അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ ചിത്രം കൂടുതല്‍
വ്യക്തമായസ്ഥിതിക്ക് സ്ഥാനാര്‍ത്ഥികളുടെ ജയപരാജയ സാധ്യതകളെപ്പറ്റി
ചിന്തിക്കുന്നത് ഉചിതമായിരിക്കുമെന്ന് തോന്നുന്നു. ഇനി അറിയാനുള്ളത്
ഗ്രീന്‍ പാര്‍ട്ടിപോലുള്ള ചെറിയ സംഘടനകളുടേയും ജനസ്വാധീനമുള്ള
വ്യക്തികളടെയും തീരുമാനമാണ്. അവര്‍ ഇലക്ഷനിന് മത്സരിച്ചാല്‍
ഡെമോക്രാറ്റ്സിന്റേയും റിപ്പബ്ളിക്കന്സിന്റേയും കുറെ വോട്ടുകള്‍
പിടിച്ചുമാറ്റാമെന്നല്ലാതെ ജയസാധ്യതകള്‍ ഇല്ലാത്തവരാണ്. റോസ് പെറോ
എന്ന ബില്ല്യണയര്‍ റിപ്പബ്ളിക്കന്‍സിന്റെ വലിയൊരുവിഭാഗംവോട്ടും
പിടിച്ചുമാറ്റിയതുകൊണ്ടാണ് ബില്‍ ക്ളിന്റന് രണ്ടുപ്രാവശ്യവും
വിജയിച്ചത്. അതുപോലെ ആരെങ്കിലും ഇത്തവണയും രംഗത്തെത്തുമോയെന്ന്
പറയാറായിട്ടില്ല. ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് റോണാള്‍ഡ് ട്രംപിനും
ഹില്ലാരിക്കും ജയസാധ്യതയുണ്ടെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ നിഗമനം.
ട്രംപിന് മുന്‍തൂക്കമുണ്ടെന്ന് അടുത്തിടെനടന്ന ചില പോളുകള്‍
സൂചിപ്പിക്കുന്നു. അമേരിക്കന്‍ ചരിത്രം പരിശോധിക്കുമ്പോള്‍ ഒരുപാര്‍ട്ടി
തുടര്‍ച്ചയായി മൂന്നുപ്രാവശ്യം അധികാരത്തില്‍ വന്നതായി കാണുന്നില്ല.
അങ്ങനെ നോക്കുമ്പോള്‍ ഈ പ്രാവശ്യം റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥിയായ ട്രംപ്
വിജയിക്കുമെന്ന് അനുമാനിക്കാം.
ഒരു രാഷ്ട്രീയക്കാരന്
അല്ലാത്തതിനാല്‍ വായില്‍തോന്നിയതെല്ലാം വിളിച്ചുപറഞ്ഞ് ഒരുപാട്
ശത്രുക്കളെ സൃഷ്ടിച്ചു എന്നുള്ളതാണ് ട്രംപിന്റെദോഷം. തന്നെ അറ്റാക്ക് ചെയ്തവരെ
തൊലിയുരിച്ചാണ് അദ്ദേഹം വിട്ടത്. അവരില്‍ റിപ്പബ്ളിക്കന്മാരായ ജെബ്
ബുഷും, മിറ്റ് റോംമ്നിയും ക്രൂസും ഉള്‍പ്പെടും. അവരെല്ലാം വൈറ്റഹൗസില്‍
വാണരുളുന്നത് സ്വപ്നം കണ്ടവരാണ്. സ്വപ്നം തകര്ന്നാലത്തെ നിരാശ
മനസിലാക്കാവുന്നതേയുള്ളു. അവര്‍ ട്രംപിന് വോട്ടുചെയ്യുകയില്ലെന്നാണ്
പറയുന്നത്. ഒരുപക്ഷേ, അവരുടെ അഞ്ചാറ് വോട്ടുകള്‍ ഹില്ലാരിക്ക്
പ്രതീക്ഷിക്കാം, മാക്സിമം ഏഴ്.
പൊളിറ്റീഷ്യന്റെ കപട
ടാക്ക്ടിക്ക്സൊന്നും (Tactics) ട്രംപിന് അറിയല്ല. പക്ഷേ, അദ്ദേഹം ശുദ്ധനാണ്,
ഹില്ലാരിയുടെ കാപട്യങ്ങളൊന്നുംതന്നെ ഇല്ല. സത്യസന്ധനാണ് വിശ്വസിക്കാന്‍
കൊള്ളാവുന്നവനാണ് രാജ്യസ്നേഹിയാണ് എന്നെല്ലാമാണ് ബഹുഭൂരിപക്ഷം ആളുകളും
പോളുകളില്കൂടി അദ്ദേഹത്തെപ്പറ്റി അഭിപ്രായപ്പെട്ടത്. അമേരിക്ക ഫസ്റ്റ്
(America First)എന്ന മുദ്രാവാക്യം മാത്രംമതി ഈരാജ്യത്തെ സ്നേഹിക്കുന്നവര്‍
അദ്ദേഹത്തിന് വോട്ടുചെയ്യാന്‍ പ്രേരിതരാകാന്‍.
ഏത് രാജ്യത്തായാലും ആ
രാജ്യത്തെ സ്നേഹിക്കുന്നവര്‍ക്കല്ലേ അവിടെ വസിക്കാനുള്ള അര്ഘതയുള്ളു.
ഇന്‍ഡ്യയില്‍ ജീവിക്കുകയും പാക്കിസ്ഥനെ സ്നേഹിക്കുകയും ചെയ്യുന്നവര്‍
അവിടേക്ക് പോവുകയല്ലേ നല്ലതെന്ന ലളിതമായചോദ്യം ചോദിക്കട്ടെ. അതുപോലെ
അമേരിക്കയില്‍ ജീവിക്കുകയും ഈ രാജ്യം നല്കുന്ന സുഹസൗകര്യങ്ങള്
ആസ്വദിക്കുകയും ഈ രാജ്യത്തെ വെറുക്കുകയും ചെയ്യുന്നവര്‍ ഇവിടംവിട്ട്
ഇന്നല്ലെങ്കില്‍ നാളെ പോകേണ്ടിവരും. ഡൊണ്ള്ഡ് ട്രംപ് അത് ഇന്നേ
പറഞ്ഞെന്നേയുള്ളു. ഒബാമയുടെ ഭരണകാലത്ത് സിറിയയിലും ഇറാക്കിലും
പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും മറ്റനേകം ഇസ്ളാമിക
രാജ്യങ്ങളില്‍നിന്നുമുള്ള ഒന്‍പതുലക്ഷം അഭയാര്‍ത്ഥികളെ സ്വീകരിച്ചെന്നും
അവരില്‍ ഭൂരിപക്ഷംപേരും ഫുഡ്സ്റ്റാംപ് കൊണ്ടാണ് ജീവിക്കുന്നതെന്നും
വായിക്കുകയുണ്ടായി. അമേരിക്കന്‍ പൗരന്മാരുടെ ടാക്സ്മണികൊണ്ടാണ് അവര്‍
ഭക്ഷണംകഴിക്കുന്നത്. അമേരിക്കക്കാരുടെ ഔദാര്യംകൊണ്ട് ജീവതം
പുലര്‍ത്തുകയും ഈരാജ്യത്തെ വെറുക്കുകയും ഈ രാജ്യത്തെ നശിപ്പിക്കാന്‍
ശ്രമിക്കുന്നവരെ നാടുകടത്തണമെന്നും ട്രംപ് പറഞ്ഞതിനാണ് അദ്ദേഹത്തെ
റെയ്സിസ്റ്റായി (Racist) ഹില്ലാരിയും കൂട്ടരും ചിത്രീകരിക്കുന്നത്.
ഹില്ലാരിക്ക് വേണ്ടത് അവരുടെ വോട്ടാണ്. രാജ്യം എങ്ങനെയായാലും അവര്‍ക്ക്
പ്രശ്നമില്ല.
9-11 ഉം, സാന്‍ ബര്ണഡീനോയും, ഒര്‍ലാന്‍ഡോയും
ആവര്‍ത്തിക്കാന്‍ പാടില്ല. അമേരിക്കക്കാരുടെ മഹാമനസ്കതയെ
മുതലെടുത്തുകൊണ്ടാണ് ചിലര്‍ ഭീരുത്വംനിറഞ്ഞ പ്രവൃത്തികള്‍ ചെയ്യുന്നത്.
രണ്ടാം ലോകയുദ്ധകാലത്ത് ഹിറ്റ്ലര്‍ പോലും അമേരിക്കയെ അക്രമിക്കാന്‍
ധൈര്യപ്പെട്ടില്ല. എന്നാല്‍ ഏതാനുംചില ഭീരുക്കളാണ് ഇവിടെവന്ന് ഈരാജ്യം
നല്കുന്ന സ്വാതന്ത്ര്യം മുതലെടുത്ത് ഈരാജ്യത്തെ അക്രമിക്കാന്‍ തയ്യാറായത്.
ക്രിസ്ത്യന്‍ ഭൂരിപക്ഷരാജ്യമായ അമേരിക്കയില്‍ ഏത് മതക്കാര്‍ക്കും
വന്ന്താമസിക്കാനും ആരാധനാലയങ്ങള്‍ നിര്‍മ്മിക്കാനും അവരവരുടെ
വിശ്വാസങ്ങള്‍ കാത്തുസൂക്ഷിക്കാനും അവകാശമുണ്ട്. അത് ഈരാജ്യത്തിന്റെ
മഹാമനസ്കതയാണ്. സൗദി അറേബ്യയില്‍ അന്യമതക്കാര്‍ക്ക് ഈയൊരു
അവകാശമുണ്ടോ? പാക്കിസ്ഥാനില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും പീഡനം
അനുഭവിച്ചുകൊണ്ടിരിക്കയാണ്. ബംഗ്ളാദേശില്‍ ഹിന്ദുക്കളെ
കൊന്നൊടുക്കുന്നു. അമേരിക്കയില്‍ അന്യമതക്കാര്‍ ഈനാട്ടുകാര്ക്കുള്ള
അതേസ്വാതന്ത്യം അനുഭവിച്ച് ജീവിക്കുന്നു. ഇവിടെ വസിക്കുന്ന മുസ്ളീമുകളില്
ചിലര്‍, ചിലര്‍മാത്രം, ഈ രാജ്യത്തിനെതിരായി ചിന്തിക്കുകയും
പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അവര്‍ ഇവിടെ ജീവിക്കാന്‍ അര്ഘരല്ല. അവരെ
പുറംതള്ളണമെന്നാണ് ട്രംപ് പറയുന്നത്. അവരുടെ വോട്ടുകിട്ടിയാല്‍
ഹില്ലാരിക്ക് ബഹുസന്തോഷം.
വിശ്വസിക്കാന്‍ കൊള്ളാത്തവള്‍,
അവസരവാദി, കള്ളംപറയുന്നവള് ഇതെല്ലാമാണ് ഹില്ലാരിയെപ്പറ്റി
ബഹുഭൂരിപക്ഷം അമേരിക്കക്കാരുടേയും അഭിപ്രായം. നാലുവര്‍ഷം സ്റ്റേറ്റ്
സെക്രട്ടറിയായിരുന്ന് താനൊരു പരാജയമാണെന്ന് തെളിയിച്ച അവര്‍
പ്രസിഡണ്ടായാലത്തെ അവസ്ഥ എന്തായിരിക്കും? ദീര്‍ഘവീക്ഷണം
ഇല്ലാത്തവളാണ് എന്നുള്ളതിന്റെ തെളിവാണ് ഇറാക്ക്യുദ്ധത്തിനുള്ള അവരുടെ
അനുമതിവോട്ട്. ഇപ്പോള്‍ പതിമൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം തന്റെവോട്ട്
തറ്റായിപ്പോയെന്ന് അവര്സമ്മതിച്ചിരിക്കുന്നു. മുസ്ളീംവോട്ടിനെ
ലക്ഷ്യംവെച്ചുകൊണ്ടാണ് പ്രസ്തുത സമ്മതംരേഖപ്പെടുത്തല്. ദീര്‍ഘവീക്ഷണം
ഇല്ലാത്ത വ്യക്തിക്ക് പ്രസിഡണ്ടാനുള്ള യോഗ്യതയെയാണ് ബെര്‍ണി സാന്‍ഡേര്‍സ്
ചോദ്യംചെയ്തത്.
ഇനി ഹില്ലാരിയുടെ വ്യക്തിജീവിതത്തിലേക്ക്
നോക്കിയാലും അവസരവാദവും കള്ളത്തരങ്ങളും തന്റെ കൈമുതലാണെന്ന്
തെളിയിച്ചിട്ടുള്ള അവസരങ്ങളുണ്ട്. വ്യഭിചാരിയായ ഒരു
ഭര്‍ത്താവിനോടൊപ്പം അന്തസ്സുള്ള അമേരിക്കന്‍ സ്ത്രീകള്‍ ജീവിക്കാറില്ല.
ഒന്നുരണ്ടുമല്ലല്ലോ
ബില്‍ ക്ളിറ്റണ്ന്റെ രാസലീലകളുടെ തെളിവായി
പുറത്തുവന്നത്. വേറെയും ഡസന്‍ കണക്കിന് വിവാഹപൂര്‍വ്വ ബന്ധങ്ങള്‍
അദ്ദേഹത്തിന് ഉണ്ടായിരുന്നു. പലരും അഭിമാനം സൂക്ഷിക്കാന്‍ സംഭവം
പരസ്യപ്പെടുത്താതെ ഇരുന്നതാണ്. ഇതൊന്നും ഹില്ലാരി അറിഞ്ഞില്ലെന്ന്
ഭാവിക്കുന്നത് അവരുടെ കള്ളത്തരത്തിന് തെളിവാണ്. അവസാനം തന്റെ
കണ്മുന്പില്തന്നെയല്ലേ വൈറ്റ് ഹൗസിലെ കേളികള്‍ നടന്നത്. തന്റെ പിതാവിന്റെ
പരസ്ത്രീകളുമായിട്ടുള്ള വിളയാട്ടങ്ങള്‍ ചെല്‍സി ക്ളിണ്ന്റെ മനസിനെ
എത്രത്തോളം വേദനിപ്പിച്ചിട്ടുണ്ടാകുമെന്ന് ട്രംപിന്റെ മക്കളെപ്പറ്റി
വിലപിച്ച മിസ്റ്റര്‍. ഉമ്മന്‍ ചിന്തിച്ചിട്ടുണ്ടാവില്ല.
ട്രംപ് രണ്ട്
ഭാര്യമാരെ ഉപേക്ഷിച്ച് മൂന്നാമതൊരു സ്ത്രീയെ വിവാഹം കഴിച്ചു എന്നുള്ളത്
നേരുതന്നെ. ഇത് അമേരിക്കക്കാരുടെ ജീവിതത്തില്‍ ഒരു പുതുമയല്ല.
മലയാളികളുടെ മനോഭാവമല്ല അമേരിക്കക്കാരുടേതെന്ന് മിസ്റ്റര്‍. ഉമ്മന്‍
മനസിലാക്കിയിട്ടില്ലെന്ന് തോന്നുന്നു. ചില്ലറ ജോലികള്‍ ചെയ്ത്
ലുബ്ധിച്ച്ജീവിച്ച് മിച്ചമുള്ളകാശ് ബാങ്കിലിട്ട് രണ്ടുവര്‍ഷംകൂടുമ്പോള്‍
നാട്ടില്‍പോയി ഞെളിഞ്ഞുനടന്നിട്ട് തിരികെവന്ന് വീണ്ടും
പഴയജീവിതംനയിച്ച് ടീവിയില്‍ സ്ത്രീപുരുഷനന്മാര് ചുംബിക്കുന്നത്
കാണുമ്പോള്‍ മക്കള്‍ അടുത്തുണ്ടെങ്കില്‍ ചാനല്‍മാറ്റി സിഎന്നെന്നിലെ ന്യൂസും
കണ്ടുകൊണ്ടിരിക്കുന്ന മലയാളിയുടെ (എന്റെയുംകൂടി കാര്യമാണ്
പറയുന്നത്) ഇടുങ്ങിയ മനോഭാവമല്ല അമേരിക്കക്കാരുടേത്. സന്തോഷത്തിന്റെ
പിന്നാലെപോകുന്ന അമേരിക്കക്കാരന് സന്തോഷകരമല്ലാത്ത ജീവിതത്തെ
വലിച്ചുനീട്ടിക്കൊണ്ടുപോകാന്‍ ഇഷ്ടപ്പെടുന്നവനല്ല. മിസ്റ്റര്‍. ട്രംപ്
തന്റെ മക്കളെ നേരായവഴിയില്‍ നടത്തി വലിയൊരു ബിസിനസ്സ് സാമ്രാജ്യം
അവര്‍ക്കായി നിര്മ്മിച്ചുനല്കി അവരെ സന്തോഷവാന്മാരും സന്തോഷവതികളും
ആക്കിയതാണ് അവരുടെതന്നെ വാക്കുകളില്കൂടിതന്നെ വെളിപ്പെട്ടത്.
തങ്ങളുടെ പിതാവിനെപ്പറ്റി അവര്‍ക്ക് അഭിമാനമാണ്. എന്നിട്ടും
മലയാളിക്കാണ് അവരെപ്പറ്റി കപടസങ്കടം.
നവംബറിലെ ഇലക്ഷനില്‍
ഡൊണാള്‍ഡ് ട്രംപ് വിജയിക്കുമെന്നുള്ളതില് സംശയമില്ല. അമേരിക്കയില്‍ ഒരു
പുതുയുഗം അതോടുകൂടി ഉദയംചെയ്യും. ആ നല്ല നാളേക്കുവേണ്ടി
കാത്തിരിക്കാം.
മുറിവാല്.
ഇരുപതോളം മലയാളി
യുവതീയുവാക്കള്‍ ഐഎസ്സില്‍ ചേരാന്‍ പോയതായി വാര്‍ത്ത. നല്ലകാര്യം. അത്രയും
ജനസംഘ്യ കുറഞ്ഞുകിട്ടുമല്ലോ. അവര്‍ സിറിയയിലോ ഇറാക്കിലോപോയി
പൊട്ടിത്തെറിക്കുകയോ അമേരിക്കന്‍ ബോംബിന്റെ അടിയില്‍പെട്ട് ചമ്പലാകുകയോ
എന്തെങ്കിലും ആയിത്തീരട്ടെ. സുഷമ എന്തിനാ അവരെപ്പറ്റി
വേവലാതിപ്പെടുന്നത്? അഥവാ ആരെങ്കിലും തിരികെ വരികയാണെങ്കില്‍ അവര്‍ക്ക്
തിഹാര്‍ ജയിലില്‍ വേണ്ടത്ര താമസസൗകര്യം ഒരുക്കേണ്ടതാണ്. അങ്ങനെ പോകാന്‍
ആഗ്രഹിക്കുന്നവരെ ഇന്‍ഡ്യാ ഗവണ്മെന്റിന്റെ ചിലവില്‍ അവര്‍
ആഗ്രഹിക്കുന്നസ്ഥലത്ത് കൊണ്ടുവിടേണ്ടതാണെന്നാണ് എന്റെ അഭിപ്രായം.
ഇന്‍ഡ്യന്‍ പാസ്സ്പോര്‍ട്ട് തിരികെവാങ്ങാന്‍ മറക്കരുത്.