മൂന്നു ശ്വാനര്‍ (കവിത: പ്രൊഫസ്സര്‍ ജോയ് ടി, കുഞ്ഞാപ്പു.)
AMERICA
25-Jan-2014
AMERICA
25-Jan-2014

1.
പുഴവക്കില്‍
പള്ളത്തുങ്കരയില്‍
പുഴവക്കില്‍
പള്ളത്തുങ്കരയില്‍
അറിയിപ്പില്ലാതെ
വേട്ടപ്പട്ടി
കുതിച്ചു മുന്നില്‍:
`കൈസര്‍, കൈസര്‍, കൈസര്‍....'
വിളിയുടെ വെളിപാടില്‍
ശ്വാനന്‍
നിശ്ചല ഫ്രെയിമിനു
പുറത്തുചാടി വാലാട്ടി
കാല്‍ പുണര്‍ന്നു -
പഞ്ചപുച്ഛമടക്കി
കൊഴിഞ്ഞ നരവാലു തടവി
കുനിഞ്ഞിഴഞ്ഞു
ഇരുന്നുകിടന്നു
ഗ്രഹണ സമസ്യയില്‍
ലോകനീതിസാര
സംഗ്രഹം ഗ്രഹിച്ച്.
`പന്ത്രണ്ടാം രാവി'ലെ @@@ നാട്യഗൃഹത്തില്‍
ചൊല്ലിയാടും ആംഗ്ലേയകവിപുംഗവന്‍
പതിമൂന്നാം തിരുനാളിന്നലങ്കാരനാമം***
അന്വര്‍ത്ഥമാക്കും പരിണിതനാദം[email protected]@@
[@@@Twelfth Night; or, What You Will. *** എപിഫെനി)
2
`ട്രോജന്‍' യുദ്ധ സാഹസത്തില്‍
ഇരുപതാണ്ടിന്റെ മറവിഭൂവാം
`ഇത്താക്കാ'ത്തീരത്തു മടങ്ങി,
പ്രണയാര്‍ത്ഥികളുടെ പ്രളയത്തില്‍,
മുങ്ങാതുണര്‍ന്നിരുന്ന
'പെനലോപ്പി'നെ വീണ്ടെടുക്കാന്‍
പാളയത്തെത്തിയ
`യുലീസ്സിസി'നെ
പടിവാതുക്കല്‍ തിരിച്ചിറിഞ്ഞ
ശ്വാനന്‍ `ആര്‍ഗസ്'-
വീരാളിയുടെ കണ്ണിണ
അത്ഭുതാശ്രുപൂജ.
പ്രായഞൊണ്ടലില്‍
കാലവലയത്തുരുത്തില്‍
കൊഴിഞ്ഞ രോമച്ചുഴിയില്‍
കീടകേളിയും കടച്ചിലും:
തൂങ്ങുംചെവിയാട്ടി മോങ്ങും
ശ്വാനന്‍ `ആര്‍ഗസ്'
``യുലിസ്സിസെ' നീയോയിത്!
പാദം പുണരാനും നക്കാനും
നാല്‍ക്കാലികാല്‍ നിവരുന്നില്ല;
സഹചാരിയാമെന്നെ
തിരിച്ചറിഞ്ഞല്ലൊ.
എനിക്കതുമതി!''
വിശപ്പിന്റെ വിളിയില്‍
പാചകശാല നോക്കി
ദയനീയതയില്‍ വില്ലാളിനീക്കം-
അന്ത്യശ്വാസ വിങ്ങല്‍മൊഴിയില്‍
ശ്വാനന്‍ `ആര്‍ഗസ്'!
3.
ധര്‍മ്മാധര്‍മ്മ നെല്‍ക്കതിര്‍പ്പതിരിന്‍
കൊയ്‌ത്തുമെതികള്‍ക്കനുബന്ധമായ്
ഭഗവനും തോഴരും രഥമുരുട്ടവെ,
ബന്ധുമിത്രകളത്രങ്ങള്‍ വേദിവെടിയവെ,
ഇരുട്ടില്‍ വളര്‍ക്കാവു വിജനമാകെ:
സ്വര്‍ഗ്ഗം പൂകാന്‍
ഇന്ദ്രരഥത്തിനു കൈകാട്ടാന്‍
`യുധിഷ്‌ഠിരന്‍'
അത്താണിചാരി മരവിക്കവെ,
ഒപ്പം
ധര്‍മ്മപത്‌നിപോല്‍
പ്രിയ ശ്വാനന്‍!
സ്വര്‍ഗ്ഗപേടകത്തില്‍
`നായ്‌ക്കു പ്രവേശനമില്ലെ'ന്ന
`ഇന്ദ്ര'ജാലം.
ധര്‍മ്മിഷ്‌ഠന്‍
സഹചാരിയാം തോഴനെ
തള്ളാതെ, തള്ളിപ്പറയാതെ,
നിഷേധിയായ് മടങ്ങാനൊരുക്കം.
വേഷമഴിച്ച നായ്
ധര്‍മ്മദേവനായ്-
വേഷപ്പകര്‍ച്ചയില്‍
ഇളകിയാടും ഇന്ദ്രന്‍;
ധര്‍മ്മപ്പരീക്ഷാപ്പുരസ്‌ക്കാരം
മൗലിയില്‍ ചാര്‍ത്തി
യുധിഷ്‌ഠിരന്‍
പൂര്‍വ്വജന്മ ശ്വാനനൊത്ത്
മേഘപടലഘോഷയാത്ര!
വേട്ടപ്പട്ടി
കുതിച്ചു മുന്നില്‍:
`കൈസര്‍, കൈസര്‍, കൈസര്‍....'
വിളിയുടെ വെളിപാടില്‍
ശ്വാനന്‍
നിശ്ചല ഫ്രെയിമിനു
പുറത്തുചാടി വാലാട്ടി
കാല്‍ പുണര്‍ന്നു -
പഞ്ചപുച്ഛമടക്കി
കൊഴിഞ്ഞ നരവാലു തടവി
കുനിഞ്ഞിഴഞ്ഞു
ഇരുന്നുകിടന്നു
ഗ്രഹണ സമസ്യയില്‍
ലോകനീതിസാര
സംഗ്രഹം ഗ്രഹിച്ച്.
`പന്ത്രണ്ടാം രാവി'ലെ @@@ നാട്യഗൃഹത്തില്‍
ചൊല്ലിയാടും ആംഗ്ലേയകവിപുംഗവന്‍
പതിമൂന്നാം തിരുനാളിന്നലങ്കാരനാമം***
അന്വര്‍ത്ഥമാക്കും പരിണിതനാദം[email protected]@@
[@@@Twelfth Night; or, What You Will. *** എപിഫെനി)
2
`ട്രോജന്‍' യുദ്ധ സാഹസത്തില്‍
ഇരുപതാണ്ടിന്റെ മറവിഭൂവാം
`ഇത്താക്കാ'ത്തീരത്തു മടങ്ങി,
പ്രണയാര്‍ത്ഥികളുടെ പ്രളയത്തില്‍,
മുങ്ങാതുണര്‍ന്നിരുന്ന
'പെനലോപ്പി'നെ വീണ്ടെടുക്കാന്‍
പാളയത്തെത്തിയ
`യുലീസ്സിസി'നെ
പടിവാതുക്കല്‍ തിരിച്ചിറിഞ്ഞ
ശ്വാനന്‍ `ആര്‍ഗസ്'-
വീരാളിയുടെ കണ്ണിണ
അത്ഭുതാശ്രുപൂജ.
പ്രായഞൊണ്ടലില്‍
കാലവലയത്തുരുത്തില്‍
കൊഴിഞ്ഞ രോമച്ചുഴിയില്‍
കീടകേളിയും കടച്ചിലും:
തൂങ്ങുംചെവിയാട്ടി മോങ്ങും
ശ്വാനന്‍ `ആര്‍ഗസ്'
``യുലിസ്സിസെ' നീയോയിത്!
പാദം പുണരാനും നക്കാനും
നാല്‍ക്കാലികാല്‍ നിവരുന്നില്ല;
സഹചാരിയാമെന്നെ
തിരിച്ചറിഞ്ഞല്ലൊ.
എനിക്കതുമതി!''
വിശപ്പിന്റെ വിളിയില്‍
പാചകശാല നോക്കി
ദയനീയതയില്‍ വില്ലാളിനീക്കം-
അന്ത്യശ്വാസ വിങ്ങല്‍മൊഴിയില്‍
ശ്വാനന്‍ `ആര്‍ഗസ്'!
3.
ധര്‍മ്മാധര്‍മ്മ നെല്‍ക്കതിര്‍പ്പതിരിന്‍
കൊയ്‌ത്തുമെതികള്‍ക്കനുബന്ധമായ്
ഭഗവനും തോഴരും രഥമുരുട്ടവെ,
ബന്ധുമിത്രകളത്രങ്ങള്‍ വേദിവെടിയവെ,
ഇരുട്ടില്‍ വളര്‍ക്കാവു വിജനമാകെ:
സ്വര്‍ഗ്ഗം പൂകാന്‍
ഇന്ദ്രരഥത്തിനു കൈകാട്ടാന്‍
`യുധിഷ്‌ഠിരന്‍'
അത്താണിചാരി മരവിക്കവെ,
ഒപ്പം
ധര്‍മ്മപത്‌നിപോല്‍
പ്രിയ ശ്വാനന്‍!
സ്വര്‍ഗ്ഗപേടകത്തില്‍
`നായ്‌ക്കു പ്രവേശനമില്ലെ'ന്ന
`ഇന്ദ്ര'ജാലം.
ധര്‍മ്മിഷ്‌ഠന്‍
സഹചാരിയാം തോഴനെ
തള്ളാതെ, തള്ളിപ്പറയാതെ,
നിഷേധിയായ് മടങ്ങാനൊരുക്കം.
വേഷമഴിച്ച നായ്
ധര്‍മ്മദേവനായ്-
വേഷപ്പകര്‍ച്ചയില്‍
ഇളകിയാടും ഇന്ദ്രന്‍;
ധര്‍മ്മപ്പരീക്ഷാപ്പുരസ്‌ക്കാരം
മൗലിയില്‍ ചാര്‍ത്തി
യുധിഷ്‌ഠിരന്‍
പൂര്‍വ്വജന്മ ശ്വാനനൊത്ത്
മേഘപടലഘോഷയാത്ര!


Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
നിറയെ കവികൾ. നിറയെ അവാർഡുകൾ. രണ്ടിൽ നിന്നും രക്ഷ നേടണം
എന്റെ സ്വപ്നങ്ങൾ - എം. ആർ. മനോഹരവർമ്മ