Image

കവിത എഴുതുന്നത്‌.....(കവിത: ജോര്‍ജ്‌ മുകളേല്‍)

Published on 10 November, 2013
കവിത എഴുതുന്നത്‌.....(കവിത: ജോര്‍ജ്‌ മുകളേല്‍)
കവിത എഴുതുന്നത്‌
ഉരുണ്ട ഭൂമിയെ
ദീര്‍ഘത്തിലാക്കാനോ
ചതുരത്തിലാക്കാനോ
ത്രികോണമാക്കാനോ
അല്ല എന്ന ധാരണ
നിലവിലുണ്ടെങ്കില്‍
കാത്ത്‌ സൂക്ഷിക്കുക.

ഹാളോവിന്‍
വേഷംകെട്ടലുകളിലെ
ഗരുഡപ്പക്ഷി
നിന്റെ കവിതയില്‍
തല നീട്ടി ഇരിക്കുന്നു.

പേരറിയിക്കാനും,
നരച്ച്‌ കറപ്പിച്ച
സാല്‍വദോര്‍ ഡാലി മീശ
പിരിച്ചെടുക്കാനും,
തൊലിയില്‍ മുങ്ങിയ
മഴവില്ലിന്‍ വര്‍ണങ്ങള്‍
വെളുപ്പിക്കാനും,
എഴുതുക നിന്റെ കവിത.

ധ്വംസനത്തിനായ്‌
വില്ല്‌ കുലയ്‌ക്കുന്ന
കൗരവ വിദ്യകള്‍
ശിരോധരത്തിലേക്ക്‌
ലക്ഷ്യമാക്കുക.

ഇതു പറയുമ്പോള്‍
ഇങ്ങോട്ട്‌ നോക്കി
മുരളുന്ന നായ.
മേട്ടുപ്പാളയത്തിലോ
വണ്ടന്മേട്ടിലോ
പിറവിയെടുത്ത
ജ്വരക്കാറ്റിന്റെ
ശൗര്യം വിഴുങ്ങുന്നവന്‍.

വെറുതെ എഴുതുന്നത്‌
എന്റെ സുഖത്തിന്‌.
അജ്ഞാതലോകത്തിന്റെ
നിര്‍വചനങ്ങള്‍
അതുമെനിക്ക്‌.

വെറുതെ നടക്കുകയാ..
നിന്നെ കാണുന്നുമില്ല ഞാന്‍.
കാണാതെ കണ്ണടച്ച്‌
വീണ്ടും നടക്കുകയാ..
കണ്ടില്ലെന്ന്‌ നടിക്കുകയുമല്ല.
Join WhatsApp News
സാഹിത്യ സാമ്രാട്ട് മത്തായി 2013-11-11 09:38:57
വിധ്യാദരൻ പറഞ്ഞത് വളരെ ശരിയാണ് . എന്റെ ഭാര്യ മത്തി വെട്ടുന്നത് അമ്രിക്കയിലെ സാഹിത്യകാരന്മാരും കവികളും വർഷങ്ങളോളം ചിലവഴിചെഴുതിയ കഥയുടെയും കവിതയുടെയും പുറത്ത് ഇട്ടാണ്. അത് ശരിയല്ല എന്ന് പറഞ്ഞപ്പോൾ അവൾ പറയുന്നത്, നിങ്ങള്ക്ക് മൂന്നു നേരവും കേറ്റിയിട്ട് കമ്പ്യുട്ടറിന്റെ മുന്നിൽ ഇങ്ങനെ ഇരുന്നാൽ മതിയെന്ന്. ഞാൻ അവളെ ഒന്ന് സന്തോഷിപ്പിക്കാൻ ഈ കഴിഞ്ഞ ദിവസം ഈ മലയാളിയിൽ കണ്ട മത്തി സൂഷിയുടെ റെസപ്പി കൊടുത്തിട്ട് അവള് അമ്പിനും വില്ലിനും അടുക്കുന്നില്ല കാവ്യാ ബോധം ഇല്ലാത്തവരെ കല്യാണം കഴിച്ചതിന്റെ കുഴപ്പമാണെന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ ചോദിക്കുന്നു നിങ്ങെൽക്കെന്നാ ഇതൊക്കെ ഉണ്ടായി തുടങ്ങിയതെന്ന്. ഏതായാലും സംഗതി കൂടുതൽ നാറ്റികേണ്ട എന്ന് വച്ച് ഞാൻ അവിടെ നിന്നും തടി തപ്പി.
വിദ്യാധരൻ 2013-11-11 05:04:55
കോണകം ഇല്ലാതെ 
ചതുരവും ഇല്ലാതെ 
ഞാനെഴുതിയ കവിത 
വന്നൊരു പത്രത്തിൽ 
മുന്നിലെ കോളത്തിൽ 
വർണ്ണ ചിത്രവുമായി 
അയലത്തുകാരത്തി 
സുന്ദരി പെണ്ണിന്റെ 
അടിപൊളി ചിത്രവുമായി 
കാണാൻ കൊതിച്ചു ഞാൻ
പത്രം എടുക്കാനായി  
ഗ്രോസറി കടയിൽ 
പോകാൻ കൊതിച്ചൊരു നേരം 
കണ്ടു ഞാനെന്റെ
ഭാര്യ ആ പത്രം വിരിച്ചിട്ടു 
അയല മുറിക്കുന്ന കാഴ്ച് 
കവിത എഴുതുമ്പോൾ സൂക്ഷിക്ക 
കൂട്ടരേ നാമറിയില്ലല്ലോ 
കവിത പോകുന്ന വഴികൾ .
അയല കറി കൂട്ടി 
കപ്പ അടിച്ചപ്പോൾ 
ഓർത്തതാണി വരികൾ 



വിദ്യാധരൻ 2013-11-11 10:21:26
ലോകത്തിലെവിടെയും ഉള്ള സാഹിത്യകരന്മാരുടെയും കാരിമാരുടെയും ചരിത്രം എഴുതുമ്പോൾ അവരുടെ ഭാര്യമാരേം ഭർത്താക്ക്നമാരേം ഉൾപെടുത്തിയാൽ, ഇവര് എഴുതുന്നതുപോലെയാണോ ജീവിതവും എന്ന് മനസിലാക്കാൻ കഴിയും. ഒന്നും അല്ലങ്കിൽ നിങ്ങൾ ഭാര്യേ കായേറ്റം ചെയ്യിതില്ലല്ലോ? തടി തപ്പുന്നത് നല്ലതാ അല്ലെങ്കിൽ അവൾ പൂർവ്വാ കാല ചരിത്രങ്ങൾ വിളിച്ചുപറഞ്ഞു നാറ്റിച്ചു നാറാണകല്ല്‌ പിടിപ്പിച്ചേനെ
vaayanakkaaran 2013-11-11 13:37:38
യെസ് സാർ!

പക്ഷെ, ഭംഗിയായി പറഞ്ഞിരിക്കുന്നു.

vaayanakkaaran 2013-11-11 17:58:21
മത്തായീ,
മത്തി വെറും മത്തിയല്ല
കടൽ കടഞ്ഞെടുത്ത കവിതയാണ്
അമേരിക്കൻ കവിത പോലെയല്ല
ഭാര്യക്ക് അറിയാം വ്യത്യാസം.

Anthappan 2013-11-11 18:14:31

John Keats, Shelly, Wordsworth, and many writers in western world and their family life were screwed up pretty good.  But at least they were transparent about their life as we read it from the history.  But, the writers from Kerala and many parts of India and their family history are dubious and never match with the ideology they present in their work.    When there is transparency on the writer’s life, it gives the reader freedom to choose or reject the work of that writer based on the moral beliefs of the reader.  Some comments here are thought provoking.   

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക