Image

തടി കുറക്കാന്‍ ഒരു കാരണം കൂടി... മുരളി തുമ്മാരുകുടി

Published on 09 November, 2018
തടി കുറക്കാന്‍ ഒരു കാരണം കൂടി... മുരളി തുമ്മാരുകുടി
വീണ്ടും ജനീവയില്‍ തിരിച്ചെത്തി. പ്രളയശേഷം കൂടുതല്‍ സമയം കേരളത്തിലാണ് ചിലവഴിച്ചത്. അവധിക്കായാണ് വന്നതെങ്കിലും പ്രൊഫഷണല്‍ കാര്യങ്ങള്‍ക്കാണ് കൂടുതല്‍ സമയം ചിലവാക്കിയത്.ദുരന്താനന്തര പുനര്‍നിര്‍മ്മാണത്തില്‍ വ്യക്തിപരമായും ഔദ്യോഗികമായും സാധ്യമായതൊക്കെ ചെയ്യണമെന്നുണ്ട്. ദുരന്തശേഷം എഴുതാമെന്ന് പറഞ്ഞിരുന്ന സീരീസ് അഞ്ചെണ്ണത്തില്‍ കൂടുതല്‍ സാധിച്ചില്ല. ഇപ്പോള്‍ ആളുകളുടെ മുഴുവന്‍ ശ്രദ്ധയും ശബരിമലയിലായതിനാല്‍ ദുരന്തത്തെക്കുറിച്ച് പറഞ്ഞാല്‍ ആര് കേള്‍ക്കാന്‍. അതുകൊണ്ട് തല്‍ക്കാലം അത് മാറ്റിവെക്കുന്നു.ഈ വര്‍ഷം നാട്ടില്‍ കൂടുതല്‍ വന്നതി??െന്റ ഗുണം ശരീരത്തില്‍ കാണുന്നുണ്ട്. വര്‍ഷം തുടങ്ങിയതില്‍ പിന്നെ പത്തുകിലോ കൂടി. ഇക്കണക്കിന് പോയാല്‍ ആയുസ്സെത്തി മരിക്കില്ല എന്നൊരു തോന്നലുണ്ട്. തടി കുറക്കാന്‍ എന്തെങ്കിലും ചെയ്‌തേ പറ്റൂ. ഇനിയുള്ള രണ്ടു മാസം യാത്രകള്‍ കുറച്ചിട്ട് ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.

തടി കുറക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ടെങ്കിലും കഴിഞ്ഞ ആഴ്ചത്തെ എക്കണോമിസ്റ്റ് വായിച്ചപ്പോള്‍ ഒരു കാരണം കൂടി കിട്ടി.
സാങ്കേതികവിദ്യ പുരോഗമിച്ചതോടെ കാറുകള്‍ സ്വന്തമായി ഓടാന്‍ പോവുകയാണെന്ന് ഞാന്‍ പലവട്ടം പറഞ്ഞല്ലോ. അമേരിക്കയിലും ലണ്ടനിലും ട്രയല്‍ നടന്നു കൊണ്ടിരിക്കുന്നു. അടുത്തമാസം മുതല്‍ കാലിഫോര്‍ണിയയില്‍ ടാക്‌സി ആയി ആട്ടോണോമസ് കാറുകള്‍ ഓടിത്തുടങ്ങും. സ്വിറ്റസര്‍ലാണ്ടില്‍ ഇപ്പോള്‍ തന്നെ സ്വയം ഓടിക്കുന്ന സിറ്റി ബസ് ഉണ്ട്. വലിയ താമസമില്ലാതെ അത് ഇന്ത്യയിലും വരും.

ഇത്തരം കാറുകള്‍ വ്യാപകമാകാന്‍ തടസ്സം സാങ്കേതികവിദ്യയുടെ അഭാവമല്ല. അതിപ്പഴേ ഉണ്ട്. ലോകത്തെ ട്രാഫിക്ക് അപകടങ്ങളില്‍ തൊണ്ണൂറ്റിയഞ്ചു ശതമാനവും ഡ്രൈവര്‍മാര്‍ ഉണ്ടാക്കുന്നതായതിനാല്‍, ഡ്രൈവിങ് സീറ്റില്‍ കംപ്യുട്ടര്‍ വരു?േമ്പാള്‍ അപകടങ്ങള്‍ ഏറെ കുറയും. ഒരു ലക്ഷത്തി അന്‍പതിനായിരം പേര്‍ അപകടത്തില്‍ മരിക്കുന്ന ഇന്ത്യയില്‍ ഇത്തരം കാറുകള്‍ വന്നാല്‍ ഒരു ലക്ഷത്തി നാല്പത്തിനായിരത്തോളം ആളുകളുടെ ജീവന്‍ രക്ഷപെടും.

എങ്കിലും ചില അപകടങ്ങള്‍ ഓട്ടോണമസ് കാറുകളും ഉണ്ടാക്കും. സ്വയം ഓടിക്കുന്ന കാറുകള്‍ അപകടമുണ്ടാക്കിയാല്‍ കാറുണ്ടാക്കിയ കമ്പനി ആണോ, കാറി??െന്റ സോഫ്റ്റ്വെയര്‍ ഉണ്ടാക്കിയവരാണോ, കാറി??െന്റ ഉടമയാണോ, യാത്രക്കാരനാണോ ഉത്തരവാദി എന്ന നിയമപ്രശ്‌നത്തിന് ഇപ്പോഴും തീരുമാനം ആയിട്ടില്ല. അപകടം കുറക്കാന്‍ ശ്രമിക്കു?േമ്പാള്‍ ഉണ്ടാകുന്ന ചില പ്രശ്‌നങ്ങളുണ്ട്. ഓരോ സാഹചര്യത്തിലും എങ്ങനെയാണ് അപകടങ്ങള്‍ ഒഴിവാക്കേണ്ടത് അല്ലെങ്കില്‍ അതിന്റെ വ്യാപ്തി കുറക്കേണ്ടത് എന്ന് കാറിനെ നിയന്ത്രിക്കുന്ന കംപ്യൂട്ടറിനെ പറഞ്ഞു മനസ്സിലാക്കേണ്ടി വരും. ഇവിടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്.

ഉദാഹരണത്തിന് അപകട മരണങ്ങള്‍ പരമാവധി കുറക്കുക എന്നതാണ് കംപ്യൂട്ടറിനോട് നമ്മള്‍ കൊടുക്കുന്ന നിര്‍ദ്ദേശം എന്ന് ?െവക്കുക. അപ്പോള്‍ ചില സാഹചര്യങ്ങളില്‍ ഈ കാറുകള്‍ക്ക് പ്രശസ്തമായ 'ട്രോളി ധര്‍മ്മസങ്കടം' കൈകാര്യം ചെയ്യേണ്ടി വരും.

ഈ ട്രോളി ഡിലമ്മയെപ്പറ്റി കേട്ടിട്ടില്ലാത്തവര്‍ക്ക് വേണ്ടി ചുരുക്കി പറയാം. നിങ്ങള്‍ ഒരു റെയില്‍വേ ട്രാക്കി??െന്റ സൈഡില്‍ നില്‍ക്കുന്നു. ട്രാക്കില്‍ ദൂരെ അഞ്ച് ജോലിക്കാര്‍ പണി ചെയ്യുന്നുണ്ട്. മറു വശത്തു നിന്നും ഡ്രൈവര്‍ ഇല്ലാത്ത ഒരു ട്രോളി വേഗത്തില്‍ വരുന്നു. പണിയില്‍ മുഴുകിയതിനാല്‍ അവര്‍ ട്രോളി വരുന്നത് കാണുന്നില്ല. ഈ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ സമയവുമില്ല. അതേസമയം ഈ റയില്‍വേ ലൈനിന്റെ ഒരു ബ്രാഞ്ച് ലൈനില്‍ മറ്റൊരാള്‍ ജോലി ചെയ്യുന്നുണ്ട്. അയാള്‍ക്കും മുന്നറിയിപ്പ് നല്കാന്‍ സമയമില്ല. നിങ്ങളുടെ മുന്നിലുള്ള ലിവര്‍ വലിച്ചാല്‍ ട്രെയിന്‍ മെയിന്‍ ലൈനില്‍ നിന്നും ബ്രാഞ്ച് ലൈനിലേക്ക് മാറും. നിങ്ങള്‍ ഒന്നും ചെയ്തില്ലെങ്കില്‍ ട്രോളി കയറി അഞ്ചുപേര്‍ മരിക്കും. നിങ്ങള്‍ ലിവര്‍ വലിച്ചാല്‍ ബ്രാഞ്ച് ലൈനില്‍ നില്‍ക്കുന്ന ഒരാള്‍ (തീര്‍ത്തും നിരപരാധിയായ) മരിക്കും.

ചോദ്യം ഇതാണ്. നിങ്ങള്‍ എന്ത് ചെയ്യും?

ഏറെക്കാലം ഇതൊരു തിയറി മാത്രം ആയിരുന്നു. പക്ഷെ കാറുകള്‍ സ്വയം ഓടാന്‍ തുടങ്ങുങ്ങു?േമ്പാള്‍ ഇത്തരം സാഹചര്യം ഉണ്ടാകും, ഒരു അപകട സാഹചര്യം വന്നാല്‍ അതില്‍ ഒരാളെ രക്ഷിക്കാന്‍ ശ്രമിക്കു?േമ്പാള്‍ മറ്റൊരാളെ അപകടപ്പെടുത്തുന്ന സാഹചര്യം ഉണ്ടായാല്‍ കാര്‍ എന്താണ് ചെയ്യേണ്ടതെന്ന് കംപ്യൂട്ടര്‍ജിയെ മുന്‍കൂട്ടി പറഞ്ഞു മനസ്സിലാക്കണം. ഇതിനുള്ള നിയമങ്ങള്‍ ഇപ്പോള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കയാണ്.

ഈ സാഹചര്യത്തിലാണ് അമേരിക്കയിലെ പ്രശസ്തമായ എം.ഐ ടി 'മോറല്‍ മെഷീന്‍' എന്ന വെബ്സൈറ്റ് ഉണ്ടാക്കിയിരിക്കുന്നത്. വിവിധ സാഹചര്യങ്ങളില്‍ രണ്ടു സാധ്യതകളുണ്ടെങ്കില്‍ ഓട്ടോണോമസ് കാര്‍ എന്ത് ചെയ്യണം എന്ന ചോദ്യമാണ് ഇവിടെയുള്ളത്. ലോകത്തെമ്പാടുനിന്നുമുള്ള ആളുകള്‍ നാലുകോടിയോളം തവണ വിവിധ സാധ്യതകള്‍ക്ക് ഉത്തരം നല്‍കിക്കഴിഞ്ഞു.

പ്രായപൂര്‍ത്തിയായ ഒരാളെ രക്ഷിക്കുന്നതിനെ അപേക്ഷിച്ച് മറ്റുള്ളവരെ രക്ഷിക്കാന്‍ ആളുകള്‍ക്കുള്ള താല്പര്യമാണ് ഈ ഉത്തരങ്ങള്‍ പറയുന്നത്. കുട്ടികളെ, കുട്ടികളുമായി നടക്കുന്നവരെ, ഡോക്ടര്‍മാരെ, അത്ലറ്റുകളെ ഒക്കെ രക്ഷിക്കാന്‍ ആളുകള്‍ കൂടുതല്‍ താല്പര്യം കാണിക്കുമെന്നാണ് പഠനം പറയുന്നത്. അതേസമയം തടിയന്‍, തടിച്ചി, വയസ്സായവര്‍ ഇവരെ രക്ഷിക്കാന്‍ താല്പര്യം കുറവും ആണ്. ഒരു പട്ടിയെ രക്ഷിക്കുന്നതിനാണ് ആളുകള്‍ പൂച്ചയെ രക്ഷിക്കുന്നതിനേക്കാള്‍ പ്രാധാന്യം കൊടുത്തത്. ഒരു കുറ്റവാളിയെ രക്ഷിക്കുന്നതിന് പട്ടിയെ രക്ഷിക്കുന്നത്ര താല്പര്യം പോലും ആളുകള്‍ക്ക് ഇല്ലത്രെ !.

ഇതൊക്കെ നാളെ നിയമം ആകുമോ എന്ന് പറയാന്‍ പറ്റില്ല. ഏതെങ്കിലും ഒക്കെ നിയമം ഉണ്ടായേ പറ്റൂ. നിയമം ഉണ്ടാകുന്ന കാലത്ത് റോഡില്‍ ഇറങ്ങുന്ന തടിയന്മാരുടെ കാര്യം പോക്കാണ് എന്ന് തോന്നുന്നു. വയസ്സായവര്‍ തടിയനും കൂടി ആണെങ്കില്‍ പൂര്‍ത്തിയായി. അതുകൊണ്ട് വയസ്സാകുന്ന മുറക്ക് തടി കുറച്ചു കൊണ്ട് വരണം

മോറല്‍ മെഷീന്റെ വെബ്സൈറ്റ് ഒന്ന് പോയി ടെസ്റ്റ് ചെയ്യണം. നമ്മെ ഏറെ ചിന്തിപ്പിക്കും അത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക