് ചിലപ്പോള്‍ കുട്ടനാട്ടിലെ
ബോട്ടിലൂടെയുള്ള യാത്ര. ചങ്ങനാശേരി എസ്.ബി കോളജില്‍ തൂപ്പുകാരിയായിരുന്ന മറിയാമ്മ
ചേട്ടത്തി, നാട്ടറിവുകളുടെ ഒരു കലവറ ആയിരുന്നുവെന്ന് അവരുടെ ജീവിതസായാഹ്നത്തിലാണ്
കോളജും, കേരള സമൂഹവും തിരിച്ചറിഞ്ഞത്. പാട്ടുകളും, കഥകളും, മാത്രമല്ല നാടോടി ജീവിത
പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ട എന്തെന്ത് അറിവുകളാണ് അവരുടെ ഓര്‍മ്മയില്‍
സജീവമായി നിലനിന്നത്.
എന്നാല്‍ അറിവിന്റെ ആ സമൃദ്ധിയെ നമുക്ക് വേണ്ടത്ര
പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം. പകര്‍ത്തി തീരാത്ത ഒട്ടേറെ
അറിവുകള്‍ ഉള്ളില്‍ സംഭരിച്ചുകൊണ്ടാണ് മറിയാമ്മ ചേട്ടത്തി മറുലോകത്തേക്ക്
യാത്രയായത്.
പ്രപഞ്ചത്തിലെ ചരാചരങ്ങളെയെല്ലാം തോറ്റിയുണര്ത്തിക്കൊണ്ടാണ്
മറിയാമ്മ ചേട്ടത്തിയുടെ പാട്ടു പ്രകടനം ആരംഭിക്കുന്നതെന്ന് മറിയാമ്മ ചേട്ടത്തി
പാടിക്കൊടുത്ത 'മാണിക്കംപെണ്ണ്' എന്ന പാട്ട് നാടന്‍പാട്ടുകളുടെ ഗതിയെ തന്നെ
മാറ്റിമറിച്ചു. (പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം എഡിറ്റ് ചെയ്ത മാണിക്യം
പെണ്ണ് ബുക്ക് സ്റ്റാളുകളില്‍ ലഭ്യമാണ്). പ്രണയവും വീരസാഹസങ്ങളും പ്രമേയമായി
വരുന്ന നാടന്‍ കഥാഗാനങ്ങളുടെ (ഫോക്) പൊതു സ്വഭാവത്തില്‍ വാര്‍ന്നു
വീണിട്ടുള്ളതാണ് മാണിക്യം പെണ്ണ്. വടക്കന്‍പാട്ടില്‍ ഒതേനന് നായകനായി വരുന്ന ചില
പാട്ടുകളെ ഇത് ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
എന്നാല്‍ ഒതേനന്റെ
പാട്ടുകളില്‍ കടുത്ത ആണത്ത പ്രകടനമായി ഈ പാട്ടു മാറുന്നില്ല. എന്നാല്‍
നിര്‍ഭാഗ്യമെന്നു പറയട്ടെ, സ്വാധീനവും രാഷ്ട്രീയ ബന്ധങ്ങളും ഉള്ളവര്‍ക്ക് മാത്രമേ
സാഹിത്യത്തിലാണെങ്കിലും മുന്നോട്ടുവരാന്‍ പറ്റൂ എന്ന ഒരു ദൗര്‍ഭാഗ്യം മറിയാമ്മ
ചേട്ടത്തിയിലൂടെ നമുക്ക് വെളിവാകുന്നു.
ഡോ. അയ്യപ്പപണിക്കര്‍
പാടിയതുപോലെ
''കുഞ്ഞുനാളിലെനിക്കൊരു ദുഖം
കുന്നില്ലാത്തൊരു നാടെന്‍
നാടെ
ന്നിന്നാ ദു:ഖം തീര്‍ന്നു, ചുറ്റും
കുന്നായ്മകളുടെ കുന്നുകള്‍
കാണ്‍കെ
വ്യക്തികളല്ല സമൂഹ മനുഷ്യന്
ശക്തിപ്പൊരുളാണെന്നു
ധരിക്ക
പഞ്ചായത്തുകള്‍ പണിചെയ്യിച്ചൊരു
പാപം കുറുകും പാലം കാണ്‍കെ
വേദന
തീര്‍ന്നു മര്ത്യമഹത്വം
പാവനമല്ലോ
ദൈവീകമല്ലോ.''
(കുടുംബപുരാണം)
ഓരോ കവിയും കവിതയും
തിരസ്കരിക്കപ്പെടുകയും തിരിച്ചുവരികയും ഒക്കെ ചെയ്യുന്നത് അതതു കാലത്തിന്റെ
സംവേദന ശീലങ്ങളുമായി പൊരുത്തപ്പെടുന്നതനുസരിച്ചാണല്ലോ? 'മനുഷ്യന് മാറാതെ ഇവിടെ
ചട്ടങ്ങള്‍ മാറുകയില്ല. ചട്ടങ്ങള്‍ മാറാതെ മനുഷ്യനും മാറുകയില്ല'.
നമുക്ക്
വര്‍ത്തമാനകാല സാഹിത്യവും, രാഷ്ട്രീയവുമൊക്കെ ഒന്നു ശ്രദ്ധിച്ചുനോക്കിയാല്‍
കഴിവിനല്ല സ്വാധീനത്തിനാണ് ഏറെ പ്രമുഖ്യം എന്ന് വ്യക്തമാകും.
ഇന്ന്
അമേരിക്കയിലെ മലയാളി സംഘടനകളെ നോക്കിയാല്‍ ഈ പരിപാതപകരമായ അവസ്ഥ നമുക്ക്
മനസിലാക്കാം. മിക്ക സംഘടനകളും ഓരോരുത്തരുടെ പോക്കറ്റ് സംഘടനകളാണ്. പത്ത്
മലയാളികള്‍ ഒന്നിച്ചുചേര്‍ന്നാല്‍ ഒരു സംഘടനയായി.
രാഷ്ട്രീയ, മത
പ്രസ്ഥാനങ്ങളുടേയും മൂല്യച്യുതി അതിന്റെ പരമകാഷ്ഠയില്‍ എത്തിനില്‍ക്കുന്ന
അവസ്ഥയാണിന്ന്. രാഷ്ട്രീയം നോക്കിയാല്‍ അഴിമതി എന്നത് ഇന്ത്യന്‍
രാഷ്ട്രീയത്തിന്റെ ഒരു ദുര്‍ഭൂതം തന്നെ. ഇതില്‍ പണവും സ്വാധീനവുമുള്ളവനെ ഒന്നു
തൊടാന്‍ പോലും നമ്മുടെ ഭരണകൂടങ്ങള്‍ക്ക് കഴിയില്ല. നേരേമറിച്ച് നമ്മള്
ജീവിക്കുന്ന അമേരിക്കയിലോ യൂറോപ്പിലോ ആണെങ്കില്‍ അത് ഏത് അധികാരസ്ഥാനങ്ങളില്‍
ഇരിക്കുന്ന ആളാണെങ്കില്‍ കൂടി കുറ്റം ചെയ്താല്‍ അകത്തുപോകും എന്ന് തീര്‍ച്ചയാണ്.
അമേരിക്കയിലോ യൂറോപ്പിലോ ആണെങ്കില്‍ നിയമം നിയമത്തിന്റെ വഴിക്കുപോകും. ഇത്
ഭാരതത്തിലെയും കേരളത്തിലെയും ഭരണാധികാരികള്‍ കാണേണ്ട ഒരു വസ്തുത തന്നെയാണ്.
ഇന്ന് നമ്മുടെ ആത്മീയ പ്രസ്ഥാനങ്ങളെ നോക്കിയാലും എത്രയോ മൂല്യച്യുതി
ഇവര്‍ക്ക് സംഭവിച്ചു എന്നറിയാന്‍ സാധിക്കും. യഥാര്‍ത്ഥ ആത്മീയ നേതാക്കന്മാരെ
വേര്‍തിരിച്ചറിയുക വളരെ ദുഷ്കരമായ ഒരു കാര്യമായി മാറിയിരിക്കുന്നു.
ഇന്ന്
'ഫെയ്ത്ത് ഇന്‍ഡസ്ട്രി' എന്നൊരു വ്യവസായം തന്നെ ഉണ്ടോ എന്നു തോന്നുന്ന
രീതിയിലാണ് ഇവിടുത്തെ പല കാര്യങ്ങളും. നല്ല ആത്മീയ നേതാക്കളുടെ പേരിന്
കളങ്കമേല്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇന്ന് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
ഇതില്‍ ദുഖിക്കുന്ന ഒരു വിശ്വാസി സമൂഹത്തെ നമുക്ക് ഇവിടെ കാണാന്‍ സാധിക്കും.
വ്യക്തികള്‍ നടത്തുന്ന പള്ളികള്‍ ഇന്ന് പലയിടത്തും കാണാം. ഇതില്‍ പകുതിയും പണം
ലക്ഷ്യമാക്കിയുള്ളതുതന്നെ. ഇതുമൂലം യഥാര്‍ത്ഥ ആത്മീയ പ്രവര്‍ത്തനങ്ങളുടെ മൂല്യം
നഷ്ടപ്പെടുകയും വിശ്വാസികള്‍ സംശയാലുക്കള്‍ ആവുകയും ചെയ്യുന്ന പ്രത്യേക ഒരു
സ്ഥിതിവിശേഷമാണിന്ന്. ഇക്കണക്കിനു പോയാല്‍ ഭാവിയില്‍ സര്‍വ്വകലാശാലകളില്‍ ഗവേഷണം
നടത്തേണ്ട ഒരു ശാസ്ത്രശാഖയായി ഇതു മാറിക്കൂടില്ല എന്നും വരാം. അതിനു മുമ്പായി ദൈവം
തമ്പുരാന് ഈ സമൂഹത്തെ നശിപ്പിക്കാതിരിക്കാനായി നമുക്ക് പ്രാര്‍ത്ഥിക്കുകയല്ലാതെ
വേറെ പോംവഴിയൊന്നുമില്ല.
സ്വന്തം പേരിനുവേണ്ടി സംഘടനകള്‍ ഉണ്ടാക്കുക, അത്
വളര്‍ന്നുവരുമ്പോള്‍ അതിനെ പിളര്‍ത്തുക. ഇത് മത, സാംസ്കാരിക, രാഷ്ട്രീയ
രംഗങ്ങളിലെല്ലാം ഇവിടെയും നമുക്ക് കാണാം. ഇവിടുത്തെ മലയാളി സമൂഹം
ചേരിതിരിഞ്ഞുനില്‍ക്കാതെ പൊതു നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ എത്ര
നന്നായിരുന്നു എന്ന് ഈ ലേഖകന്‍ ആശിച്ചുപോകുന്നു.
ജെയിംസ് ചാക്കോ
മുട്ടുങ്കല്‍, chackomuttumkal@gmail.com