Image

സൗത്ത് കരോളിന ഗവര്‍ണ്ണര്‍ നിക്കി ഹെയ്‌ലി മുന്നിലെന്ന് അഭിപ്രായ സര്‍വ്വെ

പി.പി.ചെറിയാന്‍ Published on 17 October, 2014
സൗത്ത് കരോളിന ഗവര്‍ണ്ണര്‍ നിക്കി ഹെയ്‌ലി മുന്നിലെന്ന് അഭിപ്രായ സര്‍വ്വെ
വാഷിംഗ്ടണ്‍ : സൗത്ത് കരോളിനാ ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് നവംബറില്‍ നടക്കുന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ നിലവിലള്ള ഇന്ത്യന്‍- അമേരിക്കന്‍ ഗവര്‍ണ്ണര്‍ നിക്കിഹെയ്‌ലി മുന്നിലാണെന്ന് അഭിപ്രായ സര്‍വ്വെ. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ നിക്കി ഡമോക്രാറ്റിക്ക് സ്റ്റേറ്റ് സെനറ്ററും, ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥിയുമായ വിന്‍സന്റ് ഷഹീനേക്കാര്‍ 10 പോയിന്റ് ലീഡ് നേടിയിട്ടുണ്ട്.
വിന്‍ട്രോപ് യൂണിവേഴ്‌സിറ്റി നടത്തിയ സര്‍വ്വേയില്‍ പഞ്ചാബില്‍ നിന്നും കുടിയേറിയ മാതാപിതാക്കള്‍ക്ക് ജനിച്ച നിക്കി 43.6 ശതമാനം വോട്ട് നേടിയപ്പോള്‍ എതിരാളിക്ക് ലഭിച്ചത് 83.6 ശതമാനമാണ്.

ഗവര്‍ണ്ണര്‍ നിക്കിയുടെ സാമ്പത്തിക നയങ്ങള്‍ക്ക് സൗത്ത് കരോളിനാ വോട്ടര്‍മാര്‍ ശക്തമായ പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ പ്രവാസി സമൂഹം ഒറ്റക്കെട്ടായി നിക്കിക്കുവേണ്ടി രംഗത്തിറങ്ങിയിട്ടുണ്ട്.

അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗവര്‍ണ്ണര്‍ നിക്കി(42) സൗത്ത് കരോളിനായിലെ ആദ്യ വനിതാ ഗവര്‍ണ്ണറാണ്.

ഇന്ത്യന്‍ അമേരിക്കന്‍ വംശജരായ അമേരിക്കയിലെ രണ്ടാമത്തെ ഗവര്‍ണ്ണര്‍ ലൂസിയാനായിലെ ബോബി ജിന്‍ഡാളാണ്. രണ്ടു ഗവര്‍ണ്ണര്‍മാരും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെയാണ് പ്രതിനിധീകരിക്കുന്നത്.
നവംബര്‍ 4ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ നിക്കി ഹെയ്‌ലി വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്.

നവംബര്‍ 4ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ നിക്കി ഹെയ്‌ലി വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്.


സൗത്ത് കരോളിന ഗവര്‍ണ്ണര്‍ നിക്കി ഹെയ്‌ലി മുന്നിലെന്ന് അഭിപ്രായ സര്‍വ്വെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക