Image

മോദിയോടൊപ്പം ജീവിക്കാന്‍ താല്‍പര്യമുണ്ടെന്ന് യശോദബെന്‍

Published on 21 November, 2014
മോദിയോടൊപ്പം ജീവിക്കാന്‍ താല്‍പര്യമുണ്ടെന്ന് യശോദബെന്‍
ന്യൂഡല്‍ഹി: മോദിയോടൊപ്പം ജീവിക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് ഭാര്യ യശോദ ബെന്‍ മനസ് തുറന്നു. ദേശീയ ചാനലായ സീ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മോദി തയാറാണെങ്കില്‍ അദ്ദേഹത്തോടൊപ്പം ജീവിക്കാന്‍ താല്‍പര്യമുണ്ടെന്ന് യശോദബെന്‍ വെളിപ്പെടുത്തിയത്. മോദി വരികയാണെങ്കില്‍ അദ്ദേഹത്തോടൊപ്പം പോകാന്‍ തയാറാണെന്നും അവര്‍ പറഞ്ഞു.
നിലവില്‍ പ്രധാനമന്ത്രിക്കും അടുത്ത കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേക സുരക്ഷ യശോദ ബെന്നിനും നല്‍കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വഡോദര മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് യശോദ ബെന്‍ തന്‍െറ ഭാര്യയാണെന്ന് മോദി അംഗീകരിച്ചത്. 1968 ല്‍ കൗമാരപ്രായത്തിലായിരുന്നു മോദിയുടെയും യശോദയുടെയും വിവാഹം. പൂര്‍ണസമയ ആര്‍.എസ്.എസ് പ്രവര്‍ത്തകനാകാന്‍ വേണ്ടി വീട് വിട്ട മോദി പിന്നീട് യശോദയുമായി ബന്ധം പുലര്‍ത്തിയിരുന്നില്ല. സ്കൂള്‍ അധ്യാപികയായി വിരമിച്ച യശോദബെന്‍ സഹോദരനോടൊപ്പം ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ ഈശ്വര്‍വാദയിലാണ് താമസം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക