image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

അമ്മയോളം വരില്ല, ആരും (കവിത: ത്രേസ്യാമ്മ തോമസ്‌)

SAHITHYAM 07-Apr-2015
SAHITHYAM 07-Apr-2015
Share
image
അച്ഛനോടൊപ്പം വീട്ടിലേക്കന്നവന്‍
പോയതും നോക്കി താഴേയാ മാഞ്ചോട്ടില്‍,

നിന്നു പോയേറെ നേരമാചോദ്യവും
കുഞ്ഞിനേയെന്തിനിപ്പോഴയച്ചുഞാന്‍.

കണ്ണുകളീറനായതറിയാതെ
പോയവര്‍ഷവും പിന്നെട്ടുമാസവും,

ചിത്രമായ്‌ വന്നു മുന്നില്‍ നിറയുന്നു,
കണ്ണില്‍ നിന്നു മറയുന്നിരുവരും..

ഇന്നലെയുമെന്‍ കൂടെ ഉറങ്ങിയോന്‍,
ഇന്നുറങ്ങുവാനെന്നെ ത്തിരയുമൊ?

എന്നെക്കാണുവാന്‍ ശാഠ്യം പിടിക്കുമൊ?
നിദ്രയില്ലാതെ ദീനനാ!യീടുമൊ?

പാലുവേണ്ടാ പഴങ്ങളും വേണ്ടെന്നും,
പാവ വേണ്ടാ കളിപ്പാട്ടം വേണ്ടെന്നും,

കുഞ്ഞുടുപ്പുകള്‍ മാറ്റേണ്ടതില്ലെന്നും,
വാശികൊണ്ടു കരഞ്ഞു തളര്‍ന്നാലൊ.....

പാല്‍ മണക്കുന്നൊരാ മുറിക്കുള്ളില്‍ നിന്‍;
വിങ്ങി വീര്‍ത്തൊരാ പൊന്‍ മുഖം കാണുവാന്‍;

അച്ഛനാവില്ല മുത്തശ്ശിക്കാവില്ല,
മൌനം മൌനത്തെ ഉള്ളില്‍ തിരയുമൊ?

ചിന്തകൊണ്ടു വലഞ്ഞു ഞാനപ്പൊഴാ,
കല്‍പ്പടവിലിരുന്നൊരു ശില്‌പമായ്‌,

ചുറ്റും തൂകുന്നു മാവില മഞ്ഞയായ്‌,
അശ്രു വര്‍ഷിപ്പു മേഘവുമല്‍പാല്‌പം.

ചക്രവാളമിരുണ്ടു തുടങ്ങുന്നു,
അര്‍ക്കബിംബമണക്കുന്നു ര്‍ശ്‌മികള്‍!

ചേക്കു പക്ഷികള്‍ ഗാനം മറക്കുന്നു,
തഴെയാപാടം കാണാതെയാകുന്നു..

കുഞ്ഞു വാവയോ പത്തു നാളായവന്‍,
രോദനം ചെയ്‌വൂ പാലിനു വേണ്ടിയൊ?

പിന്‍ വിളി കേട്ടു പോകാന്‍ കഴിഞ്ഞില്ല,
കല്ലിന്മേലൊരു കല്ലായിത്തീര്‍ന്നു ഞാന്‍.

ഓടിപ്പോയാലൊ ബസ്സ്‌റ്റോപ്പിലേക്കപ്പോള്‍,
കൂട്ടിക്കൊണ്ടു വരാതെ വയ്യൊട്ടുമെ.

എന്തുകൊണ്ടവന്‍ പോകാതിരുന്നില്ല,
എന്തുകൊണ്ടു തടഞ്ഞില്ല ഞാനുമെ!

പോകുന്നേരത്തു പുഞ്ചിരിക്കൊണ്ടവന്‍,
മുത്തം തന്നിട്ടു റ്റാറ്റാ പറഞ്ഞതും,

കുഞ്ഞിക്കാലടി വച്ചു നടന്നതും,
ഓര്‍ത്തു വിങ്ങി വിതുമ്പുന്നു പിന്നെയും.

കുട്ടനില്ലാതെ വയ്യെനിക്കൊട്ടുമെ,
ഉള്ളു നോവുന്നുടക്കി വലിക്കുന്നു,

കാണേണമെനിക്കിക്ഷണമെന്നോര്‍ത്തു,
ഉള്ളില്‍ വല്ലത്തൊരാധി തുടങ്ങവെ;

മമ്മായെന്ന വിളികേട്ടു സ്‌തബ്ധയായ്‌,
സ്വപ്‌നമോ വെറും മായയുണര്‍ച്ചയൊ?

നോക്കവേ കുട്ടന്‍ ചാഞ്ചാടി നില്‍ക്കുന്നു,
ണ്ടായിരം സ്വര്‍ഗ്ഗം മുന്നില്‍ നിരന്നപോല്‍!

പിന്നെ വാരിയെടുത്തു നടന്നു പൊയ്‌,
വീര്‍പ്പു മുട്ടിച്ചൊരായിരം മുത്തങ്ങള്‍,

എന്റെ ജീവിത പാഥയിലാനേരം,
ഏറ്റം സുന്ദരമാനന്ദ സാഫല്യം.

ബസ്സ്‌റ്റോപ്പില്‍ പൊയി നില്‍ക്കവെയെന്‍ കുട്ടന്‍ ,
`ഞാന്‍ വരുന്നില്ല മമ്മയെക്കാണണം'

കൈയും വിട്ടൊടി `പോകയാഞാനെന്നും'
കേട്ടിട്ടച്ഛനും കൂടെ തിരിച്ചെത്തി.

ഇത്ര കുഞ്ഞിലെ ഇത്രയും ശ്രേഷ്‌ഠമാം
കര്‍മ്മം ചെയ്യാന്‍ പഠിപ്പിച്ചതാരാണോ?

അമ്മയോളം വരില്ലാരുമെന്നൊരു,
ചിന്ത ചിത്തത്തില്‍ തന്നതുമാരാണ്‌?


image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
എന്താ മെയ്യഴക്? ( കഥ: സൂസൻ പാലാത്ര )
തോല്‍ക്കാതെ (കവിത: ആറ്റുമാലി)
കിഴക്കോട്ട് പോയ കഥ ഓർമ്മിച്ച് സക്കറിയ; ഉള്ളിലെ അപരനെപ്പറ്റി രാമനുണ്ണി; കഥകളുടെ ആഴം തേടി റോസ്മേരി 
റാബിയ (കവിത: ഷീന വര്‍ഗീസ്)
പാമ്പും കോണിയും - നിർമ്മല - നോവൽ - 35
നീലച്ചിറകുള്ള മൂക്കുത്തികൾ 54 (അവസാനഭാഗം) സന റബ്‌സ്
പൊന്നരഞ്ഞാണം (കഥ: ഷാജന്‍ ആനിത്തോട്ടം)
വെനീസിലെ പെണ്‍കുട്ടി (ചെറുകഥ: സാംസി കൊടുമണ്‍)
സര്‍പ്രൈസ്, പാക്കിസ്ഥാനി സ്റ്റൈല്‍ (കഥ.: സാം നിലമ്പള്ളില്‍
ആരും കേൾക്കാത്ത നിലവിളികൾ: കഥ; മിനി സുരേഷ്
വരുന്നു ഞങ്ങള്‍ കര്‍ഷക അതിജീവന രണാങ്കണത്തില്‍ (എ.സി. ജോര്‍ജ്ജ്)
കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -4: കാരൂര്‍ സോമന്‍)
മായാത്ത കറുപ്പ് (കവിത - ബിന്ദു ടിജി)
ഒരു കഥയില്ലാക്കഥ. (കഥ : രമണി അമ്മാൾ )
അടുത്തടുത്ത വീടുകളിൽ ( കവിത : ആൻസി സാജൻ )
വെറുതെ ഒരുസ്വപ്നം ( കഥ : സൂസൻ പാലാത്ര )
മാതൃഭാഷാദിനം (കവിത: രേഖാ ഷാജി മുംബൈ)
ബുദ്ധന്റെ കൂടുമാറ്റം (കവിത: വേണുനമ്പ്യാർ)
നീലച്ചിറകുള്ള മൂക്കുത്തികൾ -- 53 - സന റബ്സ്
ഗർഭപാത്രം (കഥ : പാർവതി പ്രവീൺ ,മെരിലാൻഡ്)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut