ഗംഗേ നീയും കേഴുകയോ (കവിത: ജോസ് ഓച്ചാലില്‍)
AMERICA
25-Jan-2014
AMERICA
25-Jan-2014

കളകള ഗാനംപാടി ഒഴുകും പ്രിയഗംഗേ
കടലിന് പ്രിയസഖി നീ എന്നെന്നും
കടന്നു വന്നോരാ വഴികളിലെല്ലാം
കരകളിലെന്തു വിശേഷം പറയുക നീ
കടലിന് പ്രിയസഖി നീ എന്നെന്നും
കടന്നു വന്നോരാ വഴികളിലെല്ലാം
കരകളിലെന്തു വിശേഷം പറയുക നീ
ഗാന്‌ധിമഹാത്‌ന്മന്‍ സ്വപ്‌നം കണ്ടൊരു
കാര്‍ഷീക ഇന്ത്യ തന്‍ സ്‌ഥിതിയെന്ത്
ജാതിമതാന്തര്‍ തമ്മിത്തല തല്ലിക്കീറും
കോലാഹലമതല്ലാതെന്തുണ്ടവിടിന്ന്
പണ്ടിവിടേവരും സോദരസ്‌നേഹാല്‍
ഒത്തു നടന്നൊരു കഥ ഓര്‍ത്താല്‍
ചങ്ക് തകര്‍ന്നു പൊടിയുന്നിന്നിതാ
ദുഃസ്‌ഥിതി കണ്ട് കേഴും ജനമെങ്ങും
വെള്ളക്കാരവര്‍ പോയാല്‍ പിന്നെ
സ്വര്‍ഗരാജ്യം പണിയാമിവിടിനി
കൊള്ളക്കാര്‍ ഇന്നിവിടെ സകലം
കൊള്ളയടിച്ചു മടിശീലകള്‍ നിറച്ചു
കൊടികള്‍ പല നിറം പാറുന്നിവിടെ
പാര്‍ട്ടികള്‍ പലതും ഭരിക്കുന്നിവിടെ
കൊടിയ വിപത്തുകള്‍ നിരനിരയായി
കണ്ടും കേട്ടും മടുത്തൂ ജനകോടികള്‍
മതി മതിയായീ പാഴ് വചനങ്ങള്‍
പലവുരു കേട്ടു മടുത്തത് വീണ്ടും
വേണ്ടാ ഇനിയീപ്പന്തിയിലിനിയും
വിളമ്പാനാരും തുനിഞ്ഞിറങ്ങണ്ടാ
ദേശം വിട്ടതിദൂരെപ്പോയ് പലകാലം
കാശത് കഷ്‌ടപ്പെട്ടുണ്ടാക്കിയെടുത്താല്‍
സ്വാസ്‌ഥ്യം തരികില്ലാ പലവിധ ശല്ല്യം
കൊണ്ടു മടുത്തൂ വലഞ്ഞു ബഹുജനം
കഥയിത് ഭാരതമക്കള്‍ തന്‍ കഥ
കദനക്കഥയിത് കേള്‍ക്കുമ്പോള്‍
കളകള ഗാനം പാടി നടന്നൊരു
ഗംഗേ നിയും കേഴുകയാണോ.

Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
കടലിന് പ്രിയസഖി നീ എന്നും
കടന്നു വന്ന വഴികളിലെല്ലാം
കരകളിലെന്തു വിശേഷം ചൊല്ലൂ
ഗാന്‌ധിമഹാത്മൻ സ്വപ്‌നം കണ്ടൊരു
കാര്‍ഷീക ഇന്ത്യ തന്‍ സ്‌ഥിതിയെന്ത്
ജാതിമധാന്ധർ തമ്മിൽത്തല്ലും
കോലാഹലമല്ലേയുള്ളു.