• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • Helpline
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • ഫോമാ
  • ഫൊകാന
  • Matrimonial
  • എഴുത്തുകാര്‍
  • നഴ്സിംഗ് രംഗം
  • നവലോകം
  • ABOUT US
  • DONATE

ഹേലി ഇനി എന്തു ചെയ്യും? (ഏബ്രഹാം തോമസ്)

namukku chuttum. 12-Oct-2018
ന്യൂയോര്‍ക്ക് : പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ യു.എന്‍. അബാസിഡറും ഇന്ത്യന്‍ വംശജയുമായ നിക്കിഹേലി രാജിവയ്ക്കുകയാണെന്നും 2018 ഡിസംബര്‍ 31ന് ശേഷം പദവിയില്‍ തുടരുകയില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ്. ട്രമ്പിനെ ഈ വിവരം ഏതാണ്ട് 6 മാസം മുമ്പ് അറിയിച്ചിരുന്നുവെന്നും രഹസ്യവൃത്തങ്ങള്‍ പറയുന്നു.
53 കാരിയായ ഹേലി സൗത്ത് കരോലിനയില്‍ രണ്ട് തവണ ഗവര്‍ണ്ണറായിരുന്നു. 2016 നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ട്രമ്പിനെ പല കാര്യങ്ങളിലും വിമര്‍ശിച്ചിരുന്ന ഹേലിയെ തന്റെ ക്യാമ്പില്‍ ഉള്‍പ്പെടുത്തുക വഴി ട്രമ്പ് ഇരുവരും തമ്മിലുളഌബന്ധം മെച്ചപ്പെടുത്തിയതായി പലരും കരുതി. ട്രമ്പുമായുള്ള അഭിപ്രായ വ്യത്യാസത്തില്‍ പല ക്യാബിനറ്റ് അംഗങ്ങളും പിരിഞ്ഞുപോയി. പിരിച്ചു വിടുന്നതായി അറിയിക്കുന്ന പിങ്ക് സ്ലിപ്പുകള്‍ വൈറ്റ് ഹൗസില്‍ ധാരാളം തയ്യാറായി ഇരിപ്പുണ്ട് എന്നൊരു ഫലിതം പ്രചാരത്തിലുണ്ട്. രണ്ട് വര്‍ഷം തന്റെ പദവിയില്‍ തുടരുവാന്‍ ഹേലിക്ക് കഴിഞ്ഞത് വൈറ്റ് ഹൗസുമായുള്ള അകലം മൂലമാണെന്നും ചിലര്‍ വിശേഷിപ്പിച്ചിരുന്നു(വൈറ്റ് ഹൗസ് വാഷിംഗ്ടണ്‍ ഡിസിയിലും ഹേലിയുടെ ഓഫീസ് ന്യൂയോര്‍ക്കിലുമാണ്). ഹേലിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പിന്തുടര്‍ന്ന നയങ്ങളെകുറിച്ചും പൊതുവെ മതിപ്പാണ് ഉള്ളത്. പിരിഞ്ഞ് പോകാനുളള യഥാര്‍ത്ഥകാരണം വ്യക്തമല്ല. ഒരു പക്ഷെ ഒരിക്കലും പരസ്യമാക്കപ്പെട്ടു എന്നു വരില്ല. ഹേലിയുടെ പെരുമാറ്റത്തിലും പ്രഖ്യാപനങ്ങളിലും ഒരു ട്രമ്പിയന്‍ ഫ്‌ളെയര്‍ ദൃശ്യമായിരുന്നു.

ഹേലി ഇനി എന്ത് ചെയ്യും എന്ന് പല കഥകളും പ്രചരിക്കുന്നുണ്ട്. സൗത്ത് കരോലിന രാഷ്ട്രീയത്തില്‍ തിരികെ പ്രവേശിച്ച് വീണ്ടും ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്ന് ഒരു വിഭാഗം കരുതുന്നു. ശക്തമായ റിപ്പബ്ലിക്കന്‍ നേതാവായി ചിലര്‍ കരുതുന്ന ഹേലി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ 2020 ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാന്‍ ശ്രമിക്കുമെന്ന് ഒരു വിഭാഗം കരുതുന്നു. എന്നാല്‍ 2020 ല്‍ ട്രമ്പ് വീണ്ടും മത്സരിച്ചാല്‍ താന്‍ മത്സരരംഗത്തുണ്ടാവില്ല എന്ന് ഇവര്‍ പറഞ്ഞു. തികച്ചും ബുദ്ധിപരമായ ഒരു പ്രഖ്യാപനമാണ് ഇത്. ട്രമ്പ് 2020 ല്‍ വീണ്ടും മത്സരിക്കുമെന്നത് ഉറപ്പാണ്. ട്രമ്പ് വീണ്ടും മത്സരിച്ചാല്‍ റിപ്പബ്ലിക്കന്‍ പ്രൈമറികളില്‍ വിജയിക്കുവാന്‍ തനിക്ക് കഴിയുകയില്ല എന്ന് ഹേലിക്കറിയാം.

ഹേലി ട്രമ്പ് ഭരണത്തില്‍ നിന്ന് വിടപറയുമ്പോള്‍ അവരുടെ സാമ്പത്തിക വിവരവെളിപ്പെടുത്തല്‍ അനുസരിച്ച് അവര്‍ക്ക് ഒരു മില്യന്‍ ഡോളറിന്റെ കടം ഉണ്ട്. കഴിഞ്ഞ വര്‍ഷം നിക്കിയും ഭര്‍ത്താവ് മൈക്കലും ഒരു റെന്റല്‍ പ്രോപ്പട്ടിയില്‍ നിക്ഷേപിക്കുവാനായി ഒരു മില്യന്‍ ഡോളര്‍ കടമെടുത്തിരുന്നു. നിക്കിയുടെ മാതാപിതാക്കളില്‍ നിന്ന് കടം വാങ്ങി ബാക്കിയുള്ള ഒരു വ്യാപാരസ്ഥാനപന വസ്തു നിക്കി- മൈക്കല്‍ ദമ്പതികള്‍ ഏറ്റെടുത്തു. ഇത് 2018 ജനുവരിയില്‍ ഇവര്‍ 1.2 മില്യന്‍ ഡോളറിന് വിറ്റു. 30 വര്‍ഷകാലാവധിയിലുള്ള മറ്റൊരു കടത്തിന് 2,5000 ഡോളര്‍ മുതല്‍ 5,00000 ഡോളര്‍ വരെ തിരിച്ചടയ്ക്കാനുണ്ട്.

2017 ല്‍ സൗത്ത് കരോലിന ഗവര്‍ണര്‍ എന്ന നിലയില്‍ തനിക്ക് 9,759 ഡോളര്‍ വരുമാനം ഉണ്ടായതായി ഇവര്‍ വെളിപ്പെടുത്തി. വാഷിംഗ്ടണ്‍ ഡിസിയിലുള്ള ഒരു വാച്ച് ഡോഗ് ഗ്രൂപ്പ് നിക്കി ഹേലിക്കെതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ്. ഒരു സൗത്ത് കരോലിന വ്യവസായിയുടെ സ്വകാര്യ വിമാനങ്ങളില്‍ ഇവര്‍ യാത്ര ചെയ്തതായാണ് ആരോപണം സിറ്റിസണ്‍സ് ഫോര്‍ റെസ്‌പോണ്‍സിബിലിറ്റി ആന്റ് എത്തിക്‌സ് എന്ന വാഷിംഗ്ടണ്‍ സംഘടന ഹേലി വിമാനയാത്രാ ചെലവ് കുറച്ച് കാണിച്ചു എന്നാരോപിച്ചു. നിക്കിയും ഭര്‍ത്താവ് മൈക്കലും ചേര്‍ന്ന് നടത്തിയ വിമാന യാത്രകള്‍ക്ക് 1,754 ഡോളറാണ് ചെലവ് എന്നാണ് ഇവര്‍ സാമ്പത്തിക വിവരങ്ങളില്‍ സമര്‍പ്പിച്ചത്. യഥാര്‍ത്ഥത്തില്‍ ഈ സ്വകാര്യ വിമാനത്തിലെ യാത്രയ്ക്ക് കുറഞ്ഞത് 24,000 ഡോളര്‍ ചെലവ് വരുമെന്ന് സംഘടന ആരോപിക്കുന്നു. ഗിബ്‌സ് ഇന്റര്‍ നാഷ്ണലിന്റേതാണ് വിമാനം. ഉടമ ജിമ്മി ഗിബ്‌സാണ്.

സൈമത്ത് മക്ക്‌സിക്കിന്റെ ആലീസ് മാനുഫാക്ചറിംഗ് കമ്പനിയുടെ വിമാനത്തില്‍ നടത്തിയ രണ്ട് യാത്രകളുടെ ചെലവുകളും ഹേലി വളരെ കുറച്ചു കാണിച്ചതായും  ആരോപണമുണ്ട്. കോക്‌സ് ഇന്‍ഡസ്ട്രീസിന്റെ പ്രസിഡന്റും സിഇഓയുമായ മിക്കീ ജോണ്‍സണ്‍ ഹേലിയുടെ ദീര്‍ഘകാല സുഹൃത്താണ്. സൗത്ത് കരോലിന രാഷ്ട്രീയത്തിലേയ്ക്ക് മടങ്ങി ചെല്ലുമ്പോള്‍ ഈ ആരോപണങ്ങള്‍ കൂടുതല്‍ ശക്തമായി ഉയരും.

Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
പള്ളിയില്‍ കുഞ്ഞുങ്ങള്‍ക്കുള്ള സുരക്ഷിതത്വം (ബി ജോണ്‍ കുന്തറ)
പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് ജസീക എലിസബത്ത് സിംസിന് സമ്മാനിച്ചു
മലയാള ഭാഷയുടെ അഭിവ്യദ്ധിക്കായി പ്രവര്‍ത്തിക്കുന്നവരെ തിരിച്ചറിയണം - ഡോ. പുനലൂര്‍ സോമരാജന്‍.
മതിലിനുള്ളിലെ രാഷ്ട്രീയം (ബി ജോണ്‍ കുന്തറ)
പദ്മനാഭപുരത്തു നിന്ന് ഉദയപ്പൂര്‍ വഴി ഹാര്‍വാഡില്‍, കേരളത്തിന് സാധനപാഠം നല്‍കാന്‍ ഡോ രാജേശ്വരി മടങ്ങിയെത്തുന്നു (കുര്യന്‍ പാമ്പാടി)
സമാധാനയാത്രകള്‍ കൊണ്ടുവരുന്ന സമാധാനം ഇതാണോ? (ഹസീന റാഫി )
മനസ് നിറച്ച് സൂപ്പര്‍ബോളിന്റെ ആരവം, കൊമേര്‍ഷ്യലുകളുടെയും... (പകല്‍കിനാവ് : ജോര്‍ജ് തുമ്പയില്‍)
സത്യജ്വാല: കത്തോലിക്കാ സഭാ നവീകരണ പ്രസിദ്ധീകരണം
അക്ഷരലോകത്തെ വിസ്മയഗോപുരം (കാരൂര്‍ സോമന്‍)
അടിയന്തരാവസ്ഥയെ ഡെമോക്രാറ്റുകള്‍ എങ്ങനെ നേരിടും? (ഏബ്രഹാം തോമസ്)
മരണശേഷവും നന്മ ചൊരിയുന്ന ജീവിതം (സിബി ഡേവിഡ്)
സാഹിത്യ വിദ്യാര്‍ഥികള്‍ക്ക് ഒരു പാഠപുസ്തകം (ലേഖനം: സാം നിലമ്പള്ളില്‍)
പള്ളി സ്വത്ത് ഭരണത്തില്‍ നിയന്ത്രണം വരുന്നു; ബില്ലിന് കരട് രൂപമായി പുതിയ ബില്ലിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമെന്ന് കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സില്‍
ബട്ടര്‍ഫ്‌ളെ സാംഗ്ച്വറിയിലൂടെ അതിര്‍ത്തി മതില്‍ കടന്ന് പോകുമോ? (എബ്രഹാം തോമസ്)
ഒക്കലഹോമ സിറ്റി മേയര്‍ തിരഞ്ഞെടുപ്പില്‍ മരിച്ച സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്ത്
ജോയി ചെമ്മാച്ചേലിനു അഞ്ജലി അര്‍പ്പിക്കാന്‍ വന്‍ ജനാവലി
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ 2018-2019 അറിഞ്ഞതും അറിയേണ്ടതും
ജോയി ചെമ്മാച്ചേല്‍ സമാനതകളില്ലാത്ത വ്യക്തിത്വം (ഒരനുസ്മരണം-അപ്പച്ചന്‍ കണ്ണഞ്ചിറ)
ഗ്രാമി നിശയില്‍ എല്‍ജി ബി ടി ക്യൂവും ജിമ്മി കാര്‍ട്ടറും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു (ഏബ്രഹാം തോമസ്)
നിശബ്ദമായി നാട് കടത്തപ്പെടുന്ന ഇന്ത്യയുടെ പുണ്യാത്മാവ് (ജയ് പിള്ള)
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM