Image

അവസരത്തിനൊത്ത്‌ തത്വങ്ങള്‍ മറക്കുന്ന മതങ്ങള്‍ (മാത്യു മൂലേച്ചേരില്‍)

Published on 20 February, 2015
അവസരത്തിനൊത്ത്‌ തത്വങ്ങള്‍ മറക്കുന്ന മതങ്ങള്‍ (മാത്യു മൂലേച്ചേരില്‍)
മതങ്ങളുടെ തത്വസംഹതികള്‍ അവസരത്തിനൊത്ത്‌ മതപണ്ഡിതന്മാര്‍ മാറ്റിക്കൊണ്ടിരിക്കുന്നു. ചിന്തകള്‍ക്ക്‌ മാറ്റങ്ങള്‍ സംഭവിക്കാത്തത്‌ മനുഷ്യനു മാത്രം.

നൂറ്റാണ്ടുകളായി മനുഷ്യരെ മസ്‌തിഷ്‌കപ്രാക്ഷാളനവും, സ്വര്‍ഗമെന്ന മോഹനസുന്ദര വാഗ്‌ദാനവും നല്‍കി നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളിലൂടെ അടിമകളാക്കി വച്ചിരിക്കുന്ന മതങ്ങള്‍ക്കു പോലും, കാലാന്തര വ്യതിയാനങ്ങളില്‍ ഉരുത്തിരിഞ്ഞുവരുന്ന സാമൂഹികവും ശാസ്‌ത്രീയവുമായ മാറ്റങ്ങളെ ഉള്‍ക്കൊള്ളേണ്ടി വരുന്നു. അവര്‍ അടിച്ചേല്‍പ്പിച്ച ആ അപരിഷ്‌കൃത സിദ്ധാങ്ങളില്‍ തെറ്റും ശരിയും വേര്‍തിരിച്ചറിയാന്‍ കഴിയാതെ നട്ടം തിരിഞ്ഞ്‌ ഉന്മാദാവസ്ഥയിലാണിന്ന്‌ ഉലകവാസികള്‍. മതഭ്രാന്തുപിടിച്ച ക്ഷൗരക്കത്തികള്‍! സ്‌നേഹം അവരില്‍ നിന്നകന്നുകഴിഞ്ഞു. അവര്‍ ഭ്രാന്തന്മാരായി അലയുന്നു, മുന്നില്‍ കാണുന്നതിനെയെല്ലാം തച്ചുടയ്‌ക്കുന്നു. തലവെട്ടുന്നു, കണ്‌ഠനാളങ്ങളില്‍ കത്തിവയ്‌ക്കുന്നു. ജനങ്ങളുടെ സ്വൈരവിഹാരത്തിനു തടസ്സം നില്‍ക്കുന്നു. രാജ്യങ്ങളെ യുദ്ധങ്ങളിലേക്ക്‌ വലിച്ചിഴയ്‌ക്കുന്നു.

ഏകദേശം 100 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പുവരെ ദക്ഷിണാര്‍ദ്ധഗോളത്തില്‍ കിടന്നിരുന്ന പാന്‍ജിയ എന്ന ബൃഹദ്‌ വന്‍കര പലതായി വിഭജിച്ചു പന്തലാസ്സ എന്ന ബൃഹദ്‌ സമുദ്രത്തിലൂടെ ഒഴുകി ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാനമുറപ്പിച്ചു. അപ്പോഴും ആഫ്രിക്കയോട്‌ ചേര്‍ന്നുകിടന്നിരുന്ന ദീപായിരുന്നു ഇന്നത്തെ ദക്ഷിണപൂര്‍വ ഏഷ്യ. വീണ്ടും ഏതാണ്ട്‌ 50 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഭൂഖണ്ഡങ്ങളുടെ സ്ഥാനങ്ങളില്‍ വീണ്ടും അഴിച്ചുപണി നടത്തി ഇന്ത്യയെ തള്ളിക്കൊണ്ടുവന്ന്‌ ഇന്നത്തെ സ്ഥാനത്ത്‌ പ്രതിഷ്‌ഠിക്കുകയും ചെയ്‌തു.

ആ കാലഘട്ടത്തിലാണ്‌ ഏതോ ഗ്രഹത്തില്‍ (ഗ്രഹങ്ങളില്‍) നിന്ന്‌ ഭൂതലത്തിലേക്ക്‌ കടന്നുവന്ന കുടിയേറ്റ ജീവികള്‍ ഈജിപ്‌തിലും, ഗൗഡലൂപ്പ മേഖലയിലും, അറ്റ്‌ലാന്റിസിലും, ദ്വാരകയിലും, എല്ലോറയിലും, ഹാരപ്പയിലും ഭൂതലത്തിന്റെ മറ്റു ഭാഗങ്ങളിലും സാമ്രാജ്യങ്ങള്‍ സ്ഥാപിച്ചത്‌. തുടര്‍ന്ന്‌ അവര്‍ അവര്‍ക്ക്‌ പ്രിയപ്പെട്ട സ്വര്‍ണവും, മറ്റ്‌ ഖനിജങ്ങളും ഖനനം ചെയ്യുന്നതിനും, വിടുവേല ചെയ്യിക്കുന്നതിനുമായി യന്ത്രങ്ങളെ സൃഷ്ടിച്ചു. അവര്‍ ശാസ്‌ത്ര സാങ്കേതിക വിദ്യകളില്‍ ഉന്നതരും, പ്രപഞ്ചരഹസ്യങ്ങള്‍ അറിയാവുന്നവരും ആയിരുന്നു. അതിനു തെളിവായി അവര്‍ അവശേഷിപ്പിച്ചിട്ടു പോയ പല പുരാതന വസ്‌തുക്കളും കണ്ടെത്തിയിട്ടുണ്ട്‌. പിന്നീട്‌ അവര്‍ തമ്മില്‍ത്തല്ലി അവരുടെ സാമ്രാജ്യങ്ങള്‍ തകര്‍ക്കുകയും അവരാല്‍ നിര്‍മ്മിക്കപ്പെട്ട യന്ത്രങ്ങങ്ങളിലേക്ക്‌ ബീജം കുത്തിവച്ച്‌ സന്താനപരമ്പരകള്‍ (മനുഷ്യരെ) സൃഷ്ടിച്ച്‌ ഭൂതലത്തില്‍ വിന്യസിപ്പിക്കുകയും ചെയ്‌തു. ആ ജീവികളില്‍ പലതും വംശനാശം സംഭവിക്കാതെ ഇപ്പോഴും നമ്മോടൊപ്പം വസിക്കുന്നു. അതു ചുറ്റുപാടുകള്‍ ശ്രദ്ധിക്കുന്ന ഏവനും മനസിലാകും. നമ്മളെക്കാള്‍ കഴിവുള്ള, നമ്മെ സൃഷ്ടിച്ച അവരെ നമ്മള്‍ ദേവന്മാരെന്നും, ദേവികളെന്നും വിളിച്ചു. അവരെ പൂജിച്ചു. അവരുടെ കല്‌പനകള്‍ അനുസരിപ്പിച്ചു. അനുസരിക്കാതിരുന്നവരെ അവര്‍ പലതരത്തില്‍ കൊന്നൊടുക്കി.

ഇന്നത്തെ ഇന്ത്യ എന്ന മഹാരാജ്യം ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ ജനവാസമില്ലാതെ ധാരാളം ശുദ്ധവായുവുമുള്ള കാടും മേടുകളുമായി ഉരഗങ്ങളുടെയും, പക്ഷിമൃഗാദികളുടെയും മാത്രം വിഹാരരംഗമായിരുന്നു. അക്കാലത്ത്‌ ഭാരതത്തില്‍ മനുഷ്യര്‍ വസിച്ചിരുന്നതൊ ഇന്നത്തെ പാകിസ്ഥാനിലുള്ള സിന്ധുനദിയുടെ തീരപ്രദേശങ്ങളില്‍ മാത്രം. അവര്‍ മിശ്രഭുക്കുകളും, കാണുന്നതിനെയെല്ലാം ദൈവമെന്ന്‌ (പ്രത്യേകിച്ച്‌ ഒരു മതമൊ, ദൈവമൊ ഇല്ലാത്തവര്‍) കരുതുകയും ചെയ്‌തിരുന്ന ദ്രാവിഡര്‍ എന്ന വംശമായിരുന്നു. പിന്നീട്‌ മദ്ധ്യ ഏഷ്യയില്‍ നിന്നും ആര്യന്മാര്‍ (ഇന്‍ഡോആര്യന്മാര്‍ സസ്യഭുക്കുകള്‍) എന്ന്‌ സ്വയം വിശേഷിപ്പിക്കുന്നവര്‍ (ഇവരെ കോക്ക
സ്‌ മലനിരകളില്‍ അധിവസിക്കുന്ന മിശ്രഭുക്കുകളായ ആര്യന്മാര്‍ അപ്രകാരം കണ്ടിരുന്നില്ല) ഭാരതത്തിലേക്ക്‌ കടന്നുവരികയും ദ്രാവിഡരെ അടിമകളാക്കുകയും ഭിന്നിപ്പിച്ച്‌ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ പാലായനം ചെയ്യിക്കുകയും ചെയ്‌തു.

ഇന്നു പലരും അവകാശപ്പെടുന്നു ഭാരതത്തിന്റെ അവകാശികള്‍ തങ്ങള്‍ ആണെന്ന്‌. എന്നാല്‍ ഭാരതത്തിന്റെ യഥാര്‍ഥ അവകാശികള്‍ എന്നു പറയുവാന്‍ ഈ ദ്രാവിഡന്മാരല്ലാതെ (ഇന്നത്തെ പറയന്‍, പുലയന്‍, വേടന്‍, ദളിത്‌ മുതലായവര്‍) മറ്റാരുമില്ല. കേരളത്തിലെ പ്രമുഖ വംശങ്ങളായ ഈഴവരൊ, തിയ്യരൊ ഇന്ത്യാക്കാരല്ല. അവരും സിലോണില്‍ നിന്നുവന്ന വിദേശികള്‍ തന്നെ! ശരിക്കും ഏകദൈവ വിശ്വാസികളായിരുന്ന (ത്രിത്വം) ആര്യന്മാര്‍ ഭാരതത്തില്‍ എത്തി കോക്കസ്‌ ആര്യന്മാരുടെ ഏകദൈവ (ത്രിത്വം) ചിന്താഗതികള്‍ക്ക്‌ വിഭിന്നമായി അവര്‍ ദ്രാവിഡരുടെ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും കൂടെക്കൂട്ടി. അവര്‍ ദൈവവുമായി ഏറ്റവും അടുത്തവര്‍ ആണെന്നും, ദൈവ ഭാഷ വശമുള്ളവര്‍ ആണെന്നും മറ്റുള്ളവരെ വിശ്വസിപ്പിച്ചു. അഹങ്കാരത്തിന്‌ കൈയ്യും കാലും വച്ച അവര്‍ ആ 'അഹന്ത'യില്‍ നിന്ന്‌ 'ഹൈന്ദവം' എന്ന സംസ്‌കാരം (അവര്‍ പരിശുദ്ധര്‍ അവരെ വണങ്ങിയും ഭയപ്പെട്ടും ജീവിക്കുക) ഭാരത മണ്ണിന്റെ ഉടയോരില്‍ അടിച്ചേല്‍പ്പിച്ചു. പാവപ്പെട്ട ദ്രാവിഡന്മാരുടെ ക്ഷേമാഐശ്വര്യങ്ങളെക്കുറിച്ചു ചിന്തിക്കാതെ അവരുടെ സ്വന്തം വാസുദൈവ കുടുംബകത്തിലും ഭൗതീക സുഖഭോഗങ്ങളിലും മാത്രം ചിന്തിച്ച്‌ ഒതുങ്ങിക്കൂടി. തുടര്‍ന്ന്‌ ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന്‌ സാമ്രാജ്യങ്ങള്‍ ഭാരതത്തിലേക്ക്‌ കടന്നുവരികയും അവരുടെ ബീജവും, സംസ്‌കാരവും, ദൈവ വിശ്വാസങ്ങളും ഭാരതീയരില്‍ പകര്‍ന്ന്‌ സങ്കര സന്താനങ്ങളെയും മതങ്ങളെയും സ്ഥാപിച്ചു.

ഇന്ത്യ അവരുടെ മാത്രം രാജ്യമെന്ന്‌ ഹിന്ദുക്കള്‍ അവകാശപ്പെടുന്നു. സംഭവം ശരിയാണ്‌! ഇന്നുള്ള ഭാരതത്തിലെ ഭൂരിപക്ഷം ജനങ്ങളും ഹൈന്ദ ജീവിതചര്യ അനുഷ്‌ഠിക്കുമ്പോള്‍ ഭാരത അവകാശം അവര്‍ക്കു തന്നെയുള്ളതാണ്‌. എന്നാല്‍ അതോടൊപ്പം പറയട്ടെ; ആ മണ്ണില്‍ ജനിച്ചവരെല്ലാം വിവിധ വിഭാഗങ്ങളില്‍പ്പെട്ട ഹിന്ദുക്കള്‍ ആണെന്ന്‌ അവര്‍ മറന്നു കളയുന്ന കാര്യം. പ്രത്യേകിച്ച്‌ ഒരു ദൈവം സ്വന്തമായില്ലാത്ത കാണുന്നതിനെയും, കേള്‍ക്കുന്നതിനെയും എല്ലാം ദൈവമായി പൂജിക്കുന്ന ആ സംസ്‌കാരത്തില്‍ പിറന്ന അന്യമതസ്ഥര്‍ എന്ന്‌ ഹിന്ദുക്കള്‍ പറയുന്ന ക്രിസ്‌ത്യനും, മുസ്ലീമും, ബുദ്ധരും അതുപോലെ പലരും ഹൈന്ദവര്‍ അല്ലെന്ന്‌ ഹിന്ദുക്കള്‍ക്ക്‌ എങ്ങനെ പറയാന്‍ സാധിക്കും.

എല്ലാ ഇന്ത്യാക്കാരും സഹോദരി സഹോദരന്മാരാണെന്നും, മനുഷ്യനെ ഉന്മത്തരാക്കുന്ന മതത്തിനല്ല മനുഷ്യനാണ്‌ ഭാരതത്തില്‍ സ്ഥാനമെന്നും കരുതി രാജ്യത്തിന്റെ അഖണ്ഡതയ്‌ക്ക്‌ കളങ്കമേല്‍പ്പിക്കാതെ നമുക്ക്‌ സഹവര്‍ത്തിത്വത്തോടെ കഴിയാം! ഭൂഖണ്ഡങ്ങള്‍ വീണ്ടും യോജിച്ചാലും ഒരിക്കലും യോജിക്കാതെ മതങ്ങള്‍ മനുഷ്യനെ അകറ്റിക്കഴിഞ്ഞു. മനുഷ്യന്‍ മതവിശ്വാസങ്ങള്‍ വെടിയാതെ ഇതിനൊരു മാറ്റം സംഭവിക്കില്ല! എല്ലാ മതസ്ഥരും ഹിന്ദുക്കള്‍ തന്നെ! ജയ്‌ ഹിന്ദ്‌!
അവസരത്തിനൊത്ത്‌ തത്വങ്ങള്‍ മറക്കുന്ന മതങ്ങള്‍ (മാത്യു മൂലേച്ചേരില്‍)
Join WhatsApp News
Moolecheril 2015-02-20 22:25:42
 വായനക്കാരില്ലാത്ത 
അമേരിക്കന്‍ മലയാളി സമൂഹത്തില്‍ 
വാതോരാതെ എഴുതുന്നു ഇന്നും അനേകര്‍
നാട്ടില്‍ പണിത രമ്യഹര്‍മ്യങ്ങള്‍ അല്ലതു
പാവപ്പെട്ടവന്റെയും
പട്ടിണിപ്പാവങ്ങളുടെയും
കഥകള്‍
കൂടെ
ആര്‍ക്കും താല്പര്യമില്ലാത്ത
രോദനം
കഞ്ഞികുടിക്കാതെ ഉണ്ടാക്കിയ ശ്രേഷ്ഠതകള്‍
പറയനും പുലയനും കയറിത്താമസിക്കുന്ന 
രമ്യഹര്‍മ്മങ്ങളിലെ
ദീര്‍ഘനിശ്വാസങ്ങള്‍
പാടങ്ങള്‍ പലതും നികത്തി രസിച്ചവര്‍
സ്വന്തം പടങ്ങള്‍ മാത്രം കണ്ടു രസിക്കുന്നവര്‍ 
മറ്റുള്ള പടങ്ങളില്‍ കോറി രസിക്കുന്നു;
എന്നിട്ടും കലി തീരാതെ അക്കൂട്ടര്‍
അടുത്തുള്ള മലയാളി പൂക്കളില്‍ രസിക്കുന്നു

ഇന്നു തൊടുന്നിടത്തെല്ലാം 
പൊട്ടലാണ്
കത്തലാണ്
‌ആരും കാണാത്ത സ്റ്റാറ്റിക്
വൈദ്യുതി പ്രവാഹങ്ങള്‍!
വിദ്യാധരൻ 2015-02-21 07:05:19
മതമൊരു  ഭ്രാന്തായി മൂത്ത്പോയി 
മനുഷ്യന്റെ മസ്തിഷ്ക്കം പൂത്തുപോയി 
ചുടുചോര മോന്തുവാൻ നാക്കുനീട്ടി 
കലികേറി തുള്ളുന്നു ഈശ്വരന്മാർ 
വടിവാള് പൊങ്ങുന്നു താഴ്ന്നിടുന്നു 
തലപോയി ഉടലോ പിടിഞ്ഞിടുന്നു 
ഒരു സ്ത്രീ ഉറക്കെ കരഞ്ഞിടുന്നു 
അവരുടെ ചാരിത്ര്യം കളഞ്ഞുപോയി 
ഒരു കുഞ്ഞ് അകലെ കരഞ്ഞിടുന്നു 
കരയുന്നു അമ്മയും കുഞ്ഞിനായി 
അള്ളായും യാഹോവേം മൂർത്തിമാരും 
ചുടുചോര മോന്തി രസിച്ചിടുന്നു 
മതിയാക്കു മതമേ നീ നിന്റെ ഭ്രാന്ത് 
ചതിയും തീവെട്ടികൊള്ളയും നീ 
വരുമോ ദേവാ എൻ യേശു ദേവാ 
വരുമോ നീ ആ ചാട്ട വാറുമായി 
താടിയും മീശയും തൊപ്പിയുമായി 
തലയിൽ കുരിശുള്ള തൊപ്പിയിട്ടു 
ചുടു ചോര നിറമുള്ള അങ്കിയിട്ടു  
സ്വർണ്ണ കുരിശുള്ള മാലയിട്ടു 
രക്തം കുടിക്കാനടുത്തിടുന്ന 
പാതിരി കൂട്ടത്തെ തുരത്തിടാനായി
 വരുമോ ദേവാ എൻ യേശു ദേവാ 
വരുമോ നീ ആ ചാട്ട വാറുമായി 

Ninan Mathullah 2015-02-24 10:27:26
This sounds more biased imagination or fiction rather than facts. In writing emalayalee, nobody required to give the source. So writing tends to be personal opinions rather than from scholarly source. In this article also the writer leaning to a particular religion is clearly evident. It is pathetic that some people can write anything without revealing their identity.
Anthappan 2015-02-24 10:57:21

Attn. Mr. Matthulla

There is law in this country to protect the anonymous writers. 

When you post an anonymous message on an Internet message board, how anonymous is it, really?  A November 17 decision from an Illinois appellate court addresses that very question. 

 “Encouraging those easily offended by online commentary to sue to find the name of their ‘tormenters’ would surely lead to unnecessary litigation and would also have a chilling effect on the many citizens who choose to post anonymously on the countless comment boards for newspapers, magazines, websites and other information portals.  Putting publishers and website hosts in the position of being a ‘cyber-nanny’ is a noxious concept that offends our country’s long history of protecting anonymous speech.”

The Malayalee writers are getting pissed off when they are criticized.  Instead of taking the good part of the criticism and discard the bad, most of the Malayalee writers are in constant fight with readers.  When someone writes with anonymous name, it doesn’t mean that they cowards.  If you look at hundreds of comments appearing under the articles in New York Times, CNN and other papers, you see most of them are with anonymous name.  It is e-Malayalee editorial board’s decision or choice to publish some comments or not.  As someone stated, if commentators post their name, they can be harassed over the phone and threaten.   By posting anonymous name both writer and commentator is protected because the likelihood of harassing each other is nil.   Our writers must get matured to take criticism with grace and discard it if they don’t like it.  The writers are supposed to be proactive rather than reactive.  Or if you want to be a good writer learn to swallow your pride.  

അജ്ഞാതൻ 2015-02-24 11:40:29
ഞാനും വല്ലപ്പോഴും എഴുതുന്ന ഒരാളാണ്. അമേരിക്കയിലുള്ള പേരുകേട്ട ഒരു എഴുത്ത്കാരൻ എന്നെ ഫോണിൽ വിളിച്ചു പുലഭ്യങ്ങൾ പറയുകയുണ്ടായി. കാരണം ഞാൻ എഴുതിയത് അദ്ദേഹത്തിനെ തത്വശാസ്ത്രവുമായി പൊരുത്ത പെട്ടില്ല.   അമേരിക്കയിൽ അന്തപ്പൻ പറഞ്ഞതുപോലെ, അജ്ഞാത നാമത്തിൽ എഴുതുന്നവർ ധാരാളമാണ്. ഓണ്‍ ലൈൻ പേപ്പറുകൾ നോക്കിയാൽ മതി.  ഇവിടെ ഒരു ലേഖനം തന്നെ എഴുതി പിടിപ്പിച്ചിട്ടുണ്ട്, അജ്ഞാതമായി പേരുകൾ വച്ചെഴുതുന്നത് അവരുടെ മാതാപിതാക്ന്മാരോട് കാണിക്കുന്ന അനാതരവാണെന്നും ഭീരുത്വമാണെന്നുമൊക്കെ.  സ്വന്തം പേരു വച്ചും അജ്ഞാതമായ പേര് വച്ചെഴുതുന്നവരും എല്ലാം ഒരേ സ്വാതന്ത്രിയത്തിന്റെ കീഴിൽ ഇരുന്നു എഴുതുന്നു.  അന്തപ്പന്റെ ഈ പോസ്റ്റ്‌ അജ്ഞാത നാമത്തിൽ എഴുതുന്നവർക്ക് ശക്തി പകരുന്നതും, വിവരം ഇല്ലാതെ ഇതിനെക്കുറിച്ച്‌ എഴുതിക്കൊണ്ടിരിക്കുനന്വർക്ക് വിവരം ഉണ്ടാക്കി കൊടുക്കുന്നതുമാണ്‌ 

സർവ്വ ലോക പേരില്ലാത്തവരെ 
സംഘടിച്ചു സംഘടിച്ചു ശക്തരാകുവിൻ 
Ninan Mathullah 2015-02-24 12:30:46
I was commenting on people writing without giving source of the information. So in this article no source is sited and some of the numbers here in the article I hear for the first time. Most of the time it is just personal opinion or biased statements or exageration used. Readers are misled since writer is not required to give source. So several are using this forum for propaganda. To justify anonymous writing any number of reasons can be given, and more reasons on its disadvantages. 'Ammaye thalliyalum athinu randu pakshamundallo?'
വായനക്കാരൻ 2015-02-24 19:37:48
അജ്ഞാതൻ പറഞ്ഞതിനോട് യോജിക്കുന്നു. അജ്ഞാതമായി പേരുകൾ വച്ച്എഴുതുന്നത് അനുവദിക്കരുതെന്ന് പത്രങ്ങളോട് ചിലർ മുറവിളി  കൂട്ടുന്നത് ‘രാജാവ് നഗ്നനാണ‘ന്ന് കേൾക്കാതിരിക്കാൻ കുട്ടികളെ രാജാവിന്റെ എഴുന്നള്ളത്തിൽ നിന്ന് അകറ്റിനിർത്തുന്നതുപോലെയാണ്.
ashok 2015-02-24 20:14:03

കോഴി കട്ടവന്‍

കോഴി കട്ടവെന്റെ തലയില്‍ പപ്പ്‌ എന്നു പറയുവാന്‍ ഉള്ള സ്വതന്ത്രം എല്ലാവര്‍ക്കും

ഉണ്ട്. എന്നാല്‍ എന്നെ കള്ളന്‍ എന്നു വിളിച്ചു എന്നു കോഴി കട്ടവന്‍ പരാതി വിളിച്ചു കൂവുന്നു.

I read e- malayalee daily. I was wondering about the supidity of the people who cry about being critized. If you don't want to be criticized do not publish your cow-dung. Some of you are writing trash in the form of poetry, short stories and essays. Some of you are religious and political fanatics. But the common factor is you don't like to be criticized.

You want to know the real name of the person who commented .But try to conceive it fully. Every writer has the full right and privilage to be anonymous. You cannot use your bullying comments to know the real identity of the writer. It is foolish to threaten the editor of the news paper.

Remember the good old days. You all read -Thaniniram- and got thrilled.

Now you cannot take it. So the best thing for you is quit.

You don't want to be commented and you cannot take critcism; stay away from public attention.

If you write, we have a right to comment whether you like it or not.


Ashok

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക