Image

ആറുമാസത്തെ കാരാഗ്രഹ വാസത്തിനുശേഷം പാര്‍ട്ടിസ്ഥാനത്തേക്ക്‌ കനിമൊഴി എത്തുന്നു

Published on 29 November, 2011
ആറുമാസത്തെ കാരാഗ്രഹ വാസത്തിനുശേഷം പാര്‍ട്ടിസ്ഥാനത്തേക്ക്‌ കനിമൊഴി എത്തുന്നു
ചെന്നൈ: ടുജി സ്‌പെക്‌ട്രം കേസില്‍ ആറുമാസത്തോളമുള്ള ജയില്‍ ജീവിതത്തിനുശേഷം എത്തുന്ന കനിമൊഴിയെ കാത്ത്‌ പാര്‍ട്ടിസ്ഥാനങ്ങള്‍ കാത്തിരിക്കുന്നു. ഡി.എം.കെ അധ്യക്ഷനും പിതാവുമായ കരുണാനിധി ഇതുസംബന്ധിച്ച്‌ സൂചന നല്‍കി. രാജ്യസഭാംഗവും ഡി.എം.കെ കലാസാഹിത്യവിഭാഗം അധ്യക്ഷയുമാണ്‌ ഇപ്പോള്‍ കനിമൊഴി.

എന്നാല്‍ അഴിമതി കേസില്‍ ജയിലില്‍ കഴിഞ്ഞ കനിമൊഴിക്ക്‌ സ്ഥാനങ്ങള്‍ നല്‍കുന്നതിനോട്‌ കേന്ദ്രമന്ത്രിയായ അഴഗിരി ഉള്‍പ്പടെയുള്ള ചില നേതാക്കള്‍ക്ക്‌ ശക്തമായി എതിര്‍പ്പുണ്ട്‌. കനിമൊഴിയുടെ സാന്നിധ്യത്തില്‍ ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ ഡിസംബറില്‍ ചെന്നൈയില്‍ ചേരുന്നുണ്ട്‌. ഇതില്‍ കനിമൊഴിക്ക്‌ ഉയര്‍ന്ന പദവി നല്‍കാനുള്ള തീരുമാനം എടുപ്പിക്കാനാണ്‌ കരുണാനിധിയുടെ നീക്കം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക