പ്രധാനമന്ത്രി മോദിയുടെ വിദേശയാത്ര, വാളരെയധികം ചര്ച്ചാവിഷയമായരിക്കെ
നമുക്കതിലേയ്ക്കൊന്നു കണ്ണോടിക്കാം. സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം
ശൈശവദശയിലായിരുന്ന ഭാരതം , 66 വര്‍ഷങ്ങള്‍ക്ക് ശേഷവും പട്ടിണിയും
പരിവട്ടവും സന്തത സഹചാരി ആണെങ്കിലും മതേതരത്തിലൂന്നിയ ആ
രാഷ്ട്രത്തിന്റെ വളര്‍ച്ച അത്ഭുത പൂര്‍വ്വമാണ് .
ആരെല്ലാമാണ് ഈ
വിജയത്തിനു പിന്നില്‍ ?
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കഴിഞ്ഞകാല
പ്രവര്‍ത്തനങ്ങളെ ബിജെപി-നഖശിഖാന്തം എതിര്‍ക്കുമെങ്കിലും, യാഥാര്‍ത്ഥ്യം
വളച്ചൊടിക്കാന്‍ അവര്‍ക്കും സാധിക്കില്ല
പണ്ഡിറ്റ് ജവഹര്‍ലാല്‍
നഹറു, വല്ലഭായ് പട്ടേലല്‍, അംബ്ദ്ക്കര്‍, വി.കെ കൃഷ്ണമേനോന്, വിജയലക്ഷ്മി
പണ്ഡിറ്റ് അങ്ങനെ ഒരു നിര ആ രാജ്യത്തിനു നല്കിയ മഹത്തായ സേവനം
ചരിത്ര രേഖകളില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തിയിട്ടുള്ള താണ് . അതിനെ
ആര്‍ക്കും നിഷേധിക്കാനും സാധിക്കില്ല.
ബ്രിട്ടന് ഇന്‍ഡ്യ
വിട്ടതിനുശേഷം , കിട്ടിയ അവസരം മുതലാക്കാന്‍ , ഇന്‍ഡ്യയിലേക്ക്
പ്രവേശിക്കാന്‍, അമേരിക്ക, കെന്നഡിയുടെ നേത്രുത്വത്തില്‍ ഒരു ശ്രമം നടത്തി .
എന്നാല്‍, എന്തുവന്നാലും ഇനിയും വിദേശാധിപത്യപത്യത്തിന് വഴങ്ങേണ്ടതില്ലന്ന
തീരുമാനം, ചേരിചേരാ നയത്തിനു രൂപം നല്കി. പ്രത്യേകിച്ചും അകന്ന
ബന്ധുവിനേക്കാള്‍ നല്ലത്, അടുത്തുള്ള അയല്‍വാസിയാണ് എന്ന തിരിച്ചറിവ് ,
സ്വയം പര്യാപ്തതയിലൂന്നിയ കഠിന പപരിശ്രമം, പഞ്ചവത്സര പദ്ധതി , കൃഷി ,
വിദ്യാഭ്യാസം തുടങ്ങിയ മേഖലകള്‍ക്ക് ഊന്ന നല്‍കിക്കൊണ്ടുള്ള ഇന്‍ഡ്യയുടെ
പ്രയാണം , അകല്‍ച്ചയും വികല്ച്ചയും, വളര്‍ച്ചയും തളര്‍ച്ചയും ഒരു പോലെ ആ
രാജ്യത്തെ ത്രസിച്ചെങ്കിലും ഇന്നും തളരാതെ ഓരോ ദിവസവും മുന്നോട്ട്
പൊയ്ക്കൊണ്ടിരിക്കുന്നു.
സമാനാധാനത്തിലൂന്നിയ, ഇന്‍ഡ്യന്‍ വിദേശ
നയം എടുത്തുപറയുമ്പോള്, 1959ല്‍, ചൈനക്ക് ഐക്യരാഷ് ട്രസഭയില്‍ അംഗത്വം നല്കി
ക്കൊണ്ട്, അവരുടെ വിഷയങ്ങള്‍ അവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യണമെന്ന്
വാദിച്ച ആദ്യ രാഷ്ട്രമായിരുന്നു ഇന്‍ഡ്യ. എന്നാല്‍ അമേരിക്ക ഉള്‍പ്പെട്ട
രാജ്യങ്ങള്‍ കുമിംഗ്താങ്ക് ചൈനയ്ക്കാണ് ഐക്യരാഷ്ട്ര സഭയില്‍ അംഗത്വം
നല്‍കിയത് . തുടര്‍ന്ന് 1971 ല്‍ റിച്ചാര്‍ഡ് നിക്സന് അമേരിക്കന്‍
പ്രസിഡന്റായിരിക്കെ, വിയറ്റനാം യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ ,
ഹേന്റികിംസഗരുടെ നേത്രുത്വത്തില്‍ ചൈനയ്ക്ക് യുഎന്ലും സെക്യൂരിറ്റി
കൗണ്‍സിലിലും അംഗത്വം നല്കാന് തീരുമാനിച്ചു . അങ്ങനെ 1959 ല്‍ ഇന്‍ഡ്യ
മുമ്പോട്ട് വെച്ച അഭിപ്രായം വര്‍ഷങ്ങള്‍ക്ക് ശേഷം ഹെന്റി കിസിംഗരുടെ വിദേശ നയ
വിജയമായി പ്രഘോഷിച്ചു കൊണ്ട എല്ലാവരും കയ്യടിച്ചു.
എന്നാല്‍ ഈ ആശയം
ആരാണ് ആദ്യം മുന്നോട്ട്വെച്ച തെന്ന്, പറയാനോ സൂചിപ്പി ക്കാനോ ആരും
മുതിര്‍ന്നില്ല..
ഇന്‍ഡ്യയോടൊപ്പം സ്വാതന്ത്ര്യം പ്രാപിച്ച,
പാക്കിസ്ഥാന് അമേരിക്കയുടെ വാക്കുകള്‍ക്ക് വഴങ്ങി തീവ്രവാദികളുടെ പ്രഭവ
കേമ്പ്രമായി മാറി. അങ്ങനെ എല്ലാതലങ്ങളിലും ചേരിചേരാ
നയത്തിലുറച്ചു നിന്ന്കൊ് തങ്ങളുടേതായ കാഴ്ചപ്പാടുകള്‍ ലോക സമക്ഷത്ത്
സമര്‍പ്പിക്കാന്‍ ഇന്‍ഡ്യക്ക് കഴിഞ്ഞിട്ടുണ്ട് . ജനസംഘത്തിന്റെ
നേത്രുത്വത്തിലും, വി പിസിംഗ്, മൊറാര്‍ജി തുടങ്ങിയ പ്രതിപക്ഷ നിരകളുടെ
ഭരണ സമയത്തും ഇന്‍ഡ്യയുടെ വിദേശ നയത്തില്‍ കാതലായ മാറ്റം വരുത്താന്‍ ആരും
തയ്യാറായില്ല. ചേരിചേരാ നയം കെട്ടടങ്ങിയെങ്കിലും, സൂപ്പര്‍ പവറുകളോടു ള്ള
ഇന്‍ഡ്യയുടെ നയത്തില്‍ കാര്യമായ മാറ്റവും സംഭവിച്ചില്ല.
എന്നാല്‍
ഇപ്പോള്‍ ഭരണം കയ്യാളുന്ന ബിജെപിയുടെ വിദേശനയം അല്പം പടിഞ്ഞാറന്‍
ചായ്വാണെന്നാണ് വിലയിരുത്തല്‍. അയല്‍ രാജ്യ ങ്ങളായ റഷ്യ, ചൈന - ഇന്‍ഡ്യയുടെ ഈ
നീക്കത്തെ മുന്‍വിധിയോടെയാണ് വീക്ഷി ക്കുന്നത് . അമേരിക്കയോടൊത്ത്
ചൈനയ്ക്കെതിരെ സൗത്ത് സീ പെട്രോളിംഗില്‍ സഹകരിക്കും എന്ന വാര്‍ത്തയും
ഇവരില്‍ , ആശങ്ക വളര്‍ത്തുന്നുണ്ട്. പാക്കിസ്ഥാനുമായി ചങ്ങാത്തം കൂടാനുള്ള
നീക്കങ്ങള്‍ പല തവണ പാളിക്കഴിഞ്ഞു. ഈ വില കുറഞ്ഞ നീക്കങ്ങള്‍ക്കെല്ലാം കാരണം,
മൂലധന കമ്പോളമാണ്. അതിന്റെ ഭാഗമാണ് അദ്ദേഹത്തിന്റെ വിദേശ യാത്ര. പക്ഷെ ഈവക
പൊടിക്കൈകളൊന്നും, മൂലധന നിക്ഷേപകരില്‍ വിലപ്പോകില്ല. അതാണ് യാഥാര്‍ത്ഥ്യം.
ഇന്‍ഡ്യ പിന്തുടര്ന്നു പോന്ന വ്യവസ്ഥാപിതമായ നയതന്ത്രബന്ധങ്ങളാണ്,
എന്നും ഇന്‍ഡ്യക്ക് യോജിച്ചത്. അതിലുറച്ചു നിന്നുകൊണ്ട് കാലോ ചിതമായി
മാറ്റങ്ങള്‍ - അതായിക്കണം ഇന്‍ഡ്യയുടെ ലക്ഷ്യം.
ഇന്‍ഡ്യ ഇന്ന്
അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണ് . ആകെ
ജനസംഖ്യയുടെ അറുപതു ശതമാനം 30 വയസ്സില്‍ താഴെ യുള്ള ചെറുപ്പക്കാരാണ് .
ഇവരില്‍ ഒരു വിഭാഗം സ്വയം തൊഴില്‍ കണ്ടെത്തുമെങ്കിലും, നല്ലൊരു ശതമാനം
ഡിഗ്രിയും കയ്യിലേന്തി നടക്കേണ്ട സാഹ ചര്യം, ഭയാനകമാണ് . ഈ ചുറ്റുപാടിനെ
എങ്ങനെ അഭി മുഖീകരിക്കും ? ഈ വലിയ പ്രശ്നത്തെ സമയ ബന്ധിതമായി
നേരിട്ടില്ലെങ്കില്‍ അഭ്യസ്ഥ വിദ്യര് ടെററിസ്റ്റായി മാറാനുള്ള സാധ്യതയും
തള്ളിക്കളയാനാ കില്ല. എന്നാല്‍ അഭിമാനം വിറ്റ് വിദേശകുത്തകകളെ അഴിഞ്ഞാ
ടാനും അനുവദിക്കരുത്.
വിദേശ മൂലധനം -മുന്‍ സര്‍ക്കാരുകള്‍ക്ക്
മനസ്സിലാക്കാന്‍ സാധിക്കാത്ത ഒരു തിയറി അല്ല. അതേസമയം- കോണ്‍ഗ്രസ്
സര്‍ക്കാരുകള്‍ക്കൊ, വാജ്പേയുടെ നേതൃത്വ വന്ന ജനസംഘ സര്‍ക്കാരിനൊ വിദേശ
മുതല്‍മുടക്കിനെ അര്‍ഹിക്കുന്ന വിധത്തില്‍ ആകര്‍ഷിക്കാന്‍ സാധിച്ചില്ല. കാരണം
ആ സര്‍ക്കാരുകളെല്ലാം കൂട്ടു മന്ത്രിസഭകളായി രുന്നു . ബംഗാളിലെ മമദ തന്നെ
ഒരു വലിയ ഉദാഹരണമാണ്. മന്മോഹന് സിംഗ്-ഭരണ സമയത്ത് റെയില്‍വെയും , മറ്റു
ഇന്ഫ്രാസ്ട്രക്ടചറും നൂറു ശതമാനം വിദേശ മുതല്‍ മുടക്ക് അനുവദിക്കും എന്ന
തീരുമാനം കൈക്കൊണ്ടപ്പോള്‍ മന്ത്രിസഭ വലിച്ചിടാന്‍ പോലും ആ ചെറിയ
ചന്താഗതിക്കാരി, മമത തയ്യാറായി !!
2005ല്‍ ആഗോളവത്ക്കരണം
അംഗീകരിച്ചു കഴിഞ്ഞ്തിനു ശേഷം പല രാജ്യങ്ങളും അതിലൂടെ നേട്ടങ്ങള്‍
കരസ്ഥമാക്കി. പ്രത്യേകിച്ചും ചൈന . എന്നാ ല്‍ ഇന്‍ഡ്യയില്‍, ലിബ്രലൈസേഷന്റെ
ഉപജ്ഞാതാവ് ഡോ. മന്മോഹന് സിംഗ് ആണെങ്കിലും,,വിദേശ മൂലധനം, ഒരു പരിധിയില്‍
കൂടുതല്‍ ആകര് ഷിക്കാന് സാധിച്ചില്ല- കാരണം കൂട്ടു മന്തിസഭ തന്നെ.
എല്ലാവരും നേതാക്കന്മാരായിരിക്കെ പുരോഗമന ആശയങ്ങള്‍ക്ക് സ്ഥാനമില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ സ്ഥിതി മറിച്ചാണ്. നല്ലൊരു
ഭൂരിപക്ഷമുണ്ടായിരിക്കെ, രാജ്യതാല്പര്യം മുന്‍നിര്‍ത്തി അദ്ദേഹത്തിനു
പ്രവര്‍ത്തിക്കാന്‍ സാധിക്കും.
പ്രധാനമന്ത്രിയുടെ വിദേശയാത്ര
തീര്‍ത്തും നിരാശാജനക മാണെന്ന് പ്രസ്താവിക്കാന്‍ സാധ്യമല്ല. അമേരിക്ക 40
ബില്യന്‍ അടുത്ത 5 വര്‍ഷത്തിനകം ഇന്‍വസ്റ്റ് ചെയ്യുമെന്ന് പറയപ്പെടുന്നു.
എന്നാല്‍ ഡിഫന്‍സില്‍ 100 ശതമാനം മുതല്‍ മുടക്ക് അനുവദിക്കുമെന്ന നീക്കത്തെ
മുന്‍ ഡിഫന്‍സ് മന്ത്രി പാടെ എതിര്‍ക്കുന്നു. കാരണം, മൂലധനം മുടക്കാന്‍
താല്പരിയമു ള്ളവര്‍ക്ക് ഇന്‍ഡ്യുടെ അഘണ് ഡതയെ ബാധിക്കാത്ത തലങ്ങള്‍ വേണം
നല്കാന് . അവിടെ ആണ് ഭരണ കാര്യക്ഷമത..
വിദേശ യാത്രകൊണ്ട് മാത്രം
മൂലധനം വരുമെന്ന് ചിന്തിക്കുന്നതും തെറ്റ് .
കാരണം, മറ്റു പല
കാര്യങ്ങളിലും ഇന്‍ഡ്യ പിന്നോക്കം പൊയ്ക്കൊണ്ടിരിക്കുന്നു. ഉദാഹരണത്തിന്
മതേതരത്വത്തിനു തുരങ്കം വെയ്ക്കുന്ന പ്രവണതകള്‍ അണി കളില്‍ വര്‍ദ്ധിച്ചു
വരുന്നു . ബജിരംഗ്ദള് വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ ജീവികളുടെ പ്രവര്‍ത്തനം
ഐ.എസ്.ഐയുമായി തുലനം ചെയ്യുന്നതിലും തെറ്റില്ല !! . ഇതെല്ലാം മൂലധനം മുടക്കാന്‍
തയ്യാറാകുന്നവരെ നിരുത്സാപ്പെടുത്തുന്ന ഘടകങ്ങളീണെന്നും
മനസ്സിലാക്കണം.
ചുരുക്കത്തില്‍ ഏതൊരു രാജ്യത്തിന്റെയും വളര്‍ച്ച
മൂലധനാധിഷ്ഠിതമായിരിക്കെ , പ്രധാനമന്ത്രിയുടെ ജ്ഞത്തെ ആരും അമിതമായി
വിമര്‍ശിക്കില്ല. എന്നാല്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് തുരങ്കംവെയ്ക്കുന്ന
ജീവികളെ ആദ്യം അമര്‍ച്ച ചെയ്യണം , എല്ലാ മതസ്ഥരെയും കൂട്ടിയിണക്കി സാമാധാന
അന്തരീക്ഷം ഉറപ്പ് വരുത്താനും സാധിച്ചാല്‍ പ്രധാനമന്ത്രിക്ക് വിദേശ
രാജ്യങ്ങളില്‍ നിന്നു ലഭിച്ച വാഗ്ദാനങ്ങള്‍ പ്രായോഗികമാകും ,
മറിച്ചാണെങ്കില്‍ , വാഗ്ദാനങ്ങള്‍ വെള്ളത്തില്‍ വരവരച്ചതിനു തുല്യം .
ജയ്ഹിന്ദ്