Image

മോദിയെ വിമര്‍ശിക്കുന്നവര്‍ പാകിസ്താനിലേക്ക് പോകേണ്ടി വരുമെന്ന് ഗിരിരാജ് സിങ്

Published on 19 April, 2014
മോദിയെ വിമര്‍ശിക്കുന്നവര്‍ പാകിസ്താനിലേക്ക് പോകേണ്ടി വരുമെന്ന്  ഗിരിരാജ് സിങ്

റാഞ്ചി: മോദിയെ വിമര്‍ശിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു ശേഷം ഇന്ത്യയില്‍ സ്ഥാനുമണ്ടാവിലെന്ന് ബി.ജെ.പി നേതാവ്. ബീഹാറില്‍ നിന്നുള്ള ബി.ജെ.പി നേതാവായ ഗിരിരാജ് സിങ് ഝാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് പ്രകോപനപരമായ പ്രസ്താവന നടത്തിയത്.
മോദി പ്രധാനമന്ത്രിയാവുന്നത് തടയാന്‍ ശ്രമിക്കുന്നവര്‍ പാകിസ്താനിലേക്കാണ് നോക്കുന്നത് വരും ദിനങ്ങളില്‍ അവര്‍ക്ക് പാകിസ്താനിലായിരിക്കും സ്ഥാനമെന്നും ഇന്ത്യയില്‍ സ്ഥാനമുണ്ടാവില്ളെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി മുന്‍ ദേശീയ അധ്യക്ഷന്‍ നിഥിന്‍ ഗഡ്കരിയെ ഗഡ്കരിയെ സാക്ഷിയാക്കിയാണ് ഗിരിരാജ് സിങ് വിദ്വേഷ പ്രസംഗം നടത്തിയത്. ബീഹറിലെ നവാഡ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയാണ് ഗിരിരാജ് സിങ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക