തിരൂര്‍ : അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ ഉള്‍പ്പെടെയുള്ള പ്രവാസി എഴുത്തുകാര്‍ അവരുടെ പ്രവാസജീവിതത്തെ വിഷയമാക്കി എഴുതാറില്ലെന്ന് കഥാകൃത്തും കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായ അക്ബര്‍ കക്കട്ടില്‍ അഭിപ്രായപ്പെട്ടു. ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക(ലാന)യും കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം,തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ തിരൂരില്‍ സംഘടിപ്പിച്ച ലാനാ കേരളാ കണ്‍വന്‍ഷനില്‍ സംഘടിപ്പിച്ച ലാനാ കേരളാ കണ്‍വന്‍ഷനില്‍ 'മലയാള സാഹിത്യം രചനയുടെ പാഠഭേദങ്ങള്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അക്ബര്‍ കക്കട്ടില്‍.
പല എഴുത്തുകാരും ദൂരെയിരുന്ന കേരളത്തെക്കുറിച്ച് എഴുതാനാണ് താല്‍പര്യം കാണിക്കുന്നത്. പോരാ, പ്രവാസജീവിതം വിഷയമാക്കണം. മറ്റുള്ള എഴുത്തുകാരുടെ പുസ്തകങ്ങള്‍ വായിക്കുവാന്‍ പ്രവാസി മലയാളി എഴുത്തുകാര്‍ ശ്രമിക്കാറില്ല. സ്വന്തം രചനകള്‍ ഫെയ്‌സ്ബുക്കിലും ഓണ്‍ലൈന്‍ മീഡിയയിലും കണ്ട് ആനന്ദം നേടുന്നു. ഈ സ്ഥിതി മാറിയെങ്കില്‍ മാത്രമേ പ്രവാസി എഴുത്തുകാരെ കേരളീയരും വായിക്കുകയുള്ളൂ. കിട്ടാവുന്ന പുസ്തകങ്ങളെല്ലാം വായിക്കണം. വായന വികസിപ്പിക്കണം. നല്ല മനുഷ്യനാകണം. എങ്കിലേ നല്ല സാഹിത്യകാരനാകാന്‍ സാധിക്കൂ. അദ്ദേഹം പറഞ്ഞു.
ലാനാ പ്രസിഡന്റ് ഷാജന്‍ ആനിത്തോട്ടം സെക്രട്ടറി ജോസ് ഓച്ചാലില്‍, ഏബ്രഹാം തെക്കേമുറി, മിനു എലിസബത്ത്, സരോജാ വര്‍ഗ്ഗീസ്, ജോണ്‍ മാത്യൂ, ജോസണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇതെല്ലാം തികച്ചും അർത്ഥമില്ലാത്ത പൂർണമല്ലാത്ത ചൊല്ലുകൾ ആണ്. എല്ലാ തെക്കുകളും വടക്കുകളും ഒരുപോലല്ലല്ലോ? അപ്പോൾ അത്തരത്തിൽ ശൂന്യമായ ചൊല്ലുകൾ വെച്ചു അഭിപ്രായപ്പെടുന്ന തിന്റെ ഔചിത്യമെന്ത്? ആത്മാർഥത ഇല്ലായ്മയും, 'ദർശന'മില്ലായ്മയും എല്ലാ ദിക്കിലും ഉണ്ടാവും.
"ഇവർക്ക് രണ്ടു കൂട്ടർക്കും മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് പൊടിപ്പും തൊങ്ങലും വച്ച് പറയാൻ വളരെ ചാതുര്യമാണ്താനും"
അതൊന്നും തെളിയിച്ചിട്ടുള്ള കാര്യങ്ങൾ അല്ല. അങ്ങനെ ധരിച്ചു അഭിപ്രായങ്ങൾ പറയുന്നതു ശരിയായി തോന്നുന്നില്ല. എഴുതാൻ കഴിവുള്ളവർ എവിടെയാണെങ്കിലും എഴുതും. എഴുതി തെളിയേണ്ടതായിട്ടുമുണ്ട്, അതിനവരെ അനുവദിക്കണം.
മുണ്ടശ്ശേരിയോ, കൃഷ്ണൻ നായരോ എം. എൻ. വിജയനോ ഒക്കെ കുറവുകൾ എടുത്തുകാണിച്ച് അതിന്റെ താളം തെറ്റിയ ഭാഗത്ത് അടിച്ചുകൊണ്ടാണ് വിമർശിച്ചിരുന്നത്. അത് വായിക്കുമ്പോൾ നമ്മുടെ ചുണ്ടിലും പുഞ്ചിരി വന്നിരുന്നു. ഇവിടെ തെറ്റുകൂടാതെ എഴുതാൻ പോലും അറിയാത്തവരാണ് 'വടക്കും തെക്കും' ഊഹാപോഹം പറഞ്ഞു വിമർശകന്റെ വേഷം കെട്ടി വെട്ടുകത്തിയുമായി നടന്നു വരുന്ന പാവങ്ങളെയെല്ലാം വെളുക്കുമ്പോൾ മുതൽ വെട്ടുന്നത്. ഇവരൊക്കെ എന്തെഴുതിക്കാണിച്ചിട്ടുണ്ട്, ഒരു ഉദാഹരണത്തിന്, ദാ ഇങ്ങനെയൊക്കെവേണം എഴുതേണ്ടതെന്നു കാണിക്കാൻ? ചൂണ്ടു വിരൽ ഇല്ലാത്തവൻ 'ഒറ്റക്കണ്ണൻ ദാണ്ടേ പോന്നു' എന്നു മറ്റൊരുത്തനെ ചൂണ്ടിക്കാണിക്കുമ്പോലെ.
എഴുതുന്നത് അവരുടെ കഴിവനസരുച്ചാണു. അത് മുഴുവൻ ശരിയാകനമെന്നില്ല. എന്നാൽ വായനകാരന് രചനകളെ കുറിച്ച് വേറിട്ട ഓരോ വീക്ഷണം അത് നല്കും. അച്ചായ കരിയാച്ചൻ
ബെൻസ് വാങ്ങി. നമുക്കും വാങ്ങണം. അതേപോലെ
എന്തോന്ന് അയാള് എഴുതുന്നത്, നിങ്ങള്ക്കും എഴുതികൂടെ എന്ന് ചോദിക്കുന്ന ഭാര്യുടെ മുന്നില്
വലുപ്പം കാണിക്കാൻ ചിലര് എഴുതുന്നു. ഒരാൾ നിരൂപണം എഴുതിയാൽ അത് നോക്കി എഴുതുന്നു, ഒരാള് ഏതെങ്കിലും വിഷയത്തെകുരിച്ച് എഴുതിയാൽ അതപ്പടി പകര്ത്തുന്നു. വായനക്കാർ ഇല്ലാത്തത് എത്രയോ അനുഗ്രഹം. അല്ലെങ്കിൽ കള്ളികൾ പിടിച്ചേനെ. ഇവിടെ എഴുത്തുകാർ തന്നെയാണു വായനക്കാർ. എഴുത്തുകാരിൽ സര്ഗ്ഗ ശക്തിയുള്ളവർ ഉണ്ട്. മോഷ്ടിക്കുന്നവരെ അപ്പപ്പോൾ ചൂണ്ടികാണിക്കുക. നിരയെ ചെളിവെള്ളം തെറുപ്പിച്ച് എല്ലാവരേയും
മലിനമാക്കരുത്. ഒരാൾ അക്കദമി അവാര്ഡ് പണം കൊടുത്ത് വാങ്ങിയപ്പോൾ എല്ലാവരും അതിനു ശ്രമിക്കുന്നു. . ആധുനിക എന്ന പറഞ്ഞ മനുഷ്യര്ക്ക് മനസ്സിലാകാത്തത് എഴുതുന്നവർ മിടുക്കന്മാരാണെന്ന് പാവം ജനം കരുതുന്നു. മനസ്സിലാകുന്നതെല്ലാം പൈങ്കിളി. സര്ഗ്ഗത്മകത ഉള്ള എഴുത്തുകാർ കുറവാണ്. അവർ എഴുതുന്നത് നോക്കി മോഷ്ടിക്കുന്നവർ കൂടുതലും. അവരെ കണ്ടു പിടിച്ച് പുറത്ത് കൊണ്ടുവരിക. മുമ്പ് ആരോ എഴുതിയ പോലെ കാടടച്ച് വെടി വച്ചാൽ കള്ളന്മാരുടെ മേല കൊള്ളില്ല. അല്ലാത്തവർക്ക് മുറിവേൽക്കുമെന്ന് മാത്രം. ഒന്നും വായിക്കാതെ ആരെങ്കിലും പരയുന്നത്കേട്ട് പറയുന്ന അഭിപ്രായങ്ങൾ ശരിയകില്ല
പ്രവാസികളുടെ, പ്രത്യേകിച്ചു അമേരിക്കൻ എഴുത്തുകാരുടെ ശ്രദ്ധ പിടിച്ചാൽ അവിടെ ചെന്നു കാണുകയും അമേരിക്കയിലോട്ടു ക്ഷണിക്കുന്നതും (ഇവിടെയുള്ള പല ശൂന്യരും ചെയ്യുമ്പോലെ) ഇവരെല്ലാം കാണുന്നുണ്ട്. അങ്ങനെയൊരു ഫ്രീ അമേരിക്കൻ പര്യടനം സ്വപ്നം കണ്ടു പടിഞ്ഞാറോട്ട് കണ്ണും നട്ടു ഒത്തിരി പേർ നാനാവിധത്തിൽ പ്രവാസിയുടെ മേൽ വല എറിയുന്നുണ്ട്. അമേരിക്കൻ എഴുത്തുകാരെ നന്നാക്കാൻ ഇവരൊക്കെയാണോ വേണ്ടത്? എങ്കിൽ എന്തുണ്ട് കയ്യിൽ 'പാണ്ട-തോക്കല്ലാതെ'? ക്രിയാത്മകമായി വിമർശിക്കാൻ, എഴുതിയ കൃതികൾ വായിച്ചു, അതിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടാനാളു വേണം. എഴുത്തുകാർ പ്രമുഖ പത്രമാസികൾക്ക് തുടർച്ചയായി തങ്ങളുടെ കൃതികൾ നൽകണം. അവിടെ കഴിവുള്ളവർ അതു വിമർശിക്കട്ടെ. 'ഇ-മലയാളി'യും നമുക്ക് മുന്നിൽ അതു കൊണ്ടു വരട്ടെ.
വാങ്ങാമെന്ന് തല മൂത്തവർ കാണിച്ച്കൊടുക്കുമ്പോൾ
ചിലർക്കൊക്കെ അങ്ങനെ ഒരാശ തോന്നാവുന്നതാണ്.
അവരും കരുതുന്നത് ആരും അറിയില്ലെന്നാണ്.
എത്ര വർഷം കഴിഞ്ഞാലും സത്യം പുറത്ത് വരുമെന്നതാണ് അക്കാദമി അവാര്ഡ് ചരിത്രം തെളിയിക്കുന്നത്. അത് കൊണ്ട് എഴുത്തുക്കാർ
ജാഗ്രതൈ.
ചിലരൊക്കെ എൻ ബി സി വഴിയും ഡി സി വഴിയും
പുസ്തകങ്ങള പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും
പിന്നെ അതെകുരിച്ചൊന്നും കേള്ക്കുന്നില്ല"
ഡി.സി. വഴി ശ്രീ ജോണ് എളമത പ്രസിദ്ധീകരിച്ച
പുസ്തകം നാട്ടിൽ ഇപ്പോഴും ചര്ച്ച് ചെയ്യുന്നുണ്ടല്ലോ? ഡി.സി. പ്രസിദ്ധീകരിച്ച
നൂറു പുസ്തകങ്ങളിൽ നിന്നും തിരഞ്ഞെടുത്ത
പത്തു പുസ്തകങ്ങളിൽ ഒന്ന് ശ്രീീ ഇളമതയുടീതായിരുന്നു.