സാമൂഹ്യ പാഠം എന്ന വിഷയത്തില്‍ ചരിത്രം പാഠ്യഭാഗമാക്കുന്നതിന്റെ പ്രധാന ഉദ്ദേശ്യം കഴിഞ്ഞ കാലത്തിന് കാലിടറിയ ഇടങ്ങള്‍ മനസ്സിലാക്കി പുതുതലമുറയെ അതില്‍ നിന്ന് പിന്തിരിപ്പിക്കുക എന്നതാണ്. ഉന്മൂലനം ചെയ്യപ്പെട്ടുവെന്ന് ആശ്വാസത്തോടെ കരുതിയിരുന്ന വിഷവിത്തുകള്‍ അതേ ശക്തിയോടെ മുളപൊട്ടുകയാണോ വീണ്ടുമെന്ന ആശങ്ക ഉണര്‍ത്തുന്നതാണ് ഗോവധനിരോധനം പോലുള്ള നിയമങ്ങള്‍.
ഇന്ത്യക്കാര്‍ ഒന്നായി നിന്നാല്‍ അത് ചെറുക്കാന്‍ കഴിയാത്തത്ര വന്‍ശക്തിയാകുമെന്ന ഭീതിയാണ് വെള്ളക്കാരെക്കൊണ്ട് നമ്മുടെ മണ്ണില്‍ വിദഗ്ദ്ധമായി മതഭ്രാന്തിന്റെ വിത്തുകള്‍ പാകിച്ചത്. അന്ന് സൈന്യത്തില്‍ ശിപ്പായികള്‍ക്ക് നെയ്യ് പുരട്ടിയ വെടിത്തിരകള്‍ വായ കൊണ്ട് തുറക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു. പന്നിയുടെ നെയ്യ് ഇസ്ലാം വിരുദ്ധവും പശുക്കളുടേത് ഹിന്ദുക്കള്‍ക്ക് പവിത്രവുമായതിനാല്‍ ഇന്ത്യക്കാര്‍ എന്ന സങ്കല്പം വിട്ട് മതത്തിന്റെ പേരില്‍ തമ്മില്‍തല്ലുന്നവരായി ജനങ്ങളെ മാറ്റാനുള്ള ഗൂഢതന്ത്രം. പാകപ്പെട്ട മനസ്സുള്ള ചിലരുടെയെങ്കിലും ഇടപെടല്‍ ആ കുതന്ത്രത്തെ പൊളിച്ചടുക്കി. സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ആദ്യ ശബ്ദമായി ശിപ്പായിലഹള(1857) ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. എങ്കിലും എവിടെയൊക്കെയോ ഹിന്ദു മുസ്ലീം ഐക്യത്തിന് കോട്ടം തട്ടുകയും രാജ്യം കീറിമുറിക്കപ്പെടുകയും ചെയ്തു.
ഒരിക്കലും ഉണങ്ങാത്ത ആ മുറിവിലേയ്ക്ക് മതത്തിന്റെ പേരിലുള്ള കത്തിവയ്ക്കല്‍ ഇനിയും ഉണ്ടാകാതിരിക്കേണ്ടത് ഓരോ ഭാരതീയന്റെയും ഉത്തരവാദിത്തമാണ്. ഭൂമിയെ ദേവിയായി കാണുന്ന സംസ്‌ക്കാരവും ഹിന്ദുത്വത്തിന് ഉണ്ടെന്നിരിക്കെ ഭാരതാംബയെ കീറിമുറിക്കാന്‍ അന്നെന്തിന് കൂട്ട് നിന്നു എന്ന ചോദ്യം പോലും ഉയര്‍ന്നേക്കാം.
എന്ത് ഭക്ഷിക്കണമെന്ന് തീരുമാനിക്കാനുള്ള മനുഷ്യന്റെ സ്വാതന്ത്ര്യം ജനാധിപത്യം നിഷ്‌കര്‍ഷിക്കുന്ന ഒന്നാണ്. ഒരു ഹോട്ടലില്‍ ചെന്നാലും മെനുകാര്‍ഡ് നോക്കി അഭിരുചി അനുസരിച്ച് തെരഞ്ഞെടുക്കാന്‍ പണം മുടക്കുന്നവന് അവകാശമുണ്ട്.
പന്നിയെ നിഷിദ്ധമായി കരുതുന്നതും പശുക്കളെ പുണ്യമായി പരിപാലിക്കുന്നതും അതതുമതങ്ങളും വിശ്വാസങ്ങളുമാണ്. രാജ്യവും നിയമങ്ങളും അവിടെ വിലക്ക് തീര്‍ക്കുന്നില്ല. ഇസ്ലാം മത വിശ്വാസികള്‍ക്ക് പന്നിയിറച്ചി ഹറാമായത്‌കൊണ്ട് അത് നിരോധിക്കണമെന്ന് പറയാനോ പശുക്കള്‍ പുണ്യമാണ് അവയെ ഭക്ഷിക്കരുതെന്ന വാദം അടിച്ചേല്‍പ്പിക്കാനോ ഇന്ത്യ സ്വേച്ഛാതിപത്യ ഭരണത്തിനു കീഴിലല്ല. അന്‍പത് നോമ്പിന്റെ സമയത്ത് ഭയഭക്തിയോടെ ബീഫ് ഒഴിവാക്കുന്ന ക്രിസ്തീയ സഹോദരങ്ങള്ക്ക് ഈസ്റ്ററിന് ഇരട്ടി മധുരമാക്കാന് കുറേ ദിവസം തീന്മേശയില് നിന്ന് മാറ്റിനിര്ത്തിയ മാട്ടിറച്ചി കൂടിയേതീരൂ. റമദാന്‍ നോമ്പുകാലത്തെ വിഭവങ്ങള്‍ക്കും പെരുന്നാളിന് ബലികൊടുക്കുന്നതിനുമൊക്കെ മുസ്ലീങ്ങള്ക്കും ഗോമാംസം അവിഭാജ്യ ഘടകമാണ്. വിവിധ സംസ്‌കാരങ്ങളുള്ള ഭാരതത്തില്‍ ഒരു പ്രത്യേക മതത്തിന്റെ വിശ്വാസം മറ്റു മതക്കാരില്‍ നിയമപ്രകാരം അടിച്ചേല്‍പ്പിക്കുന്നത് സാമാന്യ മൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ല. അവനവന്റെ വിശ്വാസങ്ങള്‍ക്കൊത്ത് മറ്റുള്ളവര്‍ക്ക് ഉപദ്രവമില്ലാതെ ജീവിക്കുന്നതാണ് അഭികാമ്യം.
ബിജെപി ഗവണ്മെന്റ് കേന്ദ്രത്തിലിരുക്കെ ഹിന്ദുത്വ അജണ്ടകള് മാത്രമേ പാലിക്കപ്പെടുന്നുള്ളൂ എന്ന തോന്നല് ജനങ്ങള്ക്ക് വരുന്ന തരത്തിലുള്ള പ്രവൃത്തികളാണ് സമീപനാളുകളില് നടന്നുവരുന്നത്.
വേദങ്ങളില്‍ പശുവധം നിരോധിച്ചിരുന്നു എന്ന പ്രസ്താവന വാസ്തവവിരുദ്ധമാണ്. പശു, കാള, കുതിര, പോത്ത് എന്നിവയെ ഇന്ദ്രന്‍ ഭക്ഷിച്ചിരുന്നുവെന്നും വിവാഹങ്ങള്‍ക്ക് ഗോമാംസം വിളമ്പിയിരുന്നതായും ഋഗ്വേദത്തിലും(10/85/13) പരാമര്‍ശിച്ചിട്ടുണ്ട്. മനുസ്മൃതിയില്‍ അദ്ധ്യായം 5, ശ്ലോകം 30) പറയുന്നത്.
'ബ്രഹ്മാവ് മൃഗങ്ങളെ സൃഷ്ടിച്ചത് മനുഷ്യനു വേണ്ടിയാണ്. ഭക്ഷിക്കാവുന്ന ഏത് മൃഗങ്ങളുടെയും മാംസം മനുഷ്യര്‍ കഴിക്കുന്നത് പാപമല്ല.' എന്നാണ് പൗരാണിക ഗ്രന്ഥങ്ങളില്‍ ഗോമാംസം വിശിഷ്ടാഹാരമായി നല്‍കപ്പെട്ടിരുന്നതായി പറയുന്നുണ്ട്. പശുവിറച്ചി ഭക്ഷിക്കാത്തവരെ ഉത്തമഹിന്ദുവായി കരുതാത്ത ഒരു കാലം ഉണ്ടായിരുന്നതായി സ്വാമി വിവേകാനന്ദന്‍(Works of Swami vivekananda, volume 3, പേജ് 536) പ്രസ്താവിച്ചിട്ടുണ്ട്. ബുദ്ധമതത്തിന്റെ കടന്നുവരവോടെയാണ് ബ്രാഹ്മണര്‍ അടക്കമുള്ള ഹിന്ദുമതവിശ്വാസികള്‍ സസ്യാഹാരികളായതെന്നാണ് ചരിത്രകാരന്മാരുടെ അനുമാനം.
സ്വര്‍ഗ്ഗത്തില്‍നിന്ന് പാലാഴിമഥനത്തിനിടയില്‍ ഉയര്‍ന്നുവന്ന ആഗ്രഹിക്കുന്നതെന്തും നല്‍കുന്ന ഗോമാതാവിന്റെ പരിവേഷമാണ് ഹിന്ദുമതത്തില്‍ കാമധേനുവിനുള്ളത്. അതുകൊണ്ട് ഭൂമിയിലെ എല്ലാ പശുക്കളെയും ആരാധനയോടെ കാണണമെന്നില്ല. മഹാവിഷ്ണു മത്സ്യമായി അവതരിച്ചതിന്റെ പേരില്‍ മീന്‍പിടിക്കരുതെന്ന് പറയുംപോലെയാണ് ഗോവധനിരോധനം . പരമശിവന്റെ കഴുത്തില്‍ സര്‍പ്പം ചുറ്റിയിട്ടുണ്ട്; അനന്തനെന്ന സര്‍പ്പത്തിന്മേലാണ് മഹാവിഷ്ണുവിന്റെ ശയനം. സര്‍പ്പപൂജയും സര്‍പ്പക്കാവും തുടങ്ങി ആചാരാനുഷ്ഠാനങ്ങള്‍ ഭാരതത്തിന്റെ പൈതൃകസമ്പത്താണ്. എന്നിരുന്നാലും പാമ്പുകളെ കൊല്ലുന്നത് ശിക്ഷാര്‍ഹമാണെന്ന് നിയമം വന്നാല്‍ അത് പ്രാകൃതമാണെന്നേ സംസ്‌ക്കാരമുള്ളവര്‍ക്ക് തോന്നൂ.'
ഇന്ത്യ ഗോമാംസം കയറ്റുമതി ചെയ്യുന്ന രാജ്യമാണ്. ഗോവധനിരോധന നിയമം പ്രാബല്യത്തില്‍ വരികയും മാട്ടിറച്ചി കൈവശം വയ്ക്കുന്നത് അഞ്ച് വര്‍ഷം തടവും 10, 000 രൂപ പിഴയും വിധിക്കാവുന്ന കുറ്റകൃത്യമായി കണക്കാക്കപ്പെടുകയും ചെയ്താല്‍ വിദേശ വരുമാനത്തെയും ബാധിക്കും. അംഗീകൃത കശാപ്പുശാലകളിലെ തൊഴിലാളികള്‍, കോള്‍ഡ് സ്‌റ്റോറേജ് ജീവനക്കാര്‍ അങ്ങനെ പല കുടുംബങ്ങള്‍ പട്ടിണിയാകും. ബീഫ് നിരോധിച്ചാല്‍ മറ്റുമാംസങ്ങളുടെ വില കുത്തനെകൂടും. സാധാരണക്കാര്‍ക്ക് വിവാഹങ്ങള്‍ക്കും വിശേഷാവസരങ്ങള്‍ക്കും വിരുന്നൊരുക്കാന്‍ ബജറ്റ് ഒതുങ്ങാതെ വരും.
മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഹരിയാന എന്നീ നാല് സംസ്ഥാനങ്ങളില്‍ 48-ാം വകുപ്പ് പ്രകാരം ഗോവധം നിരോധിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യവ്യാപകമായി സംസ്ഥാനങ്ങളുടെ ഇടപെടലോടെ പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്താനുള്ള നിയമം വന്നാല്‍ അത് വര്‍ഗ്ഗീയതയായേ കണക്കാക്കാന്‍ കഴിയൂ. പാല്‍ തരുന്ന ജീവിയെ കൊല്ലരുതെന്നതാണ് ആദ്യം മുന്നോട്ടുവച്ച വാദം. അങ്ങനെയെങ്കില്‍ താമസിയാതെ ആട്ടിറച്ചിയും നിരോധിക്കേണ്ടിവരും. കറവവറ്റിയാലും കൃഷിയ്ക്ക് ഉപരിക്കാതെ വന്നാലും നഷ്ടം വരില്ലെന്നതായിരുന്നു കന്നുകാലികളില്‍ കര്‍ഷകര്‍ കണ്ടിരുന്ന മേന്മ. ആദായകരമല്ലെന്ന തോന്നല്‍ ആളുകള്‍ക്കുണ്ടായാല്‍ ഇവയെ വളര്‍ത്താനുള്ള താല്‍പര്യം കുറയുകയും തന്മൂലം കൃഷിയും ക്ഷീരമേഖലയും ഫാര്‍മസികളും ഭീഷണി നേരിടും. പോറ്റാന്‍ സാമ്പത്തികമില്ലാതെ കന്നുകാലികളെ തെരുവിലേയ്ക്ക് ഉപേക്ഷിച്ചാല്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ അവ സാംക്രമികരോഗങ്ങള്‍ക്ക് വഴിവയ്ക്കും. ഒടുക്കം സര്‍ക്കാര്‍ ചെലവില്‍ മരുന്നുകുത്തിവെച്ച് നാല്‍ക്കാലികളെ കൊന്നൊടുക്കേണ്ടി വന്നേക്കാം.
നായ്ക്കളെ ഉപദ്രവിക്കരുതെന്ന നിയമത്തോടെ തെരുവുനായ്ക്കല്‍ പെരുകുകയും മനുഷ്യജീവന്‍ പൊഴിയുകയും ചെയ്തത് നമ്മള്‍ കണ്ടതാണ്. മനുഷ്യക്ഷേമത്തേക്കാള്‍ മൃഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന നിയമങ്ങള്‍ നമുക്ക് ആവശ്യമുണ്ടോ? ഒരു മതത്തിന്റെ വിശ്വാസങ്ങള്‍ മാത്രം സംരക്ഷിക്കപ്പെടുന്ന രാജ്യത്ത് ജനങ്ങള്‍ക്ക് സുരക്ഷിതത്വബോധം നഷ്ടമാകുമെന്ന് ഭരിക്കുന്നവര്‍ ഓര്‍ക്കണം.
ഗോവധനിരോധനത്തില്‍ കാളകളും ഉള്‍പ്പെടുമോ?
നാട്ടിലെ നിരോധനത്തില്‍ നമ്മള്‍ ഇത്രയേറെ വ്യാകുലപ്പെടെണ്ട ആവശ്യമുണ്ടോ?
very educating comment. will you be kind enough to give more authoritative references related to your comments. It may educate the readers.
ഇതൊന്നും ബീജെപ്പിക്കും ആർ എസ് എസിനും ഒന്നും അറിയത്തില്ല. പാലു മാത്രം കുടിക്കും... ഹി..ഹി... ഒന്നോ രണ്ടോ പശു മതിയത്രേ ജീവിക്കാൻ... കൊറച്ചു ഭാസുമതി പച്ചരിയും... ഹി...ഹി... പാലില്ലാതെ വരുമ്പം പഠിച്ചോളും. ഇതു വെല്ലോം കാര്യമാക്കാനുണ്ടോ വർക്കിച്ചാ? ഇവന്മാര് വെറുതെ പ്രശ്നമുണ്ടാക്കുകയാ...
"റമദാന് നോമ്പു കാലത്തെ വിഭവങ്ങളിൽ" പന്നി ഇറച്ചി മുസ്ലീമുകൾ എന്തുകൊണ്ട് ഉൾപ്പെടുത്തുന്നില്ലാന്നു കൂടി ഒന്നു പറഞ്ഞുതന്നാലും.
2. "...ബിജെപി ഗവണ്മെന്റ് കേന്ദ്രത്തിലിരുക്കെ ഹിന്ദുത്വ അജണ്ടകള് മാത്രമേ പാലിക്കപ്പെടുന്നുള്ളൂ എന്ന തോന്നല് ജനങ്ങള്ക്ക് വരുന്ന തരത്തിലുള്ള പ്രവൃത്തികളാണ് സമീപനാളുകളില് നടന്നുവരുന്നത്"
ബീജേപ്പി വരും മുമ്പ് - വളരെ മുമ്പു മുതലേ - കണ്ടു പിടിച്ച പോലെ ബുദ്ധൻ പറഞ്ഞു കൊടുത്ത നാളു മുതൽ തന്നെയെന്നു വെച്ചോ - ഹിന്ദുക്കൾ മാംസം കഴിക്കില്ല. മാസം കഴിക്കുന്നവൻ ഹിന്ദുവല്ലാതാനും. (ആണെന്നും പറഞ്ഞു തർക്കിക്കാൻ വിഷയം മാറ്റണം. അതുകൊണ്ട് അക്കാര്യം പിന്നെ ആക്കാം) ഇതറിയത്തില്ലാന്നു പറയല്ലേ... കൊണ്ഗ്രസ്സുകാരന്റെ കാലത്താണ് പശുവിനെ കൊല്ലുന്നതു തടഞ്ഞുകൊണ്ടുള്ള നിയമം ഉണ്ടായതെന്നു താങ്കൾക്ക് അറിവുണ്ടായിരുന്നിരിക്കണം. അപ്പോൾ എന്താണീ ഹിന്ദു അജണ്ടയിലെ 'അജണ്ട'
പന്നിയെ തിന്നാൻ ഇസ്ലാമിക്ക് മടിയുള്ള പോലെ പശുവിനെ തിന്നുന്നതിലും കൊല്ലുന്നതിലും ഹിന്ദുവിനു ബുദ്ധിമുട്ടുണ്ട്. ഒന്നു ന്യായവും മറ്റേതു അന്യായവും ആകുന്നതെങ്ങിനെ? സ്വമാതാവിനു തുല്യം കുഞ്ഞുങ്ങൾക്ക് പാലു നല്കുന്ന മനുഷ്യനോടു ഇണങ്ങി കഴിയുന്ന ഒരു വലിയ മൃഗത്തെ പാലു ചുരത്താൻ കഴിവില്ലാതെ വരുമ്പോൾ നിഷ്കരുണം കൊല ചെയതു മൃഗങ്ങളെ പോലെ അതിന്റെ മാസം ഭക്ഷിക്കുന്നതു മനുഷ്യനു യോജിച്ചതല്ല എന്നു ധരിക്കുന്ന ഹിന്ദുവിനെ അവന്റെ രീതിക്ക് വിട്ടു കൂടെ? ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള രാജ്യത്ത് അവന്റെ വിശ്വാങ്ങൾക്കനുസരണമായി ജീവിക്കാൻ കഴിയാതെ വരുന്നതാണ് ഹിന്ദു നേരിടുന്ന പ്രശ്നം. സെമറ്റിക് മതങ്ങളുടെ നിലപാടു കൊണ്ടും, ജീവിതരീതി കൊണ്ടും തന്നെ ഇത്തരത്തിൽ ധാർമ്മിക മൂല്യങ്ങളിൽ ഊന്നിയുള്ള ഒരു ജീവിതരീതിക്കു ഭാരതത്തിൽ ഹിന്ദുവിനു സാധിക്കാതെ വരുന്നത്.
എന്നാൽ ഭാരതത്തിൽ സ്വന്ത വിശ്വാസങ്ങൾക്കനുസരണമായ ഒരു ജീവിത രീതി അടിച്ചേൽപ്പിക്കാൻ ഹിന്ദുക്കൾ, മറ്റു രാജ്യങ്ങളിൽ ചെയ്യും പോലെ (ഉദാഹരണം അറബി രാജ്യങ്ങൾ), തയ്യാറായിട്ടില്ല. എന്നാൽ മുറത്തിൽ കയറി കൊത്തരുതെന്നു മറ്റു മതസ്ഥർ മനസ്സിലാക്കുകയും, മഹത്തായ ഒരു ജനസംഹിതി യോടു സഹവർത്തിക്കയുമാണു ചെയ്യേണ്ടത്.
ഇത് പശുവിനൊടുള്ള സ്‌നേഹമല്ല, മറ്റു മതസ്ഥരോടുള വിരോധം തീര്‍ക്കലാണു. നിങ്ങല്‍ വിശ്വസിക്കുന്നതൊക്കെ മറ്റുള്ളവര്‍ വിശ്വസിക്കണം, ബഹുമാനിക്കണം എന്നു പറയാന്‍ ഇന്ത്യ ഇനിയും സൗദിയും ഇറാനും ഒന്നു ആയിട്ടില്ല. അങ്ങനെ ആകുമ്പോള്‍ ഇന്ന് കാണുന്ന ഇന്ത്യ ഉണ്ടാവുകയുമില്ല. അതാണു ഒബാമ പറഞ്ഞതും.
അതു കൊണ്ടു കുറച്ചു കൂടി വിവേകം കാണിക്ക്. പശുവിനു പകരം പോത്തും ആടും കോഴിയും ധാരാളം മതി. ബംഗാളിലെ ബ്രാമണരൊക്കെ മീന്‍ കഴിക്കും. ജീവന്റെ കാര്യത്തിലും ജാതിയുണ്ടെന്നര്‍ഥം.
Roses are red,
Violets are blue,
if I'm a cow,
whats that to you?
പോടാ പുല്ലേ പോ എന്നു സര്‍കാരിനോടും മതത്തോടും പറയേണ്ടുന്ന കാലം പണ്ടേ കഴിഞ്ഞു.
ഈ ഭുമിയില്‍ എല്ലാം പല പരിവര്‍ത്തനം എന്നേ വന്നു .മതത്തിന്‍റെ കപടതയില്‍ നിന്നു മോചനം നേടു.. ഈ ഭുമിയില്‍ സോര്‍ഗം തേടു.
ലോകം മുഴുവന്‍ നിരോധിക്കേണ്ട ഒരേ ഒരു സാധനം മതമാണ്. കള്ളും കഞ്ചാവും മാംസവുമൊന്നും ഇത്രയും പ്രശ്നക്കാരല്ലന്നാണ് മനുഷ്യചരിത്രം പറയുന്നത്.