Image

കൊച്ചിയില്‍ 15 കോടിയുടെ കൊക്കെയ്‌ന്‍ വേട്ട

Published on 21 November, 2017
കൊച്ചിയില്‍ 15 കോടിയുടെ കൊക്കെയ്‌ന്‍  വേട്ട


കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 15 കോടി വില മതിക്കുന്ന കൊക്കെയ്‌ന്‍ പിടികൂടി. പരഗ്വേ സ്വദേശി അലക്‌സിസ്‌ റിഗാലഡോ ഫര്‍ണാണ്ടസ്‌ എന്നയാളെ സംഭവവുമായി ബന്ധപ്പെട്ട പൊലീസ്‌ പിടികൂടി. കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന്‌ വേട്ടയാണ്‌ നെടുമ്പാശ്ശേരിയില്‍ നടന്നത്‌.

പിടിയിലായ റിഗാലഡോ ഫര്‍ണാണ്ടസ്‌ അന്താരാഷ്ട്ര മയക്കുമരുന്ന്‌ മാഫിയയിലെ മുഖ്യകണ്ണിയാണെന്ന്‌ സൂചന. ഇയാളെ ദ്വിഭാഷിയുടെ സഹായത്തോടെ നര്‍ക്കോട്ടിക്ക്‌ കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) ചോദ്യം ചെയ്‌തു വരികയാണ്‌. ഇയാള്‍ ആദ്യമായാണ്‌ ഇന്ത്യയില്‍ വരുന്നതെന്ന്‌ പാസ്‌പോര്‍ട്ട്‌ പരിശോധനയില്‍ തെളിഞ്ഞത്‌.


ഞായറാഴ്‌ച രാത്രി ഇന്‍ഡിഗോ 6 ഇ 412 വിമാനത്തില്‍ ഗോവയ്‌ക്ക്‌ പോകാനെത്തിയപ്പോഴാണ്‌ യുവാവ്‌ സി.ഐ.എസ്‌.എഫിന്റെ പിടിയിലായത്‌. ബ്രസീലില്‍ നിന്ന്‌ കൊക്കൈയിന്‍ എത്തിച്ചതെന്നാണ്‌ ഇയാള്‍ പറയുന്നത്‌. ബ്രസീലില്‍ നിന്ന്‌ ദുബായ്‌ വഴി രാവിലെയാണ്‌ യുവാവ്‌ കൊച്ചിയിലെത്തിയത്‌. കൊക്കൈന്‍ ഇയാളുടെ ശരീരത്തില്‍ കെട്ടിവെച്ച നിലയിലായിരുന്നു.


3.654 കിലോ കൊക്കെയ്‌നുമായാണ്‌ ഇയാള്‍ പിടിയിലായത്‌. മൂന്ന്‌ പാക്കറ്റുകള്‍ വയര്‍ കുറക്കുന്നതിന്‌ ഉപയോഗിക്കുന്ന ബെല്‍റ്റിനടിയില്‍ ശരീരത്തിന്റെ നടുഭാഗത്തും രണ്ടെണ്ണം കാലിലുമാണ്‌ ഒളിപ്പിച്ചിരുന്നത്‌. കൊച്ചിയില്‍ വിമാനം ഇറങ്ങുമ്പോള്‍ ദേഹപരിശോധന ഇല്ലാത്തതിനാല്‍ കസ്റ്റംസിനും എമിഗ്രേഷനും സി.ഐ.എസ്‌.എഫിനും മയക്കുമരുന്ന്‌ കണ്ടെത്താനായില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക