ഊരകത്ത് "സീതുമോള് കാത്തു നില്ക്കുമ്പോള് രാമന് പാത മുറിച്ചു കടന്ന്
വരുന്നതു കണ്ടു. എന്റെ അടുത്തേയ്ക്കാണ് വരവ് എന്ന് വ്യക്തമായിരുന്നു.
മാറിനില്ക്കാന് സമയമില്ല. അയാള്‍ എന്നെ കണ്ടു
കഴിഞ്ഞിരിയ്ക്കുന്നു.
കാലുകള്‍ വലിച്ചു വെച്ച് ആടിയാടിയാണ് രാമന്റെ
വരവ്. വല്ലാതെ ചാടിയ വയറ്അയാളുടെ ബാലന്സ്മുഴുവന് തെറ്റിയ്ക്കുന്നുണ്ട്.
അല്ലെങ്കില്‍ത്തന്നെ ആ തടിച്ച ശരീരംവഹിച്ചു നടക്കാനുള്ള ശേഷി കാലുകള്‍ക്കില്ല.
ചീറിപ്പായുന്ന വാഹനങ്ങള്ക്കിടയിലൂടെപാത മുറിച്ചു കടക്കുന്നത്
സാധാരണക്കാര്‍ക്കു തന്നെ എളുപ്പമല്ല. പിന്നെയാണോ രാമനേ പ്പോലെ
ദേഹസ്വാധീനം നഷ്ടപ്പെട്ട ഒരാള്‍ക്ക്?
അടുത്തെത്തിയതോടെ രാമന്
എന്റെ മുമ്പില്‍ മുഴുരൂപമായി. കുറ്റിത്തലമുടിയിലെരോമങ്ങളധികവും
വെളുത്തതാണ്. പല്ലു മുഴുവന്‍ കൊഴിഞ്ഞുപോയിരിയ്ക്കുന്നു. കാക്കിഷര്‍ട്ട്
അയാള്‍ ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല. മുണ്ട് വല്ലാതെ
മുഷിഞ്ഞിട്ടുണ്ട്.
അടുത്ത ആഴ്ച അമൃതേല് പോണം, രാമന് പറഞ്ഞു.
സംഖ്യയൊന്നും ആയിട്ടില്യ. പതിവുള്ള ആമുഖം തന്നെ. എനിയ്ക്ക് മടുപ്പു തോന്നി.
ഇപ്പോള്‍ ഒന്നും ഇല്ല,രാമന്റെ പീള കെട്ടിയ കണ്ണുകളില്‍നിന്ന് ഞാന്‍ മുഖം
തിരിച്ചു. ഞാന്‍ പറഞ്ഞത്ഉള്ക്കൊണ്ട് രാമന് കുറച്ചു നേരം അങ്ങനെ നിന്നു. പിന്നെ
പതുക്കെ പിന്തിരിഞ്ഞു. കാലുവലിച്ചു വെച്ച് ആടിയാടി പാത മുറിച്ചു കടന്ന്
തിരിച്ചുപോയി.
ഊരകത്ത് ടാക്സി ഓടിച്ചിരുന്ന ആളല്ലേ അയാള്‍, എന്റെ
അടുത്തു നിന്നിരുന്നചെറുപ്പക്കാരന് ചോദിച്ചു.
അതെയെന്ന് ഞാന്‍
തലയാട്ടി.അങ്ങനെ മാത്രം പറഞ്ഞാല്‍ മതിയാവില്ലെന്ന് പിന്നെ എനിയ്ക്കു തോന്നി.
അമ്പതുകൊല്ലത്തിലധികം ടാക്സിയോടിച്ചു ജീവിച്ച ആളാണ്. ഈ അടുത്ത കാലത്താണ്
പണിനിര്‍ത്തിയത്. ഒരു കാലത്ത് ടാക്സി കിട്ടാന്‍ ഞങ്ങള്‍ക്ക് ചേര്‍പ്പ് വരെ
പോവണമായിരുന്നു. അറുപതുകളുടെ ആദ്യപകുതിയിലാണ് ഊരകത്ത് ടാക്സി
വന്നത്. അത് ശേഖരവാരിയരുടെയായിരുന്നു. കേരളത്തിനു പുറത്ത് വളരെക്കാലം
പണിയെടുത്ത് മടങ്ങിവന്നതാണ് വാരിയര്‍. സൗമ്യമായ പെരുമാറ്റം,
ശ്രദ്ധയോടെയുള്ള ഓടിയ്ക്കല്‍, മിതമായ കൂലി. വാരിയരെ എല്ലാവര്ക്കും വലിയ
കാര്യമായി. വാരിയരുടെ വണ്ടി വിളിയ്ക്കാം എന്നത് ഞങ്ങളുടെ നാട്ടില്‍ ഒരു
ശൈലിയായി മാറിയത് അങ്ങനെയാണ്. പക്ഷേ വാരിയരെ വിളിയ്ക്കുക
എളുപ്പമായിരുന്നില്ല. നാലു നാഴിക നടന്നിട്ടു വേണ്ടിയിരുന്നു വാരിയരുടെ
വീട്ടിലെത്താന്‍. അതു കാരണം ഞങ്ങള്‍ ഒരു സൂത്രം കണ്ടെത്തി. നേരെ ഊരകത്തു ചെന്ന്
രാമനോടു പറയും. കേട്ടപാതി അയാള്‍ വാരിയരുടെ വീട്ടിലേയ്ക്ക് സൈക്കിളില്‍
പാഞ്ഞുപോവും.
രാമന് പഠിയ്ക്കാന്‍ മോശമായിരുന്നു. നാലാം ക്ലാസ്സില്‍
തോറ്റതോടെ സ്കൂളില്‍പ്പോക്കു നിര്‍ത്തി. രോഗികളായ അച്ഛനേയും അമ്മയേയും
നോക്കേണ്ടത് സ്വന്തം ചുമതലയായപ്പോള്‍ അയാള്‍ നേരെ പണിയ്ക്കിറങ്ങി. അരിയും
വീട്ടുസാമാനങ്ങളും വീടുകളിലേയ്ക്ക് എത്തിച്ചുകൊടുക്കലായിരുന്നു രാമന്റെ
അക്കാലത്തെ ജോലി. മണ്ണെണ്ണപ്പാട്ട കെട്ടിവെച്ച സൈക്കിള്‍ അതിവേഗം
ഓടിച്ചുകൊണ്ട് ഞങ്ങളുടെ വീട്ടിലേയ്ക്ക വരുന്നതാണ് രാമനേപ്പറ്റിയുള്ള എന്റെ
ആദ്യത്തെ ഓര്‍മ്മ. വിളക്കുകളിലൊഴിയ്ക്കാന് അക്കാലത്ത് മണ്ണെണ്ണ
അത്യാവശ്യമായിരുന്നു. മണ്ണെണ്ണ വിളക്കുകളിലേയ്ക്കുപകരാന് ഒരു
കുപ്പിയുണ്ടായിരുന്നു. കുപ്പിയിലേയ്ക്കു പകരാന്‍ ഒരു ഫണലും."അതൊക്കെ
സമയമെടുക്കും മാഷേ,' രാമന് അച്ഛനോടു പറഞ്ഞു. ഞാന്‍ കാണിച്ചുതരാം. രാമന് ഒരു
റബ്ബര്ക്കുഴലെടുത്ത് പാട്ടയിലേയ്ക്കിട്ടു. മറ്റേ തല
വായിലേയ്ക്കിട്ട്അകത്തേയ്ക്കു ശക്തിയായി വലിച്ചു. മണ്ണെണ്ണ കയറി വരുമ്പോള്‍
കുഴലിന്റെ അറ്റം കുപ്പിയിലേയ്ക്കിടണം. ഒരു സെക്കന്റിന്റെ വ്യത്യാസം.
കുതിച്ചു കയറി വന്ന മണ്ണെണ്ണ രാമന്റെവായിലെത്തി നിറഞ്ഞു. പുറത്തേയ്ക്ക്
തുപ്പിക്കളഞ്ഞെങ്കിലും കുറച്ചു മണ്ണെണ്ണ അപ്പോഴേയ്ക്കും അയാളുടെ
വയറ്റിലേയ്ക്കും എത്തിയിരുന്നു. ഒരന്തോല്യ രാമന്, സോപ്പും തോര്‍ത്തും
കൊടുക്കുമ്പോള്‍ അച്ഛന് വാത്സല്യത്തോടെ പറഞ്ഞു.
സാമാനങ്ങള്‍
എത്തിച്ചുകൊടുക്കുന്ന പണി അധികം നീണ്ടുപോയില്ല. വാരിയരുടെ കാറ് കഴുകുന്നത്
ഏറ്റെടുത്ത രാമന് സദാ സമയവും വാഹനത്തെ ചുറ്റിപ്പറ്റി നിന്നു. അയാളുടെഇഷ്ടം
കണ്ട് വാരിയര്‍ അയാളെ വണ്ടിയോടിയ്ക്കാന്‍ പഠിപ്പിച്ചു. വാരിയര്‍ക്ക്
സൗകര്യമില്ലാത്തപ്പോഴൊക്കെ രാമന് വണ്ടിയെടുക്കാന്‍ തുടങ്ങി. അങ്ങനെ രണ്ടോ
മൂന്നോ വര്‍ഷങ്ങള്‍. ആരോഗ്യം ക്ഷയിച്ചതോടെ വാരിയര്‍ വണ്ടി തീരെ എടുക്കാതായി.
വൈകാതെഅയാള് അത് രാമനു കൊടുത്തു. വണ്ടിയോടിച്ച് ഉണ്ടാക്കുന്ന
കാശുകൊണ്ട്കുറേശ്ശെയായി തിരിച്ചടച്ചാല്‍ മതിയെന്നായിരുന്നു കരാര്‍. ഊരകത്ത്
അപ്പോഴും വേറെവണ്ടികളൊന്നും ഉണ്ടായിരുന്നില്ല. അയാള്‍ ഊരകത്തെ സ്ഥിരം
സാന്നിദ്ധ്യമായി. ആഅര്‍ത്ഥത്തില്‍ ഊരകത്തെ ആദ്യത്തെ ടാക്സിക്കാരനാണ് രാമന്
എന്നു പറയണം.അതോടെ നാട്ടിലെ ശൈലി "രാമന്റെ വണ്ടി വിളിയ്ക്കാം' എന്നായി. ഊരകത്ത്
ബസ്സിറങ്ങുമ്പോള്‍ വണ്ടി വേണോ? എന്ന ചോദ്യവുമായി എങ്ങനെയെങ്കിലും രാമന്
മുന്നിലെത്തിപ്പെടും. വാരിയരുടെ കാലത്ത് വീടു വരെ
രണ്ടുറുപ്പികയായിരുന്നു കൂലി. രാമന് അത് നാലുറുപ്പികയാക്കി.
നാലുറുപ്പിക അന്ന് ധൂര്ത്തായിരുന്നു. അതുകൊണ്ട് രണ്ടു നാഴിക നടക്കുകയാണ്
നല്ലതെന്ന് ഞങ്ങള്‍ തീര്‍ച്ചപ്പെടുത്തും. അക്കാലത്ത്ഇടവഴികള് താണ്ടി
കടലാശ്ശേരിയ്ക്കും ആറാട്ടുപുഴയ്ക്കും ബസ്സുകള്‍
എത്തിയിരുന്നില്ല.ഊരകത്ത് മൂന്നു വണ്ടികള്‍ കൂടി വന്നതോടെ രാമന്റെ കുത്തക
അവസാനിച്ചു.രാമന്റെ കൂലി കുറച്ചധികമാണ് എന്ന് അപ്പോഴാണ് മനസ്സിലായത്.
രാമന് ആര്‍ത്തി കൂടുതലാണ്എന്ന് പലര്‍ക്കും അഭിപ്രായമുണ്ടായിരുന്നു.
എന്നിട്ടും അവരെല്ലാം ആദ്യം രാമനെഅന്വേഷിച്ചു. വീട്ടുസാധനങ്ങള്‍
സൈക്കിളില്‍ എത്തിച്ച കാലത്തെ
സൗഹൃദമായിരുന്നുകാരണം.
കുറേശ്ശെക്കുറേശ്ശെയായി രാമന് ജിവിതം
കരുപ്പിടിപ്പിച്ചു. വയ്യാത്ത അച്ഛനുമമ്മയേയും നോക്കാന്‍ ആളു വേണമെന്നു
വെച്ച് ചെറുപ്പത്തില്‍ത്തന്നെ കല്യാണം കഴിച്ചു.ഊരകത്തു നിന്ന് മൂന്നു
ഫര്‍ലോങ്ങ് നീങ്ങി കടലാശ്ശേരിയ്ക്കുള്ള വഴിയില്‍ ചെറിയ വീടുപണിതു. അതോടെ
അയാള്‍ പ്രാര്ധക്കാരനായി. വണ്ടിയ്ക്ക് ഇടയ്ക്കിടെ പണി വന്നു.നേരവും കാലവും
നോക്കാതെ വണ്ടിയോടിച്ചിട്ടും വീടിന്റെ ചുമര് ചെത്തിത്തേയ്ക്കാനും നിലം
ഇഷ്ടികയിടാനും അയാള്‍ക്ക് പണം കണ്ടെത്താനായില്ല. വീടു വെപ്പാണ് അയാളെഇത്ര
ആര്ത്തിക്കാരനാക്കിയത് എന്ന് എനിയ്ക്കു തോന്നിയിട്ടുണ്ട്.
വണ്ടിയോടിയ്ക്കുമ്പോഴൊക്കെസംസാരവിഷയം വീടായിരുന്നു. തീരാത്ത
പണിയേക്കുറിച്ചുള്ള തോരാത്ത പരാതികള്‍. ജീവിതത്തില്‍ കാര്യമായി ഒന്നും
സമ്പാദിച്ചില്ലെന്ന് അമ്പതു കൊല്ലങ്ങള്‍ക്കിപ്പുറവും വീട് അതേ
സ്ഥിതിയില്‍ത്തന്നെ നില്‍ക്കുന്നത് സാക്ഷ്യപ്പെടുത്തിക്കൊണ്ടിരുന്നു.
അതിനു കാരണങ്ങളുമുണ്ടായിരുന്നു.
ഊരകത്തെ ടാക്സികളുടെ എണ്ണം
നാലില്‍നിന്ന് പന്ത്രണ്ടായി. പ്രത്യേകിച്ച് ഉദ്യോഗമൊന്നും
കിട്ടിയില്ലെങ്കില്‍ ഒരു വായ്പ സംഘടിപ്പിച്ച് അംബാസഡര്‍ കാര്‍ വാങ്ങി
ടാക്സിക്കാരനാവുക എന്നത് ഒരു നാട്ടുനടപ്പായി. എല്ലാവര്ക്കും
തരക്കേടില്ലാത്ത ഓട്ടം ഉണ്ടായിരുന്നതുകൊണ്ട് വലിയ ബുദ്ധിമുട്ടില്ലാതെ
കാര്യങ്ങള്‍ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.എണ്‍പതുകളുടെ തുടക്കത്തില്‍
ഓട്ടോറിക്ഷകള്‍ വ്യാപകമാവുന്നതു വരെയായിരുന്നുഅത്. ഊരകം സെന്ററിന്റെ
വലത്തു ഭാഗത്ത് കാറുകളും ഇടത്തു ഭാഗത്ത് ഓട്ടോറിക്ഷകളും രണ്ട്
അക്ഷൗഹിണികളായി നേര്‍ക്കുനേര്‍ നോക്കി നിന്നു. പടയില്‍ നാലിരട്ടിയായിരുന്നു
ഓട്ടോറിക്ഷകളുടെ അംഗബലം.
"ഇപ്പൊ ചെറ്യേ ഓട്ടങ്ങളൊന്നും കിട്ടാണ്ടായി
തിരുമേനീ,' ഒരിയ്ക്കല്‍ വണ്ടിയില്പോവുമ്പോള് രാമന് പറഞ്ഞു. "എല്ലാവരും
ഓട്ടോ വിളിയ്ക്ക്ാണ്. കാശിന് ലാഭണ്ടലോ.ചെലപ്പോ തോന്നും ഈ വണ്ടി മാറ്റി ഓട്ടോ
ആക്കിയാലോന്ന്. നമ്മള്‍ക്ക് ആശൂത്രിക്കേസാണ് അധികം കിട്ടണത്. അതാണെങ്കില്‍
മെനക്കേടാണ്. കാത്തു കെട്ടിക്കിടക്കണം.'
കാറുകള്‍ക്ക് ഓട്ടം
കുറയാന്‍ അതുമാത്രമായിരുന്നില്ല കാരണം.
കടലാശ്ശേരിയ്ക്കുംപുതുക്കാട്ടേയ്ക്കും പാഴായിയ്ക്കും ആറാട്ടുപുഴയ്ക്കും
ബസ്സുകള്‍ ഓടിത്തുടങ്ങിയിരുന്നു.പന്ത്രണ്ടു കാറുകളും അധികസമയവും
ഓട്ടമില്ലാതെ വരിവരിയായി കിടന്നു. അതുകൂടാതെ രണ്ടു ടെംപോ ട്രാവലറുകള്‍
അവയ്ക്കിടയില്‍ സ്ഥലം പിടിച്ചു. വിനോദയാത്രകള്‍ക്ക് അതു കൂടുതല്‍
സൗകര്യമായി. കാറുകള്‍ക്ക് അത്രയും ഓട്ടം കുറയുകയുംചെയ്തു. ഇടത്തരക്കാര്‍
കാറുകള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങിയതോടെ ടാക്സികളുടെ ഓട്ടംപിന്നെയും
കുറഞ്ഞു.
"ഇപ്പൊ ആര്‍ക്കും എന്റെ വണ്ടി വേണ്ടാണ്ടായി,' മറ്റൊരു
യാത്രയ്ക്കിടെ രാമന്പരാതിപ്പെട്ടു."അംബാസിഡറില്‍ കേറണത് ഇപ്പൊ
മോശായിട്ട്ണ്ട്. നമുക്ക് ഇദ് മാറ്റാന്പറ്റ്വോ? രണ്ടു മാസം മുമ്പ് എന്ജിന് പണി
വന്നു. അതിന്റെ കടം ഇനീം തീര്ന്ന്ട്ട്ല്യ.'രാമന് പറഞ്ഞതു ശരിയാണ്. ഊരകത്തെ
ടാക്സികളില്‍ ഇപ്പോള്‍ രണ്ട് അംബാസിഡറേയുള്ളു. രാമന്റേതിനു പുറമേയുള്ളത്
ചമ്പ്രന്റെ ടാക്സി. മറ്റുള്ളതെല്ലാം പുതിയവണ്ടികള്‍. ടാറ്റാ ഇന്ഡിക്കയും
ലൊഗാനും വെറിറ്റോയുമൊക്കെ ടാക്സിപ്പേട്ടയില്
തിളങ്ങിനിന്നു.
ചന്ദ്രന് ഞങ്ങളുടെ അയല്ക്കാരനായിരുന്നു.
വിളിയ്ക്കാനുള്ള സൗകര്യം കാരണംഞങ്ങളുടെ യാത്ര അധികവും ചന്ദ്രന്റെ
വണ്ടിയിലായി. രാമന് അതില്‍ പരിഭവമുണ്ടായിരുന്നു. ഞങ്ങള്‍ മാത്രമല്ല.
ഫോണ്‍ വഴിയ്ക്ക് കിട്ടാനുള്ള സൗകര്യം കൊണ്ട് മിക്കവാറുംഎല്ലാവരും മറ്റുള്ളവരെ
വിളിച്ചു.
"ഒരു മൊബൈല്‍ ഫോണ്‍ വാങ്ങിക്കൂടെ,' ആരുമിപ്പോള്‍
വിളിയ്ക്കുന്നില്ലെന്നരാമന്റെ പരാതി കേള്‍ക്കുന്നതിനിടെ ഞാന്‍ ആരാഞ്ഞു.
ഞങ്ങള്‍ എറണാകുളത്തേയ്ക്കുപോവുകയായിരുന്നു. "ദൈവത്തേപ്പോലെയാവണം
ടാക്സിക്കാര്‍. വിളിച്ചാല്‍ വിളിപ്പുറത്തുണ്ടാവണം.'
രാമന് അതിനു
മറുപടി പറഞ്ഞില്ല. സ്വതേ വാചാലനായ അയാള്‍ ഒന്നും
മിണ്ടാതെവണ്ടിയോടിച്ചുകൊണ്ടിരുന്നു. അയാള്‍ സ്വന്തം ജീവിതത്തിലേയ്ക്കു
തിരിഞ്ഞു നോക്കുകയാണെന്നു തോന്നി. വയ്യാതായ അച്ഛനുമമ്മയേയും പരിചരിച്ച്
ഭാര്യയ്ക്ക് വയ്യാതായിരുന്നു.അവര്‍ക്ക് രോഗമൊഴിഞ്ഞ
നേരമുണ്ടായിരുന്നില്ല. നാലു കൊല്ലം മുമ്പ് മരിച്ചു. ആകെയുണ്ടായിരുന്ന
മകന് വണ്ടി ഏറ്റെടുക്കുമെന്നായിരുന്നു പ്രതീക്ഷ.
അവന്അതിനൊന്നുംനില്ക്കാതെ നാടു വിട്ട് എങ്ങോട്ടോ പോയി.
"ചെക്കന്റെ ഒരു
വര്ത്താനോല്യ,' എന്റെ ചിന്തകള്‍ പിടിച്ചെടുത്തിട്ടെന്ന പോലെരാമന് പറഞ്ഞു.
"എനിയ്ക്കാണെങ്കില്‍ കണ്ണ് പിടിയ്ക്ക്ണ്ല്യ. ഡോക്ടറെ കണ്ടു.
തിമിരം.ഓപ്പറേഷന് വേണം എന്നു പറേണു.'
അത് തുടക്കമായിരുന്നു.
കാര്യമായി എന്തൊക്കെയോ രോഗം ബാധിച്ച് അമൃതആശുപത്രിയിലേയ്ക്ക് യാത്ര തുടങ്ങി.
കാണുമ്പോഴൊക്കെ അസുഖങ്ങളേക്കുറിച്ച് വിസ്തരിച്ചു. നടക്കാന്‍ വയ്യാത്ത
കാലും വലിച്ചു വെച്ച് ഒരുച്ചനേരത്ത് വീട്ടില്‍ വന്നു.
ആശുപത്രിയില്കെട്ടിവെയ്ക്കാന് മൂന്നു ലക്ഷം വേണം. എന്തെങ്കിലും സഹായിച്ചേ
തീരൂ. ആയിരത്തില്‍ കുറഞ്ഞ ഒരു സംഖ്യയും രാമന് വേണ്ട.
"നിങ്ങള്‍ക്ക്
ക്ഷേമനിധിയില്ലേ,' ഒരിയ്ക്കല്‍ പണം ആവശ്യപ്പെട്ടു വന്നപ്പോള്ഞാന്
ചോദിച്ചു. ഉണ്ടെന്നോ ഇല്ലെന്നോ വ്യാഖ്യാനിച്ചെടുക്കാവുന്ന വല്ലാത്ത ഒരു
ചിരിയായിരുന്നു മറുപടി.
"ഇടയ്ക്കിടെ ഇങ്ങനെ വന്നാല്‍ വിഷമമാണ് രാമാ,'
നാലാമത്തെ വട്ടം വന്നപ്പോള്കുറച്ച് അപ്രിയം പറയേണ്ടി വന്നു. "എത്രയെന്നു
വെച്ചാണ് ഒരാള്‍ക്കു സഹായിയ്ക്കാന്പറ്റ്ാ? എനിയ്ക്കൂല്യേ പ്രാര
്ധങ്ങള്?'
അത് അയാള്‍ പ്രതീക്ഷിച്ചിരുന്നില്ല. നീരു വന്ന കാല്
തിണ്ണയിലേയ്ക്കു കയറ്റിവെച്ച് തൂണു ചാരി അയാള്‍ ഇരുന്നു.
കിതപ്പൊന്നടങ്ങിയപ്പോള്‍ കുറച്ചു വെള്ളം വേണമെന്ന് ആവശ്യപ്പെട്ടു.
ഗ്ലാസ്സു മാറ്റിവെച്ച് പാത്രത്തില്‍നിന്ന് നേരിട്ടു വായിലേയ്ക്കു
കമഴ്ത്തി.നടന്നതിന്റെ കെടുതി തീര്‍ക്കാന്‍ കാലില്‍ ഉഴിഞ്ഞു.
"ഇനി ഞാന്‍
വര്ല്യ തിരുമേനീ,' പണവും കൊണ്ട് ഇറങ്ങുന്നതിനിടയില്‍ അയാള്പറഞ്ഞു.
വയ്യാത്ത കാലും വലിച്ചു വെച്ച് അയാള്‍ പടി കടന്നു പോയപ്പോള്‍
അങ്ങനെപറയേണ്ടിയിരുന്നില്ല എന്ന് എനിയ്ക്കു
തോന്നി.
കുറ്റബോധത്തിന്റെ കാര്യമുണ്ടായിരുന്നില്ല. വീട്ടിലേയ്ക്കു
വന്നില്ല എന്നേയുള്ളു.ഊരകത്തു വെച്ച് കാണുമ്പോഴൊക്കെ അയാള്‍ അടുത്തു വന്നു.
അസുഖങ്ങളേക്കുറിച്ച്വിസ്തരിച്ചു. പണം എത്രയായാലും
മതിയാവുന്നില്ലെന്നു പറഞ്ഞു. നോട്ടുകള്‍ കിട്ടുന്നതുവരെ മുന്നില്‍ത്തന്നെ
നിന്നു. പല പ്രാവശ്യം കഴിഞ്ഞപ്പോള്‍ ഞാന്‍ ഒളിച്ചു നില്ക്കാന് ഇടംഅന്വേഷിച്ചു
തുടങ്ങി. പക്ഷേ കള്ളനും പോലീസും കളിയില്‍ രാമന് എപ്പോഴും
എന്നെതോല്പ്പിച്ചു.
"പേപ്പറില്‍ കണ്ടില്ലേ? ടാക്സീടെ മിനിമം കൂലി
നൂറ്റമ്പതാക്കി,' എന്റെ അടുത്തുനിന്നിരുന്ന ചെറുപ്പക്കാരന് പറഞ്ഞു.
"ഓട്ടോവിന് ഇരുപത്. പിന്നെ കിലോമീറ്റര്‍ തോറുംപത്തുറുപ്പിക.
നമ്മളേപ്പോലെയുള്ള സാധാരണക്കാര്‍ക്ക് ഇതൊക്കെ അഫോഡ്
ചെയ്യാന്പറ്റ്വോ?'
മുന്നിലൂടെ ചീറിപ്പാഞ്ഞുപോവുന്ന വാഹനങ്ങളെ
കണ്ടുകൊണ്ട് രാമന് ഇപ്പോള്പാതയുടെ മറുകരയില്‍ നില്‍ക്കുകയാണ്. തൃശ്ശൂരു
നിന്ന് വരുന്ന ബസ്സില്‍നിന്ന് ഇറങ്ങുന്നവരെ ആരെയെങ്കിലും ലക്ഷ്യം വെച്ചാവാം
നില്പ്. വണ്ടിയോടിയ്ക്കുന്ന കാലത്തും അതായിരുന്നുവല്ലോ പതിവ്.
"എത്ര
കൂട്ടിക്കൊടുത്തിട്ടും എന്താ കാര്യം?' ചെറുപ്പക്കാരന്
തുടര്‍ന്നു:"ഇവന്മാര്ക്ക് സേവിങ്ങ് മെന്റാലിറ്റിയില്ല. കിട്ടുന്നതൊക്കെ
ബാറില്‍ കൊണ്ടുകൊടുക്കും.അതുകൊണ്ടല്ലേ ഇയാള്‍ക്ക് ഇങ്ങനെ കൈയും നീട്ടി നടക്കേണ്ടി
വരുന്നത്?'ഇക്കഴിഞ്ഞ കാലത്തിനിടയ്ക്ക് ഒരിയ്ക്കല്‍പ്പോലും രാമനെ മദ്യപിച്ചു
കണ്ടിട്ടില്ല.ബീഡിവലിയോ മുറുക്കോ ഉണ്ടായിരുന്നില്ല രാമന്. ഉടുപ്പിലും
നടപ്പിലും ധൂര്‍ത്തിന്റെ ഒരുലക്ഷണവും ഇതുവരെ
കണ്ടിട്ടില്ല.
ചെറുപ്പക്കാരനോട് അതു പറയാന്‍
തുടങ്ങുകയായിരുന്നു. പക്ഷേ അപ്പോഴേയ്ക്കുംചേര്പ്പില്നിന്നുള്ള വളവു
തിരിഞ്ഞ് "സീതുമോള്' വരുന്നതു കണ്ടു. സ്കൂള്‍ വിട്ട നേരമായതുകൊണ്ട് ബസ്സില്‍
നല്ല തിരക്കുണ്ടാവും. കിണഞ്ഞു ശ്രമിച്ചില്ലെങ്കില്‍ കയറാന്‍
പറ്റിയെന്നുവരില്ല. പിന്നെ ഓട്ടോറിക്ഷയോ ടാക്സിയോ പിടിയ്ക്കേണ്ടിവരും.
ബസ്സില്‍ ചാടിക്കയറാന്‍ ഞാന്‍ അരയും തലയും മുറുക്കി.