Image

പിതാവിന്റെ വെടിയേറ്റ മകളുടെ നില ഗുരുതരം

Published on 19 April, 2014
പിതാവിന്റെ വെടിയേറ്റ മകളുടെ നില ഗുരുതരം
കൊല്ലം: ചാത്തന്നൂരില്‍ പിതാവിന്റെ വെടിയേറ്റ മകളുടെ നില ഗുരുതരമായി തുടരുന്നു. ചാലക്കുടി ഉള്ളാട്ടുകുളം ആതിരമ്പുഴ പടിഞ്ഞാറ്റുഭാഗം റോയി ചെറിയാന്‍ (62)ആണ്‌ മകള്‍ റോണി റോയി(24) യെ എയര്‍ ഗണ്‍ ഉപയോഗിച്ചു നിറയൊഴിച്ചാണ്‌ നിറയൊഴിച്ചത്‌. നെഞ്ചിലും വയറ്റിലുമായി രണ്‌ടു വെടിയുണ്‌ടകളാണ്‌ ഏറ്റത്‌.

ഇന്നലെ രാവിലെ 10ന്‌ അച്ഛനും മകളും വാടകയ്‌ക്കു താമസിക്കുന്ന പൂയപ്പളളി മീയണ്ണൂര്‍ പാലമുക്കിനു സമീപമുളള വീട്ടിലാണു സംഭവം. വെടിയേറ്റു ഗുരുതരമായി പരിക്കേറ്റ റോണി തൊട്ടടുത്ത വീട്ടിലേക്ക്‌ ഓടിയെത്തി. അയല്‍വാസിയും ഭാര്യയും ചേര്‍ന്നു സമീപത്തെ സ്വകാര്യാശുപത്രിയിലും തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞു ചാത്തന്നൂര്‍ പോലീസും പൂയപ്പള്ളി പോലീസും സ്ഥലത്തെത്തി.

സംഭവത്തെക്കുറിച്ചു പോലീസ്‌ പറയുന്നത്‌ ഇങ്ങനെ: റോയിയും ഭാര്യയും 15 വര്‍ഷമായി പിണങ്ങി കഴിയുകയായിരുന്നു. മകള്‍ റോണി പിതാവിനൊപ്പമാണു താമസിച്ചിരുന്നത്‌. ആറു മാസം മുമ്പാണ്‌ ഇരുവരും മീയണ്ണൂര്‍ പാലമുക്കിലെ വീട്ടില്‍ താമസമാക്കിയത്‌. റോണി മീയണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ട്യൂട്ടറായി ജോലി നോക്കിവരികയാണ്‌. കഴിഞ്ഞ ദിവസം റോണി ജോലിക്കു പോയി തിരികെ വീട്ടില്‍ എത്താതിരുന്നതിനെത്തുടര്‍ന്നു റോയി ചാത്തന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി മാതാവിനൊപ്പമാണെന്ന്‌ അറിയാന്‍ കഴിഞ്ഞു. ഇവര്‍ വ്യാഴാഴ്‌ച കരുനാഗപ്പളളിയില്‍ മജിസ്‌ട്രേട്ടിന്റെ വീട്ടില്‍ ഹാജരാകുകയും കോടതി റോണിയെ അമ്മയോടൊപ്പം പോകാന്‍ അനുവദിക്കുകയും ചെയ്‌തു. വെള്ളിയാഴ്‌ച സാധനങ്ങള്‍ എടുക്കാനായി മീയണ്ണൂരിലെ വാടകവീട്ടില്‍ എത്തിയ റോണിയും പിതാവും തമ്മില്‍ ശനിയാഴ്‌ച രാവിലെ വാ ക്കുതര്‍ക്കം ഉണ്‌ടാകുകയും പിതാവ്‌ മകളുടെ നേരേ വെടിയുതിര്‍ക്കുകയുമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക