Image

മൂന്ന് വര്‍ഷം മുമ്ബ് ഒരു നവംബര്‍ മാസത്തിലുണ്ടായ ആഘാതം മാറിയിട്ടില്ല;അച്ചടി നിര്‍ത്തിയെന്ന് റിസര്‍വ് ബാങ്ക്

Published on 14 October, 2019
മൂന്ന് വര്‍ഷം മുമ്ബ് ഒരു നവംബര്‍ മാസത്തിലുണ്ടായ ആഘാതം മാറിയിട്ടില്ല;അച്ചടി നിര്‍ത്തിയെന്ന് റിസര്‍വ് ബാങ്ക്
ന്യൂഡല്‍ഹി:  നോട്ടുനിരോധനത്തിന് പിന്നാലെ കൊട്ടിഘോഷിച്ച്‌ പുറത്തിറക്കിയ 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നുവെന്ന് സൂചന. 2,000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ഇതോടെ 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ സാധ്യതയേറിയിരിക്കുകയാണ്.

വിവരാവകാശ നിയമപ്രകാരം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ മറുപടിയിലാണ് അച്ചടി നിര്‍ത്തിയെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഈ സാമ്ബത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ ഒരു നോട്ടുപോലും അച്ചടിച്ചിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.

ഇതിനെ തുടര്‍ന്ന് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്ബോള്‍ 2000 ത്തിന്റെ നോട്ടുകള്‍ ലഭിക്കുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 2016-17 സാമ്ബത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ 3,542,991 മില്യണ്‍ നോട്ടുകളാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്. 2017-18 സാമ്ബത്തിക വര്‍ഷമാകട്ടെ ഇതിന്റെ അഞ്ച് ശതമാനം മാത്രമാണ് പുറത്തിറക്കിയതെന്നും ആര്‍ബിഐ രേഖകള്‍ വ്യക്തമാക്കുന്നു.

2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി മോദി നിലവിലുണ്ടായിരുന്ന 500, 1000 രൂപാ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റിസര്‍വ് ബാങ്ക് പുതിയ 2000 രൂപാ നോട്ട് വിപണിയിലെത്തിച്ചത്. കള്ളപ്പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനാണ് 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തുന്നതെന്നാണ് ഇപ്പോഴത്തെ വിശദീകരണം. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ ഒഴിവാക്കുന്നതിലൂടെ കള്ളപ്പണ ഇടപാടുകളും കുറയുമെന്നാണ് ന്യായീകരണം. കള്ളപ്പണവും കൈക്കൂലിയും ഒഴിവാക്കാനാണ് നോട്ട് നിരോധനമെന്നായിരുന്നു അന്നും കേന്ദ്രസര്‍ക്കാരിന്റെ വാദം.

ജനങ്ങള്‍ക്ക് ആവശ്യം ചെറിയ മൂല്യത്തിലുള്ള നോട്ടുകളാണെന്ന വസ്തുത മറികടന്നാണ് ഉയര്‍ന്ന മൂല്യമുള്ള നോട്ട് അന്ന് പുറത്തിറക്കിയത്. നോട്ട് നിരോധനത്തെക്കാളും കള്ളപ്പണം തടയാന്‍ ഫലപ്രദമായ നടപടിയാണിതെന്നും വിലയിരുത്തലുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക