നിയമസഭയില്‍ ഭൂരിപക്ഷം ഇല്ലെന്നു പറഞ്ഞ് ഒരു മുഖ്യമന്ത്രി ഇങ്ങനെ അടിമപ്പണി
ചെയ്യരുത്. ഇമേജിന്റെ കാര്യത്തില്‍ ചാണ്ടിയോളം വരില്ല ഇപ്പോള്‍ ആരും.
അച്യുതാനന്ദനും ഇമേജുണ്ട്. അത് മറ്റൊരു തരത്തിലാണെന്നു മാത്രം.
പിഞ്ചു
കുഞ്ഞുങ്ങനെ ജാര്‍ഖണ്‌ഡില്‍ നിന്നും കേരളത്തിലെ അനാഥാലയങ്ങളിലേക്ക്
കൊണ്ടുവരുന്നത് മനുഷ്യക്കടത്ത് തന്നെയെന്ന് പകല്‍പോലെ വ്യക്തമായെങ്കിലും
ലീഗിന്റെ നിലപാടുകള്‍ക്ക് ഉമ്മന്‍ചാണ്ടി പച്ചക്കൊടി കാട്ടിയത് കേരളത്തിലെ
നിഷ്‌പക്ഷമതികള്‍ പൊറുക്കില്ല.
കൃത്യമായ നിയമവും, രേഖകളും ഇല്ലാതെ
വാഗണ്‍ട്രാജഡി പോലെ കുട്ടികളെ ട്രെയിനില്‍ കൊണ്ടുവന്ന `സനാഥര്‍' ഈ അനാഥരോട് വലിയ
ചതിയാണ് ചെയ്‌തത്. ജാര്‍ഖണ്‌ഡിലെ പാവപ്പെട്ടവരായ രക്ഷകര്‍ത്താക്കളെ പറഞ്ഞു
പറ്റിച്ചാണ് ഇടനിലക്കാര്‍ കേരളത്തിലെ അനാഥാലയങ്ങള്‍ക്ക് പിഞ്ചു കുഞ്ഞുങ്ങളെ സപ്ലെ
ചെയ്യുന്നത്. ഇതിന് ഏതു സ്ഥലത്തുനിന്നാണോ കുട്ടികളെ കൊണ്ടുപോകുന്നത് അവിടുത്തെ
വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് വേണം.
വിവാദത്തിലകപ്പെട്ട മുക്കം
അനാഥാലയത്തില്‍ അന്വേഷണം നടത്തിയപ്പോള്‍ അവിടെയുള്ള പല കുട്ടികള്‍ക്കും
ലഭിച്ചിരിക്കുന്നത് വ്യാജ സര്‍ട്ടിഫിക്ക് ആണത്രേ. പല വില്ലേജിലുള്ള
കുട്ടികള്‍ക്കായി ഒരു വില്ലേജ് ഓഫീസര്‍ സാക്ഷ്യപത്രം നല്‍കിയിരിക്കുന്നു. ഒരു
സര്‍ട്ടിഫിക്കറ്റില്‍ സ്റ്റേറ്റ് എന്ന കോളത്തില്‍ കേരളം എന്നും, ജില്ല എന്ന
കോളത്തില്‍ `ഗോഡാ' ജില്ല എന്നും സൂചിപ്പിച്ചിരിക്കുന്നു. ഒരു മലയാളം ചാനല്‍ ആണ്
തെളിവു സഹിതം ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.കേരളത്തില്‍ എവിടെയാണ് ഗോഡാ
ജില്ല?
കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ ഗ്രാന്റ് തട്ടിയെടുക്കാന്‍
സാമൂഹ്യക്ഷേമ വകുപ്പിന് നല്‍കിയിരിക്കുന്ന രേഖകളിലാണ് ഈ കൊടിയ പാപം ഇക്കൂട്ടര്‍
ചെയ്‌തിരിക്കുന്നത്. വ്യാജരേഖ ചമയ്‌ക്കുന്നത് ജാമ്യമില്ലാത്ത കുറ്റമാണ്. ഐ.പി.സി
465. ഇതുപ്രകാരം ഏഴു വര്‍ഷം വര്‍ഷം വരെ ജയിലില്‍ കിടക്കാനുള്ള വകുപ്പുമുണ്ട്.
പക്ഷെ പറഞ്ഞിട്ട് കാര്യമില്ല. ഈ വിഷയത്തില്‍ ചെന്നിത്തല മുറുകിയപ്പോള്‍ ചാണ്ടി
ലീഗിന്റെ മുന്നില്‍ അയഞ്ഞു. കൂടുതല്‍ കളിച്ചാല്‍ വിവിധ സഭകളുടെ അനാഥാലയത്തിന്റെ
കണക്കും രേഖകളും അന്വേഷിക്കണമെന്ന് ലീഗ് ചാണ്ടിയെ ഭയപ്പെടുത്തിയത്രേ. എന്തായാലും
പുള്ളാരുടെ കാര്യം സ്വാഹ!
ആ കൂട്ടര്‍ തന്നെയാണു മനുഷ്യക്കടത്ത് ആരോപിക്കുന്നത്. കേരളത്തില്‍ അത്തരം കാര്യ്ങ്ങളൊന്നും നടക്കില്ലെന്നു എല്ലാവര്‍ക്കും അറിയാം. എന്തെങ്കിലും മോശമായി നടന്നാല്‍ നാട്ടുകാരും മാധ്യമങ്ങളുമൊകെ അറിയും. അതൊന്നും മുന്‍പ് ഉണ്ടായിട്ടില്ല.
കോണ്‍ഗ്രസിലെ പലരും ഇപ്പോല്‍ ബി.ജെ.പി വിളിക്കുന്നതു കേള്ക്കുന്നുണ്ടാവും.
സര്‍ക്കാര്‍ ഗ്രാന്റും മറ്റും തട്ടുന്നു എന്നു പറയുന്നവരോട്, അന്തേവാസികളില്‍ നിന്നും ഫീസൊന്നും വാങ്ങാതെ നടത്തുന്ന ഈ സ്ഥാപനങ്ങള്‍ ഗവണ്മെന്റ് മാസം ഒരു കുട്ടിക്ക് കൊടുക്കുന്ന നൂറു ഉലുവയുടെ ഗ്രാന്റു കൊണ്ട് നടത്തിക്കൊണ്ട് പോകാന്‍ സാധിക്കില്ല. യഥാര്‍ത്ഥത്തില്‍ ഒരു നഴ്സറി പോലും നടത്താന്‍ സാധിക്കില്ല. അനാഥ സംരക്ഷണം പുണ്യം കിട്ടുന്ന കാര്യമായതിനാല്‍ നാട്ടിലുള്ളവരും വിദേശത്ത് ജോലി ചെയ്യുന്നവരും സ്വന്തം സക്കാത്തും ദാനങ്ങളും ശേഖരിച്ചു റമദാനിലും മറ്റും സംഭാവന നല്‍കി നിലനിര്‍ത്തുന്ന സ്ഥാപനങ്ങളാണ് ഇവ. സര്‍ക്കാരിന്റെ ഒരു നയാ-പൈസയും കിട്ടാതിരുന്ന കാലത്ത് ഇവ സ്ഥാപിക്കപ്പെട്ടിട്ടുള്ളതും അങ്ങിനെ തന്നെ. ഇപ്പോള്‍ വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെടുന്ന മുക്കം യതീം ഖാന; പുണ്യം ചെയ്ത ഒരു മഹാമനസ്കന്‍ നൂറു ഏക്കര്‍ ഭൂമി സൌജന്യമായി നല്‍കി സ്ഥാപിച്ചതാണ്.
" കൂടരഞ്ഞി പഞ്ചായത്തിലെ കോലോത്തുംകടവ് ക്ഷേത്രത്തിനും സെന്റ്.സെബാസ്റ്റ്യന്‍ പള്ളിക്കും വേണ്ടി ഏക്കറുകണക്കിന് സ്ഥലം വിട്ടുകൊടുത്തത് മുക്കം അനാഥാലയത്തിന്റെ സ്ഥാപകന്‍ വയലില്‍ മൊയ്ദീന്‍ കോയ ഹാജിയാണ്. ക്ഷേത്രത്തിനായി രണ്ടേക്കര്‍ സ്ഥലവും സെന്റ്.സെബാസ്റ്റ്യന്‍ പള്ളിക്കും അവരുടെ തന്നെ സ്‌കൂളിനുമായി പത്തേക്കര്‍ സ്ഥലവുമാണ് വിട്ടുകൊടുത്തിട്ടുള്ളത്. മനുഷ്യ ബന്ധങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ജാതിയുടേയും മതത്തിന്റേയും വേര്‍തിരിവില്ലാതെ എടുക്കുന്ന ഇത്തരം മാതൃകാ നിലപാടുകളാണ് മുക്കം അനാഥശാലയുടെ കരുത്ത്."
( മുക്കം യതീം ഖാനയുടെ യഥാര്‍ത്ഥ മുഖം - വിദ്യാ ലക്ഷ്മി )
http://bignewslive.com/real-face-of-yatheem-khana/
ആരും സാക്ഷ്യപ്പെടുത്തുന്ന ഒന്ന് മുക്കം വരെ പോയാല്‍ ആര്‍ക്കും ബോധ്യപ്പെടുന്ന പച്ചയാഥാര്‍ത്ഥ്യങ്ങളാണിവ.
അനാഥകളുടെ മുതലില്‍ നിന്നും ഒരു ഗ്ലാസ് പച്ചവെളളം പോലും കുടിക്കാത്ത, ഇന്നു നമ്മള്‍ക്കൊക്കെ അത്ഭുതം തോന്നുന്ന രീതിയില്‍ വളരെ സൂക്ഷ്മത പാലിക്കുന്ന വ്യക്തിത്വങ്ങളാണ് അവ നടത്താന്‍ എല്പിക്കപ്പെട്ടിട്ടുള്ളതും. പരസ്യം ചെയ്യാന്‍ വേണ്ടി നന്മകള്‍ ചെയ്യുന്ന ഇന്നത്തെ സമൂഹത്തില്‍ ഒരു കൈ കൊണ്ട് കൊടുക്കുന്നത് മറ്റേ കൈ അറിയാന്‍ പാടില്ല എന്ന മത നിര്‍ദേശം കാരണം ഇതൊന്നും ആരും അറിയുന്നില്ല എന്ന് മാത്രം.
ബാലവേല, അവയ മോഷണം, വില്‍പന, ചൂഷണം തുടങ്ങി കേള്‍ക്കുന്ന ഏതെങ്കിലും ആരോപണത്തില്‍ കഴമ്പുണ്ടായിരുന്നു എങ്കില്‍ അത് പറയേണ്ടിയിരുന്നത് പഠിക്കുന്ന കുട്ടികളോ അവരുടെ രക്ഷിതാക്കളോ ആണ്. ഏറ്റവും ശ്രദ്ധേയമായ കാര്യം പോലീസിനു കുട്ടികളില്‍ നിന്നോ രക്ഷിതാക്കളില്‍ നിന്നോ അനാഥ ശാലക്കോ നടത്തിപ്പിനോ എതിരെ ഒരു പരാതിയും മൊഴിയും ലഭിച്ചിട്ടില്ല എന്നതാണ്. പഠിക്കാന്‍ വന്ന കുട്ടികള്‍ക്ക് പരാതി ഇല്ല, അവരുടെ മാതാപിതാക്കള്‍ക്ക് പരാതി ഇല്ല, അവരെ കൊണ്ട് വന്നവര്‍ക്ക് പരാതി ഇല്ല, അവരെ പഠിപ്പിക്കുന്നവര്‍ക്ക് പരാതി ഇല്ല, സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തുള്ളവര്‍ക്ക് പരാതിയില്ല, കേരള സര്‍ക്കാരിനു പരാതി ഇല്ല. ഓരോ പ്രാവശ്യവും കുട്ടികള്‍ നാട്ടിലേക്ക് പോയി തിരിച്ചു വരുമ്പോള്‍ ഇവിടത്തെ സൌകര്യങ്ങളും മറ്റും കേട്ടറിഞ്ഞു കൂടുതല്‍ കൂടുതല്‍ കുട്ടികള്‍ കൂടെ വരുന്നു. ഇവിടെ കുട്ടികള്‍ക്ക് എന്തെങ്കിലും മോശമായ അനുഭവങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ തിരിച്ചു വരില്ലല്ലോ. കുട്ടികളെ കാണാതാവുകയോ മറ്റൊ ഉണ്ടെങ്കില്‍ രക്ഷിതാക്കള്‍ കൂടുതല്‍ പേരെ ഇങ്ങോട്ടു അയക്കുന്നതിനു പകരം പരാതി പറയുമായിരുന്നു.
സംസ്ഥാനത്തെ സാമൂഹിക അന്തരീക്ഷം തകര്‍ക്കാനും വെള്ളം കലങ്ങിയാല്‍ വലയുമായിറങ്ങുന്ന സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനുമുള്ള ശ്രമം കേരള ജനത തിരിച്ചറിയുക തന്നെ ചെയ്യും.