Image

ബ്രോങ്ക്‌സില്‍ ഇന്ത്യാക്കാരനെ അടിച്ചു കൊന്നു

Published on 05 November, 2011
ബ്രോങ്ക്‌സില്‍ ഇന്ത്യാക്കാരനെ അടിച്ചു കൊന്നു
28 വര്‍ഷം താമസിച്ച അപാര്‍ട്ട്മന്റിന്റെ സ്റ്റെയര്‍വെല്ലില്‍ ബിമല്‍ ചന്ദയെ (59) രണ്ടു ആഫ്രിക്കന്‍ അമേരിക്കര്‍ അടിച്ചു കൊന്നു. ഒക്ടോബര്‍ 29-നു രാവിലേയാണു സംഭവം. നവംബര്‍ 2-നു ജംഷഡ്പുര്‍ സ്വദേശിയായ ചന്ദ മരിച്ചു.
ന്യു യോര്‍ക്ക് സിറ്റിയിലെ ബ്രൊങ്ക്‌സിലുള്ള ഫോര്‍ധമിലെ 190-ാം സ്ടീറ്റില്‍ മുന്നാം നിലയിലെ അപ്പാര്‍ട്ട്മന്റിലായിരുന്നു ചന്ദയും ഭാര്യയും മകളും താമസിച്ചിരുന്നത്. പാര്‍ക്ക്‌ചെസ്റ്ററില്‍ സ്വന്തമായി വാങ്ങിയ കോണ്ടോയിലേക്ക് കുടുംബം 28-നു താമസം മാറ്റിയതാണു.
പിറ്റേന്നു രാവിലെ പഴയ അപ്പാര്‍ട്ട്മന്റില്‍ നിന്നു ബാക്കിയുള്ള സാധനങ്ങള്‍ കൂടി എടുക്കാന്‍ചന്ദയും അധ്യാപികയായ ഭര്യ ഛായയും കൂടി പോയി. ചന്ദ ഒട്ടിക്കാനുള്ള ടേപ്പ് വാങ്ങാന്‍ വേണ്ടി പുറത്തേക്കു പോയി മടങ്ങി വരുമ്പോഴാണു രണ്ടു യുവാക്കള്‍ പുറകെ കൂടിയത്. ഇരുമ്പു വടി കൊണ്ടു ചന്ദയുടെ തലക്കു അടിയേറ്റു.
പണമോ ക്രെഡിറ്റ് കാര്‍ഡോ ഫോണോ ഒന്നും അപഹരിച്ചില്ലെന്നു പുത്രി ചൈതാലി പറഞ്ഞു. 16 വയസുള്ള ചൈതാലി ബ്രൊങ്ക്‌സ് സ യന്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണു.
എന്നാല്‍ ചന്ദയുടെ പോക്കറ്റില്‍ നിന്നു 15 ഡോളര്‍ മോഷ്ടിച്ചിരുന്നതായി പോലിസിനെ ഉധരിച്ചു ന്യു യോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. വേറെയുണ്ടായിരുന്ന പണവും ക്രെഡിറ്റ് കാര്‍ഡുമൊന്നും മോഷ്ടിച്ചിട്ടില്ല.
അതു നിഷേധിച്ച ചൈതാലി, ഗാംഗുമായി ബന്ധപ്പെട്ട വല്ല ചടങ്ങുമാണോ ഇതെന്നു സംശയിക്കുന്നു.
എന്തായാലും കൊലയാളികളുടെ വീഡിയോ സമീപത്തെ കെട്ടിടത്തില്‍ നിന്നു ലഭിച്ചു. അത് ടിവിയില്‍ കാണിക്കുന്നുണ്ട്.
ചന്ദയുടെ സംസ്‌കാരം ഇന്നലെ നടത്തി. ടാക്‌സി ഡ്രൈവറായിരുന്ന ചന്ദ മൂന്നു വര്‍ഷം മുന്‍പ് ഡിസബിലിറ്റിയിലാവുകയുണ്ടായി.
ബ്രോങ്ക്‌സില്‍ ഇന്ത്യാക്കാരനെ അടിച്ചു കൊന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക