ക്രൂരമായ പരിഹാസവും സാമൂഹ്യവിമർശനവും കുഞ്ചൻ നമ്പ്യാരുടെ കാവ്യമാനദണ്ധങ്ങൾ ആയിരുന്നു. എന്നാൽ ഇന്ന് അതൊക്കെ വിസ്മരിക്കപെട്ടുകൊണ്ടിരിക്കുന്നു. പീറ്റർ നീണ്ടൂർ കവിതയിലൂടെ അത് വീണ്ടെടുക്കാൻ ശ്രമം നടത്തിയിട്ടുണ്ട് എന്നുള്ളത് അഭിനന്ദനീയംതന്നെ
"പത്തുപേരൊത്തീടില്‍ മാവേലിയോര്‍മ്മകള്‍
പത്തിലൊന്നേറിയാല്‍ പൊട്ടിപ്പിളരുന്നു
മാതൃഭാഷാസ്‌നേഹമോടിയെത്തീടുന്നു
മാത്രുസംസ്‌കാരത്തിനായ് പിടഞ്ഞീടുന്നു
തങ്ങളില്‍ മുമ്പനായ് ത്തീരാന്‍ കൊതിക്കുന്നു,
പൊങ്ങത്തരങ്ങള്‍ പലതുമേ കാട്ടുന്നു''
പറയാനുള്ള കാര്യം ലളിതമായി പറയുന്നതുകൊണ്ട് കവിതയുടെ സൗന്ദര്യം നഷ്ടപ്പെടുന്നില്ല. എന്നാൽ ആധുനിക കവിത എന്ന് പറഞ്ഞ് ചിലരും, രസതന്ത്ര സമവാക്ക്യംപോലെ മറ്റു ചിലരും കവിത പടച്ചുവിടുമ്പോൾ വായനക്കാരൻ ഏതോ മരുന്ന് മാറി കഴിച്ചു വയറ്റിളക്കം പിടിച്ചവരെപ്പോലെ സ്വയം ശപിക്കുന്നു.
കവിതയുടെ ആലാപനം തുള്ളൽ കവിതകളുടെ ശൈലി ആയിരുന്നെങ്കിൽ നന്നായിരുന്നേനെ.
Peter Neendoor2014-04-06 04:42:18
Thank you sri.Vidyadhadharan.
Sudhir2014-04-06 19:36:43
പീറ്റർ നീണ്ടൂർ മലയാളത്തിലെ പഴയ കാവ്യ രൂപങ്ങൾ പരീക്ഷിക്കുന്ന കവിയാണ്. ഓട്ടം തുള്ളലും, വഞ്ചിപാട്ടും, വില്ലടിച്ചാൻ പാട്ടും, നാടൻ പാട്ടുകളും ഈ കവി എഴുതുന്നു. വായിച്ചാൽ മനസ്സിലാകാത്ത ആധുനിക കവിതകൾ അത്തരം
കവിതകളെ പിന്നിലാക്കുന്നത് വായനക്കാരുടെ ഉദാസീനതകൊണ്ടാണു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
നാടൻ പാട്ടുകളും ഈ കവി എഴുതുന്നു. വായിച്ചാൽ
മനസ്സിലാകാത്ത ആധുനിക കവിതകൾ അത്തരം
കവിതകളെ പിന്നിലാക്കുന്നത് വായനക്കാരുടെ
ഉദാസീനതകൊണ്ടാണു.
നന്നായി പീറ്റർ ജി.