Image

ജൂതരാഷ്ട്രം അതിന്‍െറ തനിനിറത്തില്‍

Madhyamam editorial Published on 26 November, 2014
ജൂതരാഷ്ട്രം അതിന്‍െറ തനിനിറത്തില്‍
‘മതമോ വംശമോ ലിംഗമോ പരിഗണിക്കാതെ രാജ്യനിവാസികള്‍ക്ക് മുഴുവന്‍ സമ്പൂര്‍ണ സാമൂഹിക, രാഷ്ട്രീയ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന ജൂതജന്മഗേഹം’ എന്ന് പ്രഖ്യാപിച്ച് വന്‍ശക്തികളുടെയും യു.എന്‍ അംഗത്വമുള്ള ഭൂരിഭാഗം ലോകരാജ്യങ്ങളുടെയും പിന്തുണയോടെ 1948ല്‍ ഫലസ്തീനില്‍ കൃത്രിമമായി സ്ഥാപിക്കപ്പെട്ട ഇസ്രായേല്‍ രാഷ്ട്രം 66 സംവത്സരങ്ങള്‍ക്കു ശേഷം യഹൂദര്‍ക്കുമാത്രം പൂര്‍ണ പൗരാവകാശങ്ങള്‍ അനുവദിക്കുന്ന യഥാര്‍ഥ ജൂതരാഷ്ട്രമായി മാറാനുള്ള നിയമഭേദഗതി ഇസ്രായേല്‍ മന്ത്രിസഭ അംഗീകരിച്ചു കഴിഞ്ഞു. പുതിയ നിയമനിര്‍മാണത്തില്‍ പാശ്ചാത്യ രക്ഷാധികാരികളും സുഹൃത്തുക്കളും ഞെട്ടലും എതിര്‍പ്പും പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും സയണിസ്റ്റ് രാഷ്ട്രത്തിന്‍െറ പിറവിയും തുടര്‍ന്നുള്ള പ്രയാണവും പരിശോധിച്ചവര്‍ക്ക് ഇതില്‍ ഒരദ്ഭുതവും തോന്നുകയില്ല. ഭരണമുന്നണിയിലെ ഏതാനും പാര്‍ട്ടികളുടെ വിയോജനവും ആറ് മന്ത്രിമാരുടെ എതിര്‍പ്പും അവഗണിച്ച് നെതന്യാഹു മന്ത്രിസഭ അംഗീകരിച്ച ‘ജ്യൂയിഷ് നാഷന്‍ സ്റ്റേറ്റ്’ ബില്‍ ഇനി നെസറ്റ് എന്ന പാര്‍ലമെന്‍റുകൂടി പാസാക്കുന്നതോടെ ഇസ്രായേലിന്‍െറ തനിനിറം വിളിച്ചറിയിക്കുന്ന അടിസ്ഥാന നിയമമായിത്തീരും. അധിനിവിഷ്ട അറബ് പ്രദേശങ്ങള്‍ കൈയൊഴിയാനും പൂര്‍വ ജറൂസലമില്‍ ജൂത കോളനികള്‍ സ്ഥാപിക്കുന്നതിനെതിരെയും ഗസ്സക്കെതിരായ ഉപരോധം അവസാനിപ്പിക്കാനും ആവശ്യപ്പെടുന്ന പ്രമേയങ്ങള്‍ ഐക്യരാഷ്ട്രസഭ നിരവധി തവണ പാസാക്കിയിട്ടും പുല്ലുവില കല്‍പിക്കാതിരുന്ന ഇസ്രായേല്‍, മതേതര ജനാധിപത്യ രാഷ്ട്രമെന്ന വ്യാജ പ്രതിച്ഛായ മാറ്റുന്ന പുതിയ നിയമനിര്‍മാണവുമായി മുന്നോട്ടുപോവുന്നതില്‍ അമ്പരക്കാനും പ്രതിഷേധിക്കാനും എന്തിരിക്കുന്നു? ദേശീയാവകാശങ്ങള്‍ യഹൂദര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതും 20 ശതമാനത്തോളം വരുന്ന അറബി, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്മാരാക്കി തരംതാഴ്ത്തുന്നതും പൗരാണിക ഭാഷയായ ഹീബ്രുവിനെമാത്രം ദേശീയ ഭാഷയായി വ്യവസ്ഥചെയ്യുന്നതുമാണ് ബില്‍. ഫലസ്തീന്‍കാരുടെ ഭാഷയായ അറബിയുടെ ഒൗദ്യോഗിക പദവി എടുത്തുകളയുന്നതോടൊപ്പം ലോകത്തിന്‍െറ ഏതുഭാഗത്തുനിന്നും കുടിയേറിപ്പാര്‍ക്കുന്ന യഹൂദര്‍ക്ക് സമ്പൂര്‍ണ പൗരാവകാശങ്ങളും അനുവദിക്കും. വിവിധ കോണുകളില്‍നിന്നുയരുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഇങ്ങനെയൊരു നിയമനിര്‍മാണം അനുപേക്ഷ്യമാണെന്നാണ് പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്‍െറ ന്യായീകരണം.
ഇസ്രായേലിന്‍െറ മനുഷ്യത്വരഹിതവും അധാര്‍മികവും ജനാധിപത്യവിരുദ്ധവുമായ ചെയ്തികള്‍ കാരണം മുസ്ലിം ലോകത്തുനിന്നും സമാധാനപ്രിയരില്‍നിന്നും നേരിടുന്ന വെല്ലുവിളികളെ പൂര്‍വാധികം കര്‍ക്കശമായ തീവ്രജൂതവത്കരണംകൊണ്ട് എങ്ങനെ നേരിടാനാവുമെന്ന് വ്യക്തമല്ല. മറിച്ച്, ഇസ്രായേല്‍ രാഷ്ട്രത്തിലെ പൗരന്മാരും പ്രദേശത്തെ യഥാര്‍ഥ നിവാസികളുമായ ഫലസ്തീന്‍കാരെ ഒന്നുകൂടി അരക്ഷിതരും ആശങ്കാകുലരുമാക്കി സംഘര്‍ഷം വര്‍ധിപ്പിക്കുകയാണ് പുതിയ ബില്‍ നിയമമായാല്‍ സംഭവിക്കുകയെന്ന് അമേരിക്കയും യൂറോപ്യന്‍ യൂനിയനും ഇസ്രായേലിലത്തെന്നെ മിതവാദി പാര്‍ട്ടികളും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അവരെ സംബന്ധിച്ചിടത്തോളം പ്രശ്നം ഇസ്രായേലിനെ ന്യായീകരിക്കാനും പിന്താങ്ങാനും ഇത$പര്യന്തം അവലംബമായിരുന്ന പിടിവള്ളി നഷ്ടപ്പെടുന്നതിലാണ്. ഇന്ത്യയിലെ ഇസ്രായേല്‍ പക്ഷപാതികളായ മതേതരവാദികളടക്കം ഇതേവരെ അതിന് കണ്ടത്തെിയ ന്യായം ആ രാജ്യമാണ് മധ്യപൗരസ്ത്യ ദേശത്തെ ഒരേയൊരു മതേതര ജനാധിപത്യ രാഷ്ട്രം എന്നുള്ള അവകാശവാദമായിരുന്നു. ഒ.വി. വിജയനെപ്പോലുള്ള പ്രതിഭാധനര്‍വരെ അന്ത്യശ്വാസം വരെ അതിന്മേല്‍ കടിച്ചുതൂങ്ങിയിരുന്നു. യഥാര്‍ഥത്തില്‍ ഇസ്രായേലിന്‍െറ ജനാധിപത്യം കേവലം മുഖംമൂടിമാത്രമാണെന്നും കടുകിട വിട്ടുവീഴ്ചയില്ലാത്ത വംശീയതയുടെ ഭൂമികയില്‍ രൂപംകൊണ്ട ജൂതരാഷ്ട്രത്തിന് ഒരര്‍ഥത്തിലും വിശാല ജനാധിപത്യം ഉള്‍ക്കൊള്ളാനാവില്ളെന്നും നേരേ ചൊവ്വേ ചിന്തിക്കുന്നവര്‍ക്ക് മുമ്പേ ബോധ്യപ്പെട്ടതാണ്. 19ാം നൂറ്റാണ്ടില്‍ ഹംഗേറിയന്‍ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന തിയോഡര്‍ ഹെര്‍സല്‍ സ്ഥാപിച്ച ലോക സയണിസ്റ്റ് സംഘടന, ലോകത്തെങ്ങും ചിതറിക്കിടക്കുന്ന യഹൂദര്‍ക്ക് കേവലം വംശീയതയെ അടിസ്ഥാനപ്പെടുത്തിയ ഒരു ജന്മഗേഹം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് രംഗത്തിറങ്ങിയപ്പോള്‍ തങ്ങളാണ് ഭൂമിയില്‍ യഹോവയുടെ തെരഞ്ഞെടുക്കപ്പെട്ട വര്‍ഗം എന്ന യഹൂദ വംശീയാവകാശവാദമായിരുന്നു അവക്ക് പ്രചോദനം. ഇസ്രായേലി വംശജന്‍തന്നെയായ യേശുവിനെപ്പോലും കുരിശിലേറ്റണമെന്ന് തീരുമാനിക്കാന്‍ അവരെ പ്രേരിപ്പിച്ചത് മനുഷ്യത്വവിരുദ്ധമായ വംശീയതയെ ആ മഹാത്മാവ് ചോദ്യംചെയ്തതാണെന്നതാണ് ചരിത്രം. പക്ഷേ, ആഴമേറിയ ആസൂത്രണത്തിലൂടെയും ഗൂഢാലോചനയിലൂടെയും അറബികളില്‍നിന്ന് ഫലസ്തീന്‍ പിടിച്ചെടുത്ത് ക്രൈസ്തവ രാഷ്ട്രങ്ങളുടെതന്നെ പൂര്‍ണ സഹകരണത്തോടെ ഇസ്രായേല്‍ രാഷ്ട്രം നേടിയെടുത്ത സയണിസ്റ്റുകള്‍ യേശുവിനെ കുരിശിലേറ്റിയ കുറ്റത്തില്‍നിന്ന് യഹൂദരെ ഒഴിവാക്കിക്കൊടുക്കാന്‍ മാര്‍പാപ്പയെ പ്രേരിപ്പിക്കുന്നതിലും വിജയിക്കുന്നതാണ് പിന്നീട് കണ്ടത്. ഇപ്പോഴിതാ മുഖംമൂടി വലിച്ചെറിഞ്ഞ് ക്രിസ്ത്യാനികളും മുസ്ലിംകളുമായ അറബ് ന്യൂനപക്ഷത്തിന് പൂര്‍ണ പൗരാവകാശം പോലും നിഷേധിക്കാന്‍ സയണിസ്റ്റ് രാഷ്ട്രം ധൃഷ്ടരാവുന്നു. ഇതിനെതിരായ പ്രതിഷേധം മുറുകിയാല്‍ ലോകത്തിന്‍െറ കണ്ണില്‍ പൊടിയിടാന്‍ നെതന്യാഹു പ്രഭൃതികള്‍ അവസാനനിമിഷം ചില പൊടിക്കൈകള്‍ പ്രയോഗിച്ചേക്കാം. അതോടെ, അമേരിക്കയും യൂറോപ്യന്‍ യൂനിയനും തടിയൂരും. അതേസമയം, ഫലസ്തീന്‍ പ്രശ്നത്തില്‍ ആദ്യമേ യാഥാര്‍ഥ്യബോധത്തോടു കൂടിയ നിലപാട് സ്വീകരിച്ച ഹമാസിന്‍െറ ഭാഗത്താണ് ശരിയെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് ബോധ്യപ്പെടുകതന്നെ ചെയ്യും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക