കഴിഞ്ഞ സര്‍ഗവേദി സര്‍ഗധനനായ കവി രാജു തോമസിന്റെ `സിംഹദുഖം', `എന്നെ ഉറക്കു',
`കാലം', `കുന്നായ്‌മ', `അശ്രു സംഹാരം',എന്നീ അഞ്ചു കവിതകളാണ് വിശകലനം ചെയ്‌തത് .
`കവിത്വം ജന്മനാകിട്ടേണ്ട ഒരു സിധിയാണെന്ന് അദ്ദേഹത്തിന്റെ കവിതകള്‍ നമ്മെ
ഓര്‍മിപ്പിക്കുന്നു. വളരെ ചെറുപ്പം മുതലേ എഴുതിതുടങ്ങിയ കവി പല ആനുകാലിക
പ്രസിധികരണങ്ങലിലുടെയും തന്റെ സപര്യ തുടരുന്നു .
സാഹിത്യാചാര്യനായ
ഷേയിസ്‌പീയറിന്റെ 450-മത് ജന്മദിനം ആഘോഷിക്കുന്ന ഈ അവസരത്തില്‍ ഡോ. എ.കെ.ബി .പിള്ള
shakespere - A STUDY OF HUMAN ORDER "എന്ന തന്റെ പ്രബന്ധത്തെ ആസ്‌പദമാക്കി
സംസാരിച്ചു .kinglier എന്ന പുസ്‌തകത്തെ അധികരിച്ച് ,പ്രസിദ്ധികരിച്ച ഈ
പ്രബന്ധത്തില്‍ ,അദ്ദേഹത്തിന്റെ കൃതികളില്‍ കാണുന്ന രണ്ടു സവിശേഷതകള്‍ 1. സ്വയം
കണ്ടെത്തല്‍ , 2. ധര്‍മസംസ്‌താപനം എന്നിവയാണെന്ന് ഉന്നി പറഞ്ഞു .രാജു എന്നും
,തന്നിലേക്കുതന്നെ നോക്കി കവിതയെഴുതിയ ആളാണെന്നും, അതുകൊണ്ടുതന്നെ തന്റെ
സ്വത്വതിലെക്കും,ഇല്ലായ്‌മകളിലെക്കും ,കഴിയാതെപോയവയിലെക്കും ഒരു മുന്നാം കണ്ണ്
തുറക്കാന്‍ കവിക്ക് കഴിഞ്ഞു .ആ ആന്തരതാള സ്‌പന്ദനങ്ങളാണ് കവിതയെ സ്വാര്‍ത്ഥകം
ആക്കുന്നതെന്ന് മനോഹര്‍ തോമസ് പറഞ്ഞു .
അടിയന്തിരാവസ്ഥ കാലത്തേ രാഷ്ട്രിയ
മൗനങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി ,രാഷ്ട്രീയ ധ്വനികളുള്ള ധീരവും
,സര്‍ഗാത്മകവുമായ ഇടപെടലാണ് `കാലം' എന്ന കവിത. ചുറ്റിലും സൌഹൃദ നിഷേധത്തിന്റെ
തീരാ വ്യഥകള്‍ .അതുണ്ടാക്കുന്ന വിഷാദ ഭാവം കവിയുടെ തേങ്ങലുകള്‍
`കുന്നായ്‌മ' എന്ന കവിതയില്‍ പ്രതിഭലിക്കുന്നതായി കെ .കെ .ജോണ്‍സന്‍
വിലയിരുത്തുന്നു .
കവിതയുടെ മര്‍മം അറിയാവുന്ന ആളാണ് രാജു എന്നിരിക്കിലും
അനാവശ്യമായ കാര്യങ്ങള്‍ കുത്തിത്തിരുകി ,പാണ്ഡിത്യം പ്രദര്‍ശിപ്പിക്കാന്‍
ശ്രമിക്കുന്നില്ലേ എന്നൊരു സംശയം . ഇച്ഛാഭംഗതിന്റെ മുറവിളികളായി കവിതകള്‍
മാറുന്നത് കാണാമെന്നു ജേക്കബ് തോമസ് പറയുന്നു .
പ്രൊ എംടി .ആന്റണിയുടെ
അഭിപ്രായത്തില്‍ കവിത ആരെഴുതിയാലും ആശയപരമായി ഒരു നട്ടെല്ല് ഉണ്ടാകണം .അത്
രാജുവിന്റെ കവിതകള്‍ക്ക് ഉണ്ട് എന്നതുതന്നെയാണ് , അയാളെ മറ്റു കവികളില്‍ നിന്ന്
വ്യത്യസ്‌തനാക്കുന്നത് .
നേര്‍ത്ത നാരുകൊണ്ടുള്ള കെണിയില്‍
പെട്ടുകിടക്കുന്ന സിംഹം ;പൊട്ടിച്ചു രക്ഷപെടനുള്ള സാദ്ധ്യതകള്‍ ഉണ്ടായിരിക്കെ
ബന്ധനം ഒരു ശിലമായി മാറിപ്പോകുന്ന അവസ്ഥ .കവികാണുന്ന ദാര്‍ശനിക തലത്തെ പ്പറ്റിയാണ്
ഡോ. നന്ദകുമാര്‍ പറയുന്നത് . ഗഹനതയില്‍ തുടങ്ങി ലാളിത്യത്തിലേക്ക് പരിണമിക്കുന്ന
കവിയുടെ രചനാ രീതി ഏതുതരം ആസ്വാദകനും ഉത്സവം തന്നെയാണ് നേരുന്നത്
.
കവിതയുടെ ഭാഷ തന്നെ വിഭിന്നമാണ് .അതൊരു കൃത്രിമ ഭാഷ ആണെന്ന് തന്നെ പറയാം
.എന്നാല്‍ അതിന്റെ ജീവന്‍ ധ്വന്യാത്മകമാണ്. കാലം എന്ന കവിതയില്‍ ബിംബങ്ങളുടെ ഒരു
പ്രവാഹം തന്നെ കാണാം .`വരുമെന്ന് തിര്‍ച്ചയില്ലെങ്കിലും' കാത്തിരുപ്പിനു ഒരു
സുഖമുണ്ടെന്ന് ഡോ .എന്‍. പി ഷീല പറയുന്നു .കണ്ണുനീര്‍ തുള്ളിയെ മുത്തായി
മാറ്റുകയാണ് കവിയുടെ ദൗത്യം .സ്ഥായിയായ വിഷാദം കവിക്ക് പറ്റിയ ഭാവം അല്ല . ഒരു
ഗദ്‌ഗദത്തില്‍ നിര്‍ത്തുന്നത് കവി ധര്‍മമല്ലെന്നു ഷീല ടീച്ചര്‍ ഓര്‍മിപ്പിക്കുന്നു
.
ഒരു വലിയ ജിവിതത്തിന്റെ ഇഷ്ടിക കഷണങ്ങളാണ് ഈ കവിതകള്‍ . `ജിവിതം എന്നും
രക്തദാഹിയാണ് ` എന്ന് അവയുടെ ആന്തരിക ഭാവം ആവാഹിച്ചുകൊണ്ട് സി ആന്‍ഡ്രൂസ്
പറഞ്ഞു .
കാലം ദാനം ചെയ്‌ത ,ചുട്ടു പഴുത്ത മണല്‍ കാടുകളിലുടെ നഗ്‌നപാദനായി
നടന്നു പോകുമ്പോഴും ,ദുരാനുഭവങ്ങളുടെ തീരാവേദനയില്‍ ഹൃദയംകിറി, ചലം ഒഴുകുമ്പോഴും ,
അനന്തമായ കാത്തിരിപ്പുകള്‍ പ്രതിക്ഷകളായി നീളുമ്പോഴും പ്രിയപ്പെട്ട കാവേ നിങ്ങള്‍
പലപ്പോഴും ഒരു പ്രവാചകന്റെ മുടുപടം അണിയുന്നു. ബുദ്ധികൊണ്ടല്ല ഹൃദയംകൊണ്ടാണ്
കവിതകള്‍ എഴുതേണ്ടത് എന്ന് അനുവാചകനെ ഓര്‍മിപ്പിക്കുന്നു.